Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഒഞ്ചിയത്ത് പ്രവര്‍ത്തകര്‍ വിട്ടുപോയത് 1964ലെ പിളര്‍പ്പിനു സമാനം: വി.എസ്

by Punnyabhumi Desk
May 12, 2012, 06:30 pm IST
in കേരളം

തിരുവനന്തപുരം: ഒഞ്ചിയത്ത് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നു വിട്ടുപോയത് 1964 ലെ പിളര്‍പ്പിനു സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിമത സിപിഎം പ്രവര്‍ത്തകര്‍ കുലംകുത്തികളാണെന്ന പിണറായി വിജയന്റെ അഭിപ്രായം തള്ളിപ്പറഞ്ഞ വി.എസ്., ഒപ്പം പാര്‍ട്ടി സെക്രട്ടറി പറയുന്നത് മുഴുവന്‍ പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് കരുതേണ്ടെന്നും തുറന്നടിച്ചു.
സിപിഐ യുടെ നാഷനല്‍ കൗണ്‍സിലില്‍ നിന്ന് താനുള്‍പ്പെടെയുള്ള 32 സഖാക്കള്‍ പുറത്തുപോയി സിപിഎം രൂപീകരിച്ചതിനു സമാനമാണ് ഒഞ്ചിയത്ത് പ്രവര്‍ത്തകര്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഒഞ്ചിയം സഖാക്കള്‍ പുറത്തുപോയത് ആശയഭിന്നത മൂലമാണ്. വിയോജിച്ചവരെ പുറത്താക്കുന്നതല്ല ശരി. തെറ്റു ചൂണ്ടിക്കാട്ടുന്നവരെ വര്‍ഗവഞ്ചകരെന്ന് വിളിച്ചു പുറത്താക്കുകയല്ല വേണ്ടത്. ആശയപരമായ കാര്യങ്ങളെക്കുറിച്ച് പ്രവര്‍ത്തകരുമായി സംസാരിച്ച് ഏകീകൃത നയം സ്വീകരിക്കുകയാണ് വേണ്ടത്. പാര്‍ട്ടിയിലുള്ളവരെ ഒരുമിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. തനിക്കെതിരെ അച്ചടക്കലംഘനം വരുമ്പോള്‍ നോക്കാം. ആരാണ് അച്ചടക്കലംഘനം നടത്തിയതെന്നും നോക്കാം’ – വി.എസ്. പറഞ്ഞു.
എസ്.എ.ഡാങ്കെയുടെ സ്വേച്ഛാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു 64 ലെ പിളര്‍പ്പ്. സമാനമായ പ്രതിസന്ധിയാണ് സിപിഎമ്മില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും വിഎസ് പറഞ്ഞു. പിണറായി വിജയന് എസ്.എ.ഡാങ്കെയുടെ അനുഭവമാണോ ഉണ്ടാകുകയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് കാത്തിരുന്നു കാണാമെന്നായിരുന്നു മറുപടി.
സിപിഎമ്മിന് അതിന്റേതായ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭിപ്രായം രൂപീകരിക്കാന്‍ സംവിധാനമുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies