Thursday, October 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

എസ്. എന്‍. ഡി. പി. യോഗവും എന്‍. എസ്സ്. എസ്സും വിശാലഹിന്ദുഐക്യത്തിന് മുന്‍കൈയെടുക്കണം

by Punnyabhumi Desk
Jul 30, 2012, 03:21 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

കേരളത്തില്‍ ഹിന്ദുമതത്തിലെ ഭൂരിപക്ഷ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന എസ്. എന്‍. ഡി. പി യോഗവും എന്‍. എസ്. എസ്സും തമ്മില്‍ ഐക്യത്തോടെ മുന്നോട്ടുപോകുവാനുള്ള തീരുമാനം ശുഭോദര്‍ക്കമാണ്. നേരത്തെ രണ്ടുപ്രാവശ്യം ഇരുസംഘടനകളും തമ്മിലുള്ള ഐക്യം നിസ്സാരപ്രശ്‌നങ്ങളുടെ പേരില്‍ മുന്നോട്ടു പോയില്ല. എന്നാല്‍ ഇപ്പോള്‍ എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരും പരസ്പരം ആശയവിനിമയം നടത്തി ഭൂരിപക്ഷ സമുദായത്തിന്റെ നിലനില്‍പ്പിന് ഇരുസമുദായങ്ങളുടെയും ഐക്യം അനിവാര്യമാണെന്ന് മനസ്സിലാക്കിയത് ഹിന്ദുസമൂഹം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഈ ഐക്യം ഇവിടംകൊണ്ടു നിര്‍ത്താതെ വിശാലഹിന്ദുഐക്യമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് കൊണ്ടുപോകുവാന്‍ ഇരുസംഘടനകള്‍ക്കും ബാദ്ധ്യതയുണ്ട്.

ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള കേരളത്തിലെ ഹൈന്ദവജനത ഒരുകൊടിക്കിഴില്‍ അണിനിരക്കുന്ന വിശാല ഹിന്ദുഐക്യമെന്ന ആശയം മുന്നോട്ടുവച്ചത് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി ആയിരുന്നു. അന്ന് സ്വാമിജിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോയിരുന്നെങ്കില്‍ ഇന്ന് കേരളത്തിലെ ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടില്ലായിരുന്നു. സംഘടിതരായ ന്യൂനപക്ഷവിഭാഗങ്ങള്‍ അസംഘടിതരായ ഭൂരിപക്ഷ ഹിന്ദുസമൂഹത്തെ അവഗണിച്ചുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെടാനുള്ള നീക്കങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായപ്പോഴാണ് നായര്‍ – ഈഴവ ഐക്യത്തിന്റെ അനിവാര്യതയെകുറിച്ച് ഇരു സമുദായനേതൃത്വങ്ങള്‍ക്കും ബോധ്യമായത്.

പട്ടികജാതി – പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണത്തിന്റെ ബലത്തിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ സച്ചാര്‍കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പട്ടികവിഭാഗങ്ങളെക്കാള്‍ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നു എന്നതാണ് വാസ്തവം. കേരളത്തില്‍ ഹിന്ദുസമൂഹത്തില്‍പ്പെട്ട ഒട്ടേറെ വിഭാഗങ്ങളുണ്ട്. മറ്റു പിന്നോക്കവിഭാഗംതന്നെ എണ്‍പതോളം സമുദായങ്ങള്‍ വരും. ഇതില്‍ സംഘടനാശേഷിയുള്ളത് പത്തില്‍താഴെ സമുദായങ്ങള്‍ക്കുമാത്രമാണ്. അതിലും കെട്ടുറപ്പോടെ പ്രവര്‍ത്തിക്കുന്നത് വിരലില്‍ എണ്ണാവുന്ന സംഘടനകള്‍മാത്രം.

ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഭൂരിപക്ഷം സമുദായങ്ങള്‍ക്കും കടലാസ് സംഘടനകള്‍പോലും ഇല്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ വിശാല ഹിന്ദു ഐക്യമെന്ന സ്വാമിജിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ എന്‍.എസ്സ്.എസ്സും. എസ്.എന്‍.ഡി.പിയും മുന്നിട്ടിറങ്ങിയേ തീരൂ. സ്വന്തം സമുദായതാല്‍പ്പര്യത്തിനപ്പുറത്ത് ഹൈന്ദവ ജനതയുടെ ഐക്യത്തിനും മുന്നേറ്റത്തിനും പാതയൊരുക്കുക എന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാന്‍ ഇരുസംഘടനകള്‍ക്കും ബാധ്യതയുണ്ട്. ആ നിയോഗത്തില്‍നിന്നും ഈ സംഘടനാ നേതൃത്വങ്ങള്‍ പിന്നോട്ടുപോയാല്‍ അതിന് കരളത്തിലെ ഹൈന്ദവ സമൂഹം അനതിവിദൂരഭാവിയില്‍ തന്നെ വലിയ വിലകൊടുക്കേണ്ടിവരും.

ഏതാനും വര്‍ഷംമുമ്പ് വിശാലഹിന്ദുഐക്യത്തിന്റെ മുന്നോടിയായി നായര്‍ – ഈഴവ ഐക്യമുണ്ടായപ്പോള്‍ ചില ന്യൂനപക്ഷവിഭാഗ നേതാക്കള്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. ഈ രാജ്യത്ത് എന്തോ അരുതാത്തത് സംഭവിക്കാന്‍പോകുന്നു എന്ന പ്രതീതിയാണ് അവര്‍ സൃഷ്ടിച്ചത്. ഹിന്ദു സമൂഹം ഒരുമിക്കുന്നതില്‍ ഇവര്‍ക്ക് ഇത്ര വേവലാതി എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ആരുടെയും അവകാശങ്ങള്‍ പിടിച്ചുപറ്റാനല്ല ഹൈന്ദവസമൂഹം ഒന്നിക്കുന്നത്. സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന് സംഘടിതമായി ശക്തിപ്രാപിക്കുകയല്ലാതെ ജനാധിപത്യത്തില്‍ മറ്റുമാര്‍ഗ്ഗമില്ല.

ഇന്നും എസ്. എന്‍. ഡി. പി യോഗവും എന്‍. എസ്സ്. എസ്സും ഒരുമിച്ചു മുന്നോട്ടുപോകാന്‍ തയാറാകുന്ന ഘട്ടത്തില്‍ ഹൈന്ദവവിരുദ്ധശക്തികള്‍ രംഗത്തെത്തിയിട്ടുണ്ട്. വലിയ ലക്ഷ്യം നിറവേറ്റാനുള്ള ചരിത്ര നിയോഗമാണ് തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന എന്ന ബോധ്യം ഇരു സംഘടനകളുടെയും നേതാക്കള്‍ക്ക് വേണം. വിശാലഹിന്ദുഐക്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വിശാലമായ കാഴ്ചപ്പാടും ഹൃദയവിശാലതയും കാത്തുസൂക്ഷിച്ചുകൊണ്ടേ സാധ്യമാകൂ എന്നകാര്യം എസ്. എന്‍. ഡി. പി – എന്‍. എസ്സ്. എസ്സ്. നേതൃത്വങ്ങള്‍ ജാഗ്രതയോടെ ഓര്‍ക്കണം.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

എഡിറ്റോറിയല്‍

ജഗദ്ഗുരുവിന് നവതി പ്രണാമം

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി സ്വര്‍ണവില വീണ്ടും താഴേക്ക്

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

എം ശ്രീ പദ്ധതി: കേരളാ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയില്‍ പ്രതികരണവുമായി എബിവിപി.പി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies