ഗുരുവാരം

ഇതു ആശ്രമമൃഗമാണേ, കൊല്ലരുതേ… കൊല്ലരുതേ…

കുലച്ചവില്ലുമായടുക്കുന്ന ദുഷ്യന്തനിലിരിക്കുന്ന തത്ത്വവും പ്രാണനുവേണ്ടി പലായനം ചെയ്യുന്ന മാനിലിരിക്കുന്ന തത്ത്വവും ഒന്നുതന്നെയാകുന്നു, ഹിമാലയം. ദുഷ്യന്തന്‍ മാനിനുനേരേ തൊടുത്തിരിക്കുന്ന അമ്പ് ദുഷ്യന്തനുനേരേ തൊടുത്ത അമ്പുതന്നെയാമെന്നാണ് അതിന്റെ സാരം.

Read more

കാളിദാസപ്രപഞ്ചം – സൂര്യനെക്കാളുയര്‍ന്ന ഹിമവാന്‍

ഉപനിഷത്തുക്കളുടെ പ്രപഞ്ചദര്‍ശനമാണു കാളിദാസന്‍ അവതരിപ്പിച്ചിരിക്കുന്നത്. അത് ഇന്നു പ്രചരിക്കുന്ന ഭൗതികസങ്കല്പാധിഷ്ഠിതമായ പ്രപഞ്ചദര്‍ശനത്തില്‍ നിന്നു വളരെ ഭിന്നമാണെന്നു വ്യക്തമാണല്ലോ. വിസ്തൃതമായ ഈ പ്രപഞ്ചം മുഴുവന്‍ ഹിമാലയം നിറഞ്ഞു നില്ക്കുന്നു.

Read more

ത്യാഗവും ആത്മശക്തിയും

മോഷ്ടിച്ചാല്‍ സ്വാമിജി പിടികൂടുമെന്നും കള്ളം പറഞ്ഞാല്‍ അത് പുറത്തുകൊണ്ടുവരുമെന്നും മത്സരിച്ചാല്‍ പരാജയപ്പെടുമെന്നും പാണ്ഡിത്യഗര്‍വ് കാണിച്ചാല്‍ നാണം കെടുമെന്നുമെല്ലാമുള്ള ഒരു ബോധം സ്വാമിജിയെക്കുറിച്ച് സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്നു.

Read more

കാളിദാസപ്രപഞ്ചം – നഗാധിരാജന്‍

ഭൂമണ്ഡലത്തില്‍ കാണപ്പെടുന്ന മറ്റു പര്‍വതങ്ങളെ അപേക്ഷിച്ചു ഉയരവും പരപ്പും ദൈര്‍ഘ്യവും ഏറെക്കുറെ കൂടുതലാകകൊണ്ടു നഗാധിരാജപ്പട്ടം ഹിമവാനു ഭംഗിയായി യോജിക്കും. ഇത്രയും ഈ സമസ്ത പദവുമായി ബന്ധപ്പെട്ട ഭൗതികവസ്തുതകള്‍....

Read more

കാളിദാസപ്രപഞ്ചം – അസ്ത്യുത്തരസ്യാം ദിശി

ഇക്കാണായ ലോകവും ജീവന്‍ എന്ന പ്രതിഭാസവും കാര്‍ബണ്‍ ഹൈഡ്രജന്‍ ഓക്‌സിജന്‍ തുടങ്ങിയ ജഡപദാര്‍ത്ഥളുടെ സങ്കരം മാത്രമല്ലേ? അതിനപ്പുറം പ്രപഞ്ചത്തിന്റെ നിലനില്പിന് ആധാരമായ തത്ത്വം മറ്റെന്തിരിക്കുന്നു എന്ന എക്കാലത്തെയും...

Read more

”ഞങ്ങളെ കാണാന്‍ വന്നവര്‍ കണ്ടേപോവൂ”

ഉപാസകര്‍, ഉപാസ്യം, ഉപാസന എന്നീ മൂന്ന് കാര്യങ്ങളില്‍ ഉപാസ്യം ഇഷ്ടദേവതയോ അധ്യാത്മലക്ഷ്യത്തിലേതെങ്കിലുമോ ആകാം. അധ്യാത്മലക്ഷ്യത്തിലെത്തിച്ചേരുന്നതിനും ആത്മജ്ഞാനിയാകുന്നതിനും വൈരാഗ്യവും ദൃഢനിശ്ചയവും അത്യാവശ്യമാണ്.

Read more

കാളിദാസപ്രപഞ്ചം – ദേവതാത്മാവായ ഹിമാലയം

അനന്തവൈഭവ സമൃദ്ധിയാര്‍ന്ന ഭാരത രാജ്യത്തിന്റെ അമൃതസമാനമായ മഹിമാവ് ആകണ്ഠമാസ്വദിച്ച് പരിധികളില്ലാത്ത ആനന്ദലഹരിയില്‍ മധുരമധുരമായി പാടിയ കവികുല ചക്രവര്‍ത്തിയാണു കാളിദാസന്‍. ഭാരതനാടും ഭാരതീയ സംസ്‌കൃതിയും അദ്ദേഹത്തിനു സ്വന്തം പ്രാണങ്ങളായിരുന്നു.

Read more

”നമുക്കുള്ളത് നമുക്ക് തന്നെ”

കര്‍മാനുഭവംകൊണ്ടുണ്ടാകുന്ന ഗുണദോഷങ്ങള്‍ വിവേചിച്ചറിഞ്ഞശേഷം കര്‍മമുക്തി നേടുന്നതിനാവശ്യമായ മാര്‍ഗം സ്വയം കണ്ടെത്തുകയോ സദ്ഗുരുവില്‍നിന്ന് ലഭിക്കുകയോ വേണം. ക്രമമായ സാധനമുടങ്ങാതെ അനുഷ്ഠിക്കുകയും വേണം. തല്‍ഫലമായി രാജസതാമസഗുണങ്ങളുടെ വൃത്തിഭേദത്തില്‍നിന്നും സാത്വികത്തിലേക്ക് പുരോഗമിക്കുന്നു.

Read more

”പിന്നെ സ്വല്‍പം ബാക്കിയുണ്ടായിരുന്നു”

മഹാനദികളുടെയും മഹാപുരുഷന്മാരുടെയും ഉദ്ഭവം അന്വേഷിക്കേണ്ട കാര്യമില്ല. അവരുടെ ജീവിതത്തിന്റെ മഹത്വവും സേവനവും കൊണ്ടുതന്നെ ജനങ്ങള്‍ക്ക് വ്യക്തമാകുന്നസത്യം എടുത്തുപറയേണ്ടതില്ല. സഹിച്ചും ക്ഷമിച്ചുമുള്ള സേവനമാണിരുകൂട്ടരും നല്കുന്നത്. മഹാമനീഷികള്‍ ലോകനന്മയ്ക്കുവേണ്ടി തപസ്സനുഷ്ഠിക്കുന്നവരാണ്.

Read more

”മനഃകൃതം കൃതംരാമ”

മനസ്സിനെ ശുദ്ധീകരിക്കണമെങ്കില്‍ കാമവര്‍ജിതമായ അവസ്ഥ സ്വായത്തമാക്കണം. മനസ്സ് പക്വവും ശുദ്ധവുമായിത്തീരാതെ ശരീരംകൊണ്ട് (ഇന്ദ്രിയങ്ങള്‍ കൊണ്ട്) ചെയ്യുന്നകര്‍മങ്ങള്‍ ലക്ഷ്യത്തെ പ്രാപിക്കുകയില്ല. സ്ഥിരമായ പരിശീലനവും ലക്ഷ്യബോധവും ഇതിന് അത്യന്താപേക്ഷിതമാണ്.

Read more
Page 1 of 6 1 2 6

പുതിയ വാർത്തകൾ