ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി ജയന്തിദിനത്തില്‍ വീണ്ടും പ്രതിജ്ഞ പുതുക്കാം

ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളം ലോകത്തിന് സംഭാവന ചെയ്ത സന്യാസിശ്രേഷ്ഠന്മാരില്‍ പ്രമുഖനാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതികള്‍. ആ യതിവര്യന്റെ 76-ാം ജയന്തി ഇന്ന് ലോകമെമ്പാടും ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ കപട വിപ്ലവകാരികളുടെയും കപട മതേതരവാദികളുടെയുമൊക്കെ സ്വാധീനത്തില്‍ അകപ്പെട്ട് സ്വന്തം സ്വത്വം തിരിച്ചറിയാനാകാതെ ഉറങ്ങുകയോ ഉറക്കംനടിക്കുകയോ ചെയ്ത കേരളത്തിലെ ഹൈന്ദവജനതയെ തട്ടിയുണര്‍ത്തിയത് ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതിയാണ്. ഹൈന്ദവനവോത്ഥാനത്തിന്റെ ആ നാളുകള്‍ ഹൈന്ദവജനതയെ ഓര്‍മ്മിപ്പിച്ചത് തങ്ങളുടെ ഭാവി ഭാസുരമായിരിക്കുമെന്നാണ്. എന്നാല്‍ തന്റെ തപശ്ചക്തിയും ചിന്തയും ആരോഗ്യവും ഹൈന്ദവജനതയുടെ ഏകോപനത്തിനും പുരോഗതിക്കും അതിലൂടെ ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനുംവേണ്ടി വിനിയോഗിച്ചെങ്കിലും അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാത്തതിന്റെ പേരില്‍ ഇന്ന് ഹൈന്ദവസമൂഹം വിലപിക്കുകയാണ്. ആദിവാസിമുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവസമുദായങ്ങളെ ഒരു മാലയില്‍കോര്‍ത്തുകൊണ്ട് ഹൈന്ദവസമൂഹത്തെ സ്വയംപര്യാപ്തമായ സംഘടിതശക്തിയായി ഉയര്‍ത്തുകയായിരുന്നു സ്വാമിജിയുടെ സ്വപ്നം. അത് അദ്ദേഹത്തിന് പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിയാത്തതിന്കാരണം ഹൈന്ദവ സമുദായ നേതൃത്വങ്ങള്‍തന്നെയാണ്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എത്രവലിയ നഷ്ടമാണ് സ്വാമിജിയുടെ ഭൗതികമായ വേര്‍പാടിലൂടെ ഉണ്ടായതെന്ന് ഓരോദിനവും ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികള്‍ ഓര്‍മ്മിപ്പിക്കുന്നു. സ്വാമിജിയുടെ സമാധിക്കുശേഷം കേരളത്തിലെ ഹൈന്ദവസമൂഹത്തിനുമുമ്പില്‍ പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ ഉയരുമ്പോള്‍ ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ഹിന്ദുക്കളില്ല.

Continue reading ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി ജയന്തിദിനത്തില്‍ വീണ്ടും പ്രതിജ്ഞ പുതുക്കാം

ദേവഹിതം തീരുമാനിക്കേണ്ടത് ദൈവജ്ഞര്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് ഇന്നലെ ഉണ്ടായ സുപ്രീംകോടതി പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. പരമോന്നത നീതിപീഠത്തോടുള്ള എല്ലാ ആദരവോടുംകൂടിതന്നെ ഇങ്ങനെ പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. ദൈവഹിതമറിയാന്‍ ദേവപ്രശ്‌നം നടത്തിയതിന്റെ പേരില്‍ സുപ്രീംകോടതി തിരുവിതാംകൂര്‍ രാജകുടുംബത്തെ അതിനിശിതമായാണ് വിമര്‍ശിച്ചത്. ഒരു ക്ഷേത്രത്തെ സംബന്ധിച്ച് അന്തിമമായി അഭിപ്രായംപറയേണ്ടത് ക്ഷേത്ര തന്ത്രിയാണ്. എന്നാല്‍ ദേവഹിതം അനിവാര്യമായിവരുന്ന ഘട്ടങ്ങളില്‍ ദേവപ്രശ്‌നത്തിലൂടെയാണ് ഇതിന് പരിഹാരം കണ്ടെത്തുന്നത്. അതാണ് പാരമ്പര്യവും കീഴ് വഴക്കവും താന്ത്രികമായി അനുവദനീയമായതും. ഇക്കാര്യത്തില്‍ മറ്റ് ഏതൊരു ബാഹ്യശക്തിയുടെയും ഇടപെടല്‍ ക്ഷേത്രാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ലംഘനമാണ്. മാത്രമല്ല ഇക്കാര്യത്തില്‍ കോടതി അഭിപ്രായംപറയുന്നതുപോലും ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണ്.

Continue reading ദേവഹിതം തീരുമാനിക്കേണ്ടത് ദൈവജ്ഞര്‍

ഇത് ധാര്‍മ്മികതയുടെ വിജയം

റാലെഗാന്‍ സിദ്ധി എന്ന മഹാരാഷ്ട്രയിലെ കുഗ്രാമത്തില്‍ ജനിച്ച അന്നാ ഹസാരെ എന്ന മനുഷ്യന്‍ ഇന്ന് ലോകത്തിനു പുതിയ പാഠമായിരിക്കുകയാണ്. പതിമൂന്നുനാള്‍ നീണ്ട നിരാഹാരസമരത്തിലൂടെ അദ്ദേഹം ജനാധിപത്യഭാരതത്തില്‍ രചിച്ചത് സമാനതകളില്ലാത്ത പുതിയ ചരിത്രമാണ്. പരമോന്നത നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റ് അഴിമതി തടയുന്നതിന് പൗരസമിതി പ്രതിനിധികള്‍ മുന്നോട്ടുവച്ച മൂന്നുപ്രധാനവ്യവസ്ഥകള്‍ അതേപടി അംഗീകരിക്കാന്‍ തയാറായത് ജനശക്തിയുടെ വിജയമാണ് കാണിക്കുന്നത്.

Continue reading ഇത് ധാര്‍മ്മികതയുടെ വിജയം

അഴിമതിക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യം

”സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പരതന്ത്ര്യം മാനികള്‍ക്ക്, മൃതിയെക്കാല്‍ ഭയാനകം” – സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഇതിനെക്കാള്‍ മഹത്തായ കാവ്യശകലം മലയാളത്തില്‍ വേറെയില്ല. 1947 ആഗസ്റ്റ് 15ന് അര്‍ദ്ധരാത്രി ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഒരു രാഷ്ട്രവും അവിടത്തെ കോടിക്കണക്കിന് ജനങ്ങളും ഹൃദയാന്തരാളത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സ്വാതന്ത്ര്യത്തിന്റെ സൂര്യനുമായി പുതിയൊരു പുലരിയിലേക്ക് പദമൂന്നുകയായിരുന്നു. പക്ഷേ ആ ചരിത്ര മുഹൂര്‍ത്തം സൃഷ്ടിക്കാന്‍ സഹിച്ച ത്യാഗവും സഹനവും ഒഴുക്കിയ കണ്ണീരും രക്തവും വിയര്‍പ്പുമൊക്കെ ഇതിഹാസതുല്യമായ ചരിത്രത്തിലെ മഹത്തായ ഏടുകളാണ്.

Continue reading അഴിമതിക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യം

ദേവപ്രശ്‌നവിധി എല്ലാവരും അംഗീകരിക്കണം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്തിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിനു പിന്നാലെ നടത്തിയ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരിക്കുന്നത് അത്യന്തം ഗൗരവകരമായ കാര്യങ്ങളാണ്. ഇപ്പോള്‍ വളരെ പ്രായമായവര്‍ക്കു പോലും ഇവിടെയൊരു ദേവപ്രശ്‌നം നടന്നതായി അറിയില്ല എന്നതു തന്നെ ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ദേവഹിതം അറിയുവാനുള്ള മാര്‍ഗം അഷ്ടമംഗല ദേവപ്രശ്‌നം, താമ്പൂലപ്രവചനം, നിമിത്തം തുടങ്ങിയവയാണ്. ഇതിലൂടെയാണ് ദേവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഭക്തര്‍ക്ക് അറിയാന്‍ കഴിയുന്നത്.

Continue reading ദേവപ്രശ്‌നവിധി എല്ലാവരും അംഗീകരിക്കണം

ഈ കൂട്ടക്കുരുതിക്ക് അറുതിവരുത്തണം

വ്യവസായ തലസ്ഥാനമായ മുംബൈയില്‍ വീണ്ടും സ്‌ഫോടന പരമ്പര നടത്തിക്കൊണ്ട് ഭീകരര്‍ ഭാരതത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്. ഇരുപത്തിരണ്ടുപേരുടെ മരണത്തിനും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഈ സ്‌ഫോടനപരമ്പര കാരണമായി.

Continue reading ഈ കൂട്ടക്കുരുതിക്ക് അറുതിവരുത്തണം

സമ്പത്ത് ശ്രീപത്മനാഭസ്വാമിയുടേത് മാത്രം

ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍പോസ്റ്റ് തുടങ്ങിയ പത്രങ്ങളുടെ പ്രതിനിധികളടക്കം നാല്‍പ്പതോളം വിദേശ പത്രലേഖകര്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍ കണ്ടെടുത്ത സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി എത്തിയെന്നതുതന്നെ ഒരു മഹാസംഭവത്തിനാണ് നാം സാക്ഷ്യംവഹിക്കുന്നത് എന്നതിന് തെളിവാണ്.

Continue reading സമ്പത്ത് ശ്രീപത്മനാഭസ്വാമിയുടേത് മാത്രം

തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയ്‌ക്ക്‌ മഹാനിധിയെക്കാള്‍ മൂല്യം

ഭാരതത്തിലെ എന്നല്ല ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രമെന്ന്‌ ഇപ്പോള്‍ തെളിയുകയാണ്‌. മുപ്പത്തിമൂവായിരംകോടിരൂപയുടെ സ്വര്‍ണ്ണനിക്ഷേപം ഉള്ള തിരുപ്പതി വെങ്കിടാചലസ്വാമിക്ഷേത്രമാണ്‌ ഭാരതത്തിലെ ഏറ്റവും സമ്പത്തുള്ളക്ഷേത്രമെന്നാണ്‌ കരുതിയിരുന്നത്‌.

Continue reading തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയ്‌ക്ക്‌ മഹാനിധിയെക്കാള്‍ മൂല്യം

ക്രിസ്‌ത്യന്‍മാനേജ്‌മെന്റുകള്‍ക്ക്‌ കൊമ്പുണ്ടോ?

യു.ഡി.എഫ്‌. അധികാരത്തിലേറിയപ്പോള്‍തന്നെ ന്യൂനപക്ഷങ്ങള്‍ ഭരണത്തില്‍ പിടിമുറുക്കുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മുന്നണിയുടെ രണ്ടാമത്തെ വലിയഘടകകക്ഷിയായ മുസ്ലീംലീഗ്‌ അഞ്ചാമത്തെ മന്ത്രിസ്ഥാനം ഏകപക്ഷീയമായി പ്രഖ്യാപിച്ചുകൊണ്ടാണ്‌ `ജൈത്രയാത്ര’യ്‌ക്കു തുടക്കമിട്ടത്‌.

Continue reading ക്രിസ്‌ത്യന്‍മാനേജ്‌മെന്റുകള്‍ക്ക്‌ കൊമ്പുണ്ടോ?

കുറ്റവാളികളെ ഒഴിവാക്കി പോലീസ്‌ സേന ശുദ്ധീകരിക്കണം

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രഥമവും പ്രധാനവുമായ ചമതലയാണ്‌ പോലീസ്‌ സേനയില്‍ അര്‍പ്പിതമായിട്ടുള്ളത്‌.

Continue reading കുറ്റവാളികളെ ഒഴിവാക്കി പോലീസ്‌ സേന ശുദ്ധീകരിക്കണം