Saturday, May 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ചരിത്രത്തിലിടം നേടുന്നു

by Punnyabhumi Desk
Jul 8, 2010, 01:48 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

കോഴിക്കോട്: ചെലവേറെയുള്ള വൃക്കരോഗ ചികില്‍സ പാവപ്പെട്ടവനും പ്രാപ്യമാക്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ചരിത്രത്തിലിടം നേടുന്നു. എട്ടുവര്‍ഷമായി എല്ലാ ചൊവ്വാഴ്ചയും ഒരാള്‍ക്ക് വീതം ഇവിടെ വൃക്ക മാറ്റിവെക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്കമാറ്റിവെക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യപൂര്‍വ കഡാവര്‍ ശസ്ത്രക്രിയയും നടത്തി മികവിന്റെ കേന്ദ്രമെന്ന ഖ്യാതി നേടി.
മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ വൃക്ക 16 വയസ്സുകാരന് മാറ്റിവെച്ചാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആശുപത്രി വാര്‍ത്തകളിലിടം നേടിയത്. സര്‍ക്കാര്‍ ആശുപത്രിയുടെ പരിമിതികള്‍ക്കകത്തുനിന്ന് അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് വൃക്കദാനവുമായി ബന്ധപ്പെട്ട സാങ്കേതികത്വം ഏറെയുള്ളതിനാല്‍ സ്വകാര്യ മേഖലയിലും വൃക്കമാറ്റിവെക്കല്‍ അത്ര വിപുലമായി നടക്കുന്നില്ല.
1986ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കേരളത്തിലെ മെഡിക്കല്‍ കോളജുകളുടെ ചരിത്രത്തില്‍തന്നെ ഇതാദ്യമായിരുന്നു. ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം. ’96ല്‍ അദ്ദേഹം മെഡിക്കല്‍ കോളജ് വിട്ടശേഷം രണ്ടുവര്‍ഷം ഇടവേളയായിരുന്നു. ’98 മുതല്‍ ശസ്ത്രക്രിയ പുനരാരംഭിച്ചു. മാസത്തില്‍ ഒരു ശസ്ത്രക്രിയ വീതമാണ് 2002 വരെ നടന്നത്. ഡോ. പിഷാരടിയുടെ നേതൃത്വത്തിലാണ്  അന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിച്ചത്.
2002 മുതല്‍ ആഴ്ചയില്‍ ഒന്നുവീതം ശസ്ത്രക്രിയകള്‍ മുടങ്ങാതെ നടക്കുന്നതായി ഇപ്പോഴത്തെ വകുപ്പ് മേധാവി ഡോ. ശ്രീലത ‘മാധ്യമ’ത്തോട് പറഞ്ഞു.
കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ അപൂര്‍വമായേ ഈ ശസ്ത്രക്രിയ നടക്കുന്നുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രോഗികളാണ് വൃക്കരോഗ ചികില്‍സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്. ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലുള്ള ഒ.പി.യില്‍ അഞ്ഞൂറോളം രോഗികള്‍ എത്തുന്നു. പ്രതിവര്‍ഷം 24,000 രോഗികള്‍ക്കാണ് ഇവിടെ ചികില്‍സ നല്‍കുന്നത്. ‘നെഫ്രോളജി’ വിഭാഗം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയതോടെ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പക്ഷേ, രോഗികളുടെ ആധിക്യം വീര്‍പ്പുമുട്ടലുണ്ടാക്കുന്നു. 22 വീതം കട്ടിലുകളുള്ള രണ്ട് വാര്‍ഡുകളാണുള്ളത്. കട്ടിലുകളുടെ എണ്ണത്തേക്കാള്‍ ഇരട്ടിയിലേറെ രോഗികള്‍ എപ്പോഴുമുണ്ടാവും. അവശരായ രോഗികള്‍പോലും വരാന്തകളില്‍ കിടക്കുന്ന കാഴ്ച ഇവിടെയുമുണ്ട്. ഉയര്‍ന്ന ശുചിത്വത്തിലും അണുവിമുക്തമായ അന്തരീക്ഷത്തിലും കഴിയേണ്ട രോഗികളാണിവര്‍.
ആയിരത്തോളം പേര്‍ക്കാണ് ഇവിടെ വൃക്കമാറ്റിവെച്ചത്. 95 ശതമാനം രോഗികളും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതായി അധികൃതര്‍ പറയുന്നു.  ഓരോ ശസ്ത്രക്രിയക്കും പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് രോഗിക്ക് ചെലവാകുന്നത്. പുറത്ത് അഞ്ച് ലക്ഷം രൂപ വരെയാണ് ചെലവ്. ശസ്ത്രക്രിയ നടത്തുന്നതുവരെ രോഗിക്ക് സൗജന്യമായി ഡയാലിസിസ് നല്‍കാന്‍ മികച്ച സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഒരേസമയം 12 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാം. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് എം.പി. ഫണ്ടില്‍നിന്ന് 50,000 രൂപയും മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്ന് 15,000 രൂപയും ലഭിക്കുന്നു. ഇതിന് ആവശ്യമായ എല്ലാ കടലാസ് പണികളും നെഫ്രോളജി വിഭാഗം തന്നെയാണ് നടത്തുന്നത്.

ShareTweetSend

Related News

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies