Monday, November 24, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇടമലയാര്‍ കേസില്‍ ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ ഒരു വര്‍ഷം കഠിന തടവ്‌

by Punnyabhumi Desk
Feb 10, 2011, 03:40 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. മറ്റു പ്രതികളായ വൈദ്യുതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ ആര്‍. രാമഭദ്രന്‍നായര്‍, മുഖ്യ കരാറുകാരന്‍ പി. കെ. സജീവന്‍ എന്നിവര്‍ക്കും സുപ്രിംകോടതി ഇതേ ശിക്ഷ വിധിച്ചു. കേസ്‌ 20 വര്‍ഷംനീണ്ടുപോയ സാഹചര്യത്തിലാണ്‌ പ്രതികളുടെ ശിക്ഷ ഒരു വര്‍ഷമായി കുറച്ചതെന്നും സുപ്രീംകോടതി വ്യക്‌തമാക്കി.
ബാലകൃഷ്‌ണ പിള്ളയുള്‍പ്പെടെയുളളവരെ കുറ്റവിമുക്‌തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിധി. ഇടമലയാര്‍ പദ്ധതിക്കു കരാറുകള്‍ അനുവദിച്ചതില്‍ പ്രതികള്‍ ഗൂഢാലോചന നടത്തി വൈദ്യുതി ബോര്‍ഡിനും അതുവഴി സംസ്‌ഥാന സര്‍ക്കാരിനും രണ്ടുകോടി രൂപ നഷ്‌ടം വരുത്തി എന്നാണു കേസ്‌. കേസില്‍ ഇവര്‍ കുറ്റക്കാരാണെന്നു തെളിഞ്ഞതായി ജസ്‌റ്റിസ്‌ പി. സദാശിവം, ജസ്‌റ്റിസ്‌ ബി.എസ്‌ ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച്‌ വ്യക്‌തമാക്കി. കേസ്‌ കൈകാര്യം ചെയ്യുന്നതില്‍ ഹൈക്കോടതിക്ക്‌ ഗുരുതര പിഴവ്‌ സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.
കേസില്‍ പ്രത്യേക കോടതി അഞ്ചു വര്‍ഷം തടവിനു മൂന്നുപേരെയും ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഇവരെ വിട്ടയച്ചു. ഇതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കാതിരുന്നപ്പോഴാണ്‌ അന്നു പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്ത കേസില്‍ അപ്പീല്‍ നല്‍കാന്‍ വ്യക്‌തി എന്ന നിലയില്‍ വി. എസ്‌. അച്യുതാനന്ദന്‌ അര്‍ഹതയുണ്ടോ എന്നു പ്രതിഭാഗം ചോദ്യം ഉന്നയിച്ചിരുന്നു. വിഎസിന്‌ അപ്പീല്‍ നല്‍കാന്‍ അര്‍ഹതയുണ്ടെന്ന്‌ നിരീക്ഷിച്ച ശേഷമാണ്‌ സുപ്രീം കോടതി ഇന്നു വിധി പ്രഖ്യാപിച്ചത്‌.

ShareTweetSend

Related News

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ദേശീയം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ദേശീയം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

Discussion about this post

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies