Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തി

by Punnyabhumi Desk
May 4, 2011, 04:14 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ഇറ്റാനഗര്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദോര്‍ജിയും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സ്ഥലം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കേലയ്ക്കും ലുഗുദാങ്ങിനും ഇടയിലായി ജങ് വെള്ളച്ചാട്ടത്തിനുസമീപമായി ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്. എന്നാല്‍ പ്രദേശത്ത് പരിശോധനക്കായി സൈനികര്‍ എത്തിക്കഴിഞ്ഞ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
സ്ഥലത്ത് മൂന്ന് മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. പ്രദേശവാസികള്‍ ദോര്‍ജി ഖണ്ഡുവിന്റെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കേലയിലുള്ള ആര്‍മി പോസ്റ്റില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. എന്നാല്‍ 4900 മീറ്റര്‍ ഉയരത്തിലുള്ള കാടുകളില്‍ പ്രതികൂല കാലാവസ്ഥയില്‍ 3500 സൈനികരും ആയിരത്തോളം നാട്ടുകാരുമാണ് വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നത്. തവാങ്ങില്‍ നിന്നും ഇറ്റാനഗറിലേക്കുള്ള വ്യോമപാതയില്‍ തന്നെയാണ് അപകടസ്ഥലമെന്നും അധികൃതര്‍ അറിയിച്ചു.  ഇന്ത്യന്‍ സേനയ്‌ക്കൊപ്പം ഭൂട്ടാന്‍ സൈന്യവും കെമെങ് ജില്ലയിലെ മഞ്ഞുമൂടിയ മേഖലയില്‍ തിരച്ചില്‍ നടത്തി.
വ്യോമസേനയുടെ രണ്ട് എം.ഐ17 ഹെലിക്കോപ്റ്ററുകളും റഡാര്‍ ഘടിപ്പിച്ച സുഖോയ് യുദ്ധ വിമാനങ്ങളും തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ രണ്ട് കമാന്‍ഡോ പ്ലാറ്റൂണുകളെയും ഡി.ഐ.ജി, എസ്.പി. എന്നിവരെയും നിരീക്ഷണത്തിനായി നിയോഗിച്ചിരുന്നു. തവാങ്ങില്‍ നിന്നും ഇറ്റാനഗറിലേക്കുള്ള യാത്രാമദ്ധ്യേ ശനിയാഴ്ച രാവിലെ 9.50നാണ് ദോര്‍ജിയും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ നിന്നും അവസാന സന്ദേശം ലഭിച്ചത്.
പൈലറ്റുമാരായ ജെ.എസ്.ബബാര്‍, ടി.എസ്. മാമിക്, ഖണ്ഡുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദക്, തവാങ് എം.എല്‍.എയുടെ സഹോദരി ലാമു എന്നിവരാണ് മുഖ്യമന്ത്രിയെക്കൂടാതെ ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ShareTweetSend

Related News

ദേശീയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

ദേശീയം

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ദേശീയം

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies