Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗുരുവായൂര്‍ ദേവസ്വം മാസ്റര്‍ പ്ളാനിന് അംഗീകാരമായി

by Punnyabhumi Desk
Nov 11, 2012, 01:29 pm IST
in കേരളം

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം തയാറാക്കിയ കരട് മാസ്റര്‍ പ്ളാന്‍ ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ചു. ഇന്നര്‍ റിംഗ് റോഡ് ഉള്‍പ്പെടെയുള്ള ദേവസ്വം റോഡുകളുടെ വീതി കൂട്ടും. ദേവസ്വം ഏറ്റെടുത്തിട്ടുള്ള സ്ഥലങ്ങളില്‍ ക്യൂ കോംപ്ളക്സ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സിസ്റം എന്നിവ നടപ്പാക്കും. സത്രം ഈസ്റ് ബ്ളോക്ക് പൊളിച്ച് അവിടെ ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ളക്സും നിര്‍മിക്കും. തിരുത്തിക്കാട്ട് പറമ്പിലെ ദേവസ്വം സ്ഥലത്ത് ഭക്തജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ താമസിക്കുന്നതിനുള്ള ലോഡ്ജുകള്‍ നിര്‍മിക്കും. ആയുര്‍വേദ ആശുപത്രിയും ഇവിടെ സ്ഥാപിക്കും. നിലവില്‍ ആയുര്‍വേദ ആശുപത്രി നില്‍ക്കുന്ന സ്ഥലത്ത് ഭക്തജനങ്ങള്‍ക്കുള്ള താമസസൌകര്യം ഒരുക്കും.

33 കെ.വി സബ് സ്റേഷന്‍ സ്ഥാപിക്കും. പാഞ്ചജന്യത്തോട് ചേര്‍ന്നുള്ള ദേവസ്വം ക്വാര്‍ട്ടേഴ്സ് അവിടെനിന്ന് മാറ്റി പടിഞ്ഞാറെനടയില്‍ അഡ്മിനിസ്ട്രേറ്ററുടെ വസതിയോട് ചേര്‍ന്ന് ഫ്ളാറ്റ് സിസ്റത്തിലുള്ള ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കും. അഡ്മിനിസ്ട്രേറ്ററുടെ വസതിയും അവിടേക്ക് മാറ്റും. തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് മാസ്റര്‍ പ്ളാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പടിഞ്ഞാറെനടയുടെ വികസനവും റെയില്‍വേ സ്റേഷനില്‍നിന്ന് ക്ഷേത്രഭാഗത്തേക്ക് സബ്വേ നിര്‍മിക്കുന്ന പദ്ധതിയും മാസ്റര്‍ പ്ളാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനുപുറമേ ക്ഷേത്രസുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്കാനര്‍ പോലുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും ക്ഷേത്രചുറ്റുമതിലിന് മുകളിലായി സുരക്ഷാ വേലിപോലുള്ള സുരക്ഷാ കവച്ചം ഒരുക്കുന്നതിനും ക്ഷേത്രക്കുളത്തില്‍നിന്ന് നീന്തി ക്ഷേത്രത്തിനുള്ളിലേക്ക് ആളുകള്‍ കടക്കാത്തവിധം അവിടെയും സുരക്ഷാകവച്ചം ഒരുക്കും. ഇന്നലെ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങളായ എന്‍. രാജു, കെ. ശിവശങ്കരന്‍, അഡ്വ. ജി. മധുസൂദനന്‍പിള്ള, അഡ്വ. എം. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies