Monday, September 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ദയാഹര്‍ജ്ജിയില്‍ തീരുമാനം വൈകിയാലും വധശിക്ഷ നടപ്പാക്കാം: സുപ്രീംകോടതി

by Punnyabhumi Desk
Apr 12, 2013, 02:52 pm IST
in ദേശീയം

SupremeCourtIndiaന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളുടെ ദയാഹര്‍ജ്ജി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാന്‍ വൈകിയാലും വധശിക്ഷ നടപ്പാക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. 1993ലെ ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒമ്പത് പേര്‍ മരണപ്പെട്ട കേസിലെ പ്രതിയായ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍ പാല്‍സിംഗ് ഭുള്ളര്‍ നല്കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി.

വധശിക്ഷയുമായി ബന്ധപ്പെട്ട എതിരഭിപ്രായങ്ങള്‍ ഉയരുന്നതിനിടെയാണ് സുപ്രീം കോടതി വിധിയെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് കൂടുന്നത് സംബന്ധിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കേസില്‍ പ്രത്യേക ടാഡ കോടതിയാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നത്. ഭൂരിപക്ഷാഭിപ്രായം മാനിച്ച് സുപ്രീംകോടതി വധശിക്ഷ ശരി വെച്ചു. 2003ല്‍ ബുള്ളര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നെങ്കിലും 2011ല്‍ ഹര്‍ജി തള്ളിയതായി തീരുമാനം വന്നു.

ദീര്‍ഘകാലമായി ജയിലില്‍ ശിക്ഷയും കാത്ത് കഴിയുന്നുവെന്നും ഇത് ക്രൂരമായ മൗലികാവകാശലംഘനമാണെന്നും ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതിയില്‍ ഭുള്ളര്‍ ഹര്‍ജി നല്‍കിയത്. രാജീവ് ഗാന്ധി വധക്കേസില്‍ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന എ ജി പേരര്‍വാളന്‍, ശാന്തന്‍,മുരുകന്‍ എന്നിവരുള്‍പ്പെടെ വധശിക്ഷ കാത്ത് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നവരെ ഈ വിധി ബാധിക്കും. 17 പേരെയാണ് നിലവില്‍ വിധി സ്വാധീനിക്കുക.

നിയമപരമായ കാരണങ്ങളാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ അപേക്ഷിക്കാന്‍ അവസരമില്ലെന്ന് മുംബൈ സ്‌ഫോടനക്കേസ് പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ShareTweetSend

Related News

ദേശീയം

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

ദേശീയം

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ദേശീയം

രാമായണത്തിന്റെ മഹാത്മ്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies