Monday, August 15, 2022
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഷര്‍മിളയുടെ നിരാഹാര സമരത്തിന്‌ 10 വയസ്സ്‌

by Punnyabhumi Desk
Nov 3, 2010, 12:22 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇറോം ഛാനു ഷര്‍മിള (38) നടത്തിവരുന്ന നിരാഹാര സമരത്തിനു പത്തു വയസ്സ്‌ പൂര്‍ത്തിയായി. മണിപ്പൂരിന്റെ ഉരുക്കുവനിതയായി പ്രകീര്‍ത്തിക്കപ്പെടുന്ന ഷര്‍മിളയ്‌ക്ക്‌ ഐഐപിഎമ്മിന്റെ രവീന്ദ്രനാഥ ടഗോര്‍ സമാധാന പുരസ്‌കാരവും ലഭിച്ചു. മണിപ്പൂരില്‍ സമാധാനവും മൈത്രിയും പുനസ്‌ഥാപിക്കുന്നതിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണു പുരസ്‌കാരമെന്ന്‌ ഐഐപിഎം സ്‌ഥാപക ഡയറക്‌ടര്‍ എം.കെ. ചൗധരി പറഞ്ഞു. 51 ലക്ഷം രൂപയും സ്വര്‍ണ മെഡലുമടങ്ങുന്നതാണു പുരസ്‌കാരം.
ഷര്‍മിള നിരാഹാര സമരം തുടങ്ങുന്നതു 2000 നവംബര്‍ രണ്ടിനാണ്‌. പ്രത്യേക അധികാര നിയമത്തിന്റെ (എഎഫ്‌എസ്‌പിഎ) ബലത്തില്‍ മണിപ്പൂരില്‍ അസം റൈഫിള്‍സ്‌ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നായിരുന്നു സമരം. ഒരു സ്‌ത്രീ ഉള്‍പ്പെടെ 10 പേരാണു കൊല്ലപ്പെട്ടത്‌. സമരം തുടങ്ങിയശേഷം ഇതേവരെ ഷര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല. ആരോഗ്യനില ഗുരുതരമാകുമ്പോള്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മരുന്നിനൊപ്പം ഡ്രിപ്പായി നല്‍കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണമാണ്‌ ഇക്കാലമത്രയും ഷര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തിയത്‌. ഇപ്പോള്‍ മണിപ്പൂര്‍ തലസ്‌ഥാനമായ ഇംഫാലില്‍ ജെഎന്‍ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലാണ്‌. ഡല്‍ഹിയിലും ഏറെനാള്‍ സമരം നടത്തിയിരുന്നു. ഷര്‍മിളയുടെ സമരം കൂടുതല്‍ പിന്തുണ നേടിയതോടെ സായുധ സേനയുമായി ബന്ധപ്പെട്ട പരാതികളെ കുറിച്ചു പഠിക്കാനും ബദല്‍ സംവിധാനം നിര്‍ദേശിക്കാനുമായി ജീവന്‍ റെഡ്‌ഡി അധ്യക്ഷനായ സമിതിയെ 2004ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
2006 ഫെബ്രുവരി ആറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്നും പകരം മാനുഷിക മുഖമുള്ള മറ്റൊരു നിയമം നടപ്പാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്‌തിരുന്നെങ്കിലും നാലരവര്‍ഷത്തിനു ശേഷവും നടപടിയായിട്ടില്ല.

ShareTweetSend

Related Posts

മറ്റുവാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ദേശീയ പതാക ഉയര്‍ത്തി

ദേശീയം

ജനങ്ങളുടെ ശാക്തീകരണത്തിലൂടെ ഐക്യം പുലരണം: പ്രധാനമന്ത്രി

മറ്റുവാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാശംസകള്‍

Discussion about this post

പുതിയ വാർത്തകൾ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ദേശീയ പതാക ഉയര്‍ത്തി

രാജ്ഭവനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മതനിരപേക്ഷതയും ഫെഡറലിസവും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങളാണ്: മുഖ്യമന്ത്രി

ജനങ്ങളുടെ ശാക്തീകരണത്തിലൂടെ ഐക്യം പുലരണം: പ്രധാനമന്ത്രി

സ്വാതന്ത്ര്യദിനാശംസകള്‍

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലംമാറ്റി

രജൗരി സൈനിക ക്യാമ്പിനു നേരെയുള്ള ഭീകരാക്രമണം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

കാര്‍ യാത്രക്കാരുടെ ശരീരത്തില്‍ ടാര്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ എട്ട്‌പേര്‍ പോലീസ് കസ്റ്റഡിയില്‍

സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

ശശി തരൂരിന് ഷെവലിയര്‍ പുരസ്‌കാരം

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies