Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്ത് തന്നെ

by Punnyabhumi Desk
Jul 20, 2014, 01:17 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

Editorial-20-7-2014-pbതലമുറകളെ സൃഷ്ടിക്കുന്നതാണ് വിദ്യാഭ്യാസം. അതില്‍ അധ്യാപകര്‍ക്കു മാത്രമല്ല നാടുഭരിക്കുന്ന ഭരണാധികാരികള്‍ക്കും പങ്കുണ്ട്. ആശാന് ഒന്നു പിഴച്ചാല്‍ ശിഷ്യന് 52 അക്ഷരം പിഴയ്ക്കുമെന്നാണ് പഴമൊഴി. ഇതില്‍ നിന്നുതന്നെ വിദ്യാഭ്യാസ രംഗത്തെ എത്ര ഗൗരവപൂര്‍വമാണ് കൈകാര്യം ചെയ്യേണ്ടത് എന്നു വ്യക്തമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലായിട്ട് വര്‍ഷങ്ങളായി. ഇതിനു പ്രധാനകാരണം ദേശീയ വീക്ഷണമില്ലാത്ത മുസ്ലീംലീഗും മറ്റു കക്ഷികളും വിദ്യാഭ്യാസ വകുപ്പ് കൈയടക്കി കൈകാര്യം ചെയ്യുന്നതു തന്നെയാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടാകാനിടയില്ല.

ഈ സാഹചര്യത്തിലാണ് വിദ്യാഭാസവകുപ്പിനെതിരെ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം തന്നെ രംഗത്തെത്തിയത്. വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്ത് എന്നു പറഞ്ഞതിലൂടെ ആ വകുപ്പിന്റെ യഥാര്‍ത്ഥ സ്ഥിതിയെന്തെന്ന് ഭരണത്തിന് നേതൃത്വം നല്‍കുന്ന കക്ഷിതന്നെ തുറന്നു പറയുകയാണ്. ദീര്‍ഘവീക്ഷണമില്ലാത്തതും പരസ്പരബന്ധമില്ലാത്തതുമായ നടപടികള്‍ കാരണം വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞിരിക്കയാണെന്ന് ചൂണ്ടിക്കാട്ടിയ പത്രം ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കിയേ പറ്റൂ എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. പത്രത്തിലെ വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞെങ്കിലും അത് ഭരണം നിലനിര്‍ത്താനുള്ള അനിവാര്യമായ ഒരു നടപടിയായി മാത്രമേ കാണാന്‍ കഴിയൂ. അതേസമയം സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ഇക്കാര്യത്തില്‍ വീക്ഷണത്തിന് പിന്തുണയുമായി എത്തിയെന്നത് വസ്തുതകളെ ഊട്ടിയുറപ്പിക്കുന്നതാണ്.

എംഎല്‍എമാരെ തങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലയില്‍ നിന്ന് വിജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന ഹുങ്കിന്റെ ബലത്തില്‍ ഭരണത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുകയും പൊതുവിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരണത്തിന്റെ തലത്തിലേക്ക് താഴ്ത്തുകയുമാണ് മുസ്ലീംലീഗ് കാലങ്ങളായി ചെയ്തു വരുന്നത്. മുസ്ലീലീഗിന്റെ ഭരണവൈകല്യവും ദുഷ്ടലാക്കും അഴിമതിയും കാരണം വിദ്യാഭ്യാസവകുപ്പ് ഈജിയന്‍ തൊഴുത്തായി മാറിയെന്നത് ഏതെങ്കിലും ഒരുപത്രത്തിന്റെ മാത്രം അഭിപ്രായമല്ലെന്നും മറിച്ച് പൊതുജനങ്ങളുടെ അഭിപ്രായമാണെന്നതുമുള്ള ദേശാഭിമാനി മുഖപ്രസംഗത്തിലെ നിരീക്ഷണം അര്‍ത്ഥവത്തും നൂറുശതമാനം ശരിയുമാണ്.

പ്രശ്‌നങ്ങളുണ്ടാകുമ്പോഴൊക്കെ പിന്തുണ പിന്‍വലിക്കുമെന്നുകാണിച്ച് കണ്ണുരുട്ടി കോണ്‍ഗ്രസിനെ വരുതിയിലാക്കുകയാണ് ലീഗ് ഇക്കാലമത്രയും ചെയ്തത്. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ പലതും നേടുന്നുവെന്ന് പറഞ്ഞതിന് സാക്ഷാല്‍ എ.കെ.ആന്റണിയുടെ മുഖ്യമന്ത്രി പദം തെറിച്ച കാര്യം കേരളീയര്‍ക്കെല്ലാം ഓര്‍മയുണ്ട്. ഭൂരിപക്ഷ സമൂഹത്തിന്റെ ന്യായമായ അവകാശങ്ങള്‍ പോലും ഹനിക്കുന്ന തരത്തിലാണ് ലീഗിന്റെ നടപടികള്‍. ഒടുവില്‍ പ്ളസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്ന കാര്യത്തില്‍ പോലും ഇതു പ്രകടമായി. ലീഗിന് സ്വയം തിരുത്താനുള്ള അവസരമായി ഇപ്പോഴത്തെ വിമര്‍ശനങ്ങളെ കണ്ടില്ലെങ്കില്‍ അവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ കനത്ത വിലനല്‍കേണ്ടി വരുമെന്ന് ഉറപ്പാണ്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies