Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി

by Punnyabhumi Desk
Apr 29, 2012, 01:55 pm IST
in കേരളം, ദേശീയം

ഭട്ടിന്‍ഡ: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ 20, 000 കോടിരൂപ ചെലവില്‍ നിര്‍മിച്ച ഗുരുഗോവിന്ദ്‌സിങ് എണ്ണ ശുദ്ധീകരണ ശാല രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന്റെ വില കൂടുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവിനെ ബാധിക്കുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ന്യായവില ഈടാക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം ഇതിന്റെ ഫലം പാവങ്ങളെയും ആവശ്യക്കാരെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം -പ്രധാനമന്ത്രി പറഞ്ഞു.
അസംസ്‌കൃത എണ്ണയുടെ വില കൂടിയിട്ടും സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ മൂന്നു മാസമായി ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വില ഉയര്‍ത്തിയിട്ടില്ല.
പെട്രോളിന്റെ വിലനിര്‍ണയാധികാരം 2010-ല്‍ സര്‍ക്കാറില്‍ നിന്ന് മാറ്റി എണ്ണക്കമ്പനികള്‍ക്ക് നല്കിയെങ്കിലും വിലയുയര്‍ത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കാവുന്നില്ല. രാഷ്ട്രീയ സമ്മര്‍ദമാണ് കാരണം. ഡീസലിന്റെയും പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലനിര്‍ണയാധികാരം ഇപ്പോഴും സര്‍ക്കറിനു തന്നെയാണ്. എണ്ണക്കമ്പനികള്‍ ലിറ്ററിന് 16.16 രൂപ നിരക്കിലാണ് ഡീസല്‍ വില്‍ക്കുന്നത്. വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കാണിത്. ഓരോ ലിറ്റര്‍ മണ്ണെണ്ണയിലും 32.59 രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. പാചകവാതകത്തിന്റെ കാര്യവും അങ്ങനെത്തന്നെ. ഇത്തരത്തില്‍ വില്‍ക്കുന്നതു മൂലം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയത്തിനും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും ഈ സാമ്പത്തിക വര്‍ഷം 2,08,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies