Friday, September 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഡീസല്‍ വാഹന നിരോധനം: ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

by Punnyabhumi Desk
Jun 11, 2016, 05:43 pm IST
in കേരളം

തിരുവനന്തപുരം: ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിലെ ആറ് നഗരങ്ങളില്‍ 2000 സിസിക്ക് മുകളിലുള്ളതും 10 വര്‍ഷത്തിലധികം പഴക്കമുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ക്ക് പിന്തുണ തേടി സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.

2000 സിസിയും അതിന് മുകളിലുളളതുമായ പൊതു/സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴികെയുളള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യരുതെന്നും വിധിയിലുണ്ട്. വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും നിലവിലുളള മലിനീകരണ തോതും പ്രായോഗികമായി പഠിക്കുന്നതിന് സമിതികളെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹി കേരളാ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജൈവ ഇന്ധനങ്ങള്‍, ബാറ്ററികള്‍ തുടങ്ങിയവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുക, ഡീസല്‍വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുക തുടങ്ങിയ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡീസല്‍ വാഹന നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ.യില്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിച്ച് നടത്തുന്ന ഗവേഷണ ഫലങ്ങള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന് അനുയോജ്യമായ വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. ഹരിതട്രൈബ്യൂണലിന്റെ വിധിയെ തുടര്‍ന്ന് കേരളത്തിലെ പൊതുസമൂഹം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.

ഹരിത ട്രൈബ്യൂണലിന്റെ വിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സുപ്രീംകോടതി തീരുമാനം അനുസരിച്ച് സംസ്ഥാനസര്‍ക്കാറിന് ദോഷകരമല്ലാത്ത തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നും കേന്ദ്രഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണം എങ്ങനെയൊക്കെ പ്രായോഗികമാക്കാമെന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍ എറണാകുളത്ത് മാത്രമെ സിഎന്‍ജി പൈപ്പ് ലൈന്‍ ഉള്ളു. സിഎന്‍ജി വിതരണം ആറ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സിഎന്‍ജി ഉപയോഗിക്കുന്നതിന് വാഹനഉടമകള്‍ക്കും യന്ത്ര’ാഗങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതായും വരും. ട്രൈബ്യൂണലിന്റെ വിധി കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രമന്ത്രി നല്‍കിയ നിവേദനത്തില്‍ വിശദീകരിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് 2007 മുതല്‍ വാഹന ഉടമകളില്‍ നിന്നും 15 വര്‍ഷത്തെ നികുതി ഈടാക്കുന്നുണ്ട്. ഇത് 10 വര്‍ഷമായി കുറയ്ക്കുമ്പോള്‍ ശേഷിക്കുന്ന അഞ്ച് വര്‍ഷത്തെ നികുതി സര്‍ക്കാര്‍ വാഹന ഉടമക്ക് തിരിച്ച് നല്‍കേണ്ടതായി വരും. നിലവിലെ കണക്കനുസരിച്ച് ഇത് 300 കോടി രൂപയോളം വരും. നാലായിരത്തോളം കെഎസ്ആര്‍ടിസി ബസ്സുകളും പിന്‍വലിക്കപ്പെടും. ഇതിന് പുറമെ ഒരു ലക്ഷത്തിലധികം മറ്റ് സ്വകാര്യ/പൊതു വാഹനങ്ങളെയും ഈ വിധി ബാധിക്കും. മാത്രമല്ല ഡീസല്‍ വാഹനങ്ങള്‍ എത്രവര്‍ഷം ഉപയോഗിക്കാനാവുമെന്നതിനെ കുറിച്ച് ശരിയായ പഠനവും നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്രമന്ത്രിയെ അറിയിച്ചതായും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഹരിത ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി എന്നിവര്‍ക്കും ഗതാഗതമന്ത്രി നിവേദനം നല്‍കിയിട്ടുണ്ട്.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies