Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എല്ലാ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പരിധിയില്‍കൊണ്ടുവരണം- മന്ത്രി വി.എസ്. സുനില്‍കുമാര്‍

by Punnyabhumi Desk
Aug 5, 2019, 05:50 pm IST
in കേരളം

തിരുവനന്തപുരം: ഓരോ കൃഷിഭവനു കീഴിലുമുള്ള എല്ലാ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുപ്പിക്കാനും കൃഷിവിളകളെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനും ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ദക്ഷിണമേഖലയിലെ ഏഴുജില്ലകളിലെ കൃഷി അസിസ്റ്റന്റുമാരുടെ സംസ്ഥാനതല ശില്‍പശാല ‘അഗ്രിവിഷന്‍ 2020’ഉം പദ്ധതി അവലോകനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിഭവനുകള്‍ കര്‍ഷക സൗഹൃദ സേവന കേന്ദ്രങ്ങളാകണം. വകുപ്പിലെ പദ്ധതികള്‍ കൃഷിക്കാരെയും ജനപ്രതിനിധികളെയും അറിയിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡുകളില്‍ ‘കര്‍ഷകസഭ’കള്‍ നടത്തുന്നത്. ഓരോ കൃഷി ഭവന്റെ കീഴിലുമുള്ള എത്രവീതം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണക്കെടുക്കണം. ഇല്ലാത്ത കര്‍ഷകരെ കാര്‍ഡ് എടുപ്പിക്കാന്‍ പ്രദേശത്തെ ബാങ്കുകളുമായി സഹകരിച്ച് നടപടികൈക്കൊള്ളണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് 1.60 ലക്ഷം വരെ വായ്പ ഈടില്ലാതെ നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണ്. ഈ പരിധി 3.20 ലക്ഷമായി ഉയര്‍ത്താന്‍ കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതല്ലാതെ കാര്‍ഷിക സ്വര്‍ണ പണയ വായ്പ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. യഥാര്‍ഥ കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതത് കൃഷി ഭവനുകീഴിലെ എല്ലാ കര്‍ഷകരുടെ കൃഷിയും വിള ഇന്‍ഷുറന്‍സ് പരിധി കൊണ്ടുവരാനും ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണം.

26 വിളകള്‍ക്ക് പരിരക്ഷ നല്‍കുന്ന രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ ഇന്‍ഷുറന്‍സാണ് കേരളത്തിലുള്ളത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡും വിള ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ത്തന്നെ കര്‍ഷകരുടെ പരമാവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാത്ത കൃഷിഭവനുകളില്‍ ഉടന്‍ ഇത് പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കണം. അപാകതകള്‍ പരിശോധിക്കാന്‍ അപേക്ഷ സ്വീകരിച്ച പലയിടത്തും ഇനിയും പരിഹാരമുണ്ടാക്കാനുണ്ട്. നേരിട്ട് പ്രാദേശികമായ അന്വേഷണങ്ങളിലൂടെയും പ്രാദേശിക സമിതികളിലൂടെയും വിലയിരുത്തി ഉറപ്പാക്കാനാവാത്തവയ്ക്ക് മാത്രം ഉപഗ്രഹചിത്രങ്ങളെ ആശ്രയിക്കാം. ഒരുമാസത്തിനകം ഇക്കാര്യത്തില്‍ തീര്‍പ്പാക്കണം. നീട്ടിവെക്കേണ്ട പരാതികളുണ്ടെങ്കില്‍ അതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരുടെ അനുമതി വാങ്ങണം.

കൃഷി ഓഫീസുകള്‍ക്ക് മുന്നില്‍ പദ്ധതികളും ആനുകൂല്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമുണ്ടാകും. പ്രാദേശികമായി കേബിള്‍ ചാനലുകള്‍ വഴിയും മറ്റും പ്രദേശങ്ങളിലെ കൃഷിക്കാരില്‍ പദ്ധതികളുടെ വിവരങ്ങള്‍ എത്തിക്കാവുന്നതേയുള്ളൂ. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിക്ക് വിത്തുനല്‍കല്‍ മാത്രമല്ല, വീട്ടമ്മമാര്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും മറ്റും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ കൃഷി ഓഫീസുകളിലെ ജീവനക്കാര്‍ തയാറാകണം. കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ വരുന്ന കടങ്ങളും വിവരങ്ങള്‍ കൃഷിക്കാരെ അറിയിക്കണം. കര്‍ഷകരുടെ കടങ്ങള്‍ സംബന്ധിച്ച മൊറട്ടോറിയം അവസാനിച്ചെങ്കിലും ഡിസംബര്‍ 31 വരെ ജപ്തി നടപടികളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. അടുത്ത വര്‍ഷത്തേക്കുള്ള കാര്‍ഷിക ഉത്പാദന പ്ലാന്‍ എല്ലാ കൃഷി ഭവനുകള്‍ക്കും ഉണ്ടാകണം.

കൃഷിക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കാനും അവരുടെ പരാതികള്‍ ക്ഷമയോടെ കേള്‍ക്കാനും പറ്റാവുന്ന പരിഹരിക്കാനും കൃഷിഭവനുകളിലെ ജീവനക്കാര്‍ക്കാകണം. കഴിയാവുന്നിടത്തോളം അവരുടെ കൃഷിയിടങ്ങളിലെത്തുകയും മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുകയും വേണം. ഗ്രാമചന്തകള്‍ എല്ലാ സജീവമാക്കാന്‍ മുന്‍കൈയെടുക്കണം. കര്‍ഷകദിനാഘോഷം കൂടുതല്‍ ജനപങ്കാളിത്തതോടെ നടപ്പാക്കണം. വകുപ്പില്‍ അഴിമതി ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥരെ മന്ത്രി ഓര്‍മിപ്പിച്ചു. ജില്ലാതലത്തില്‍ കൃഷി അസിസ്റ്റന്‍ുമാര്‍ അവതരിപ്പിച്ച വിഷയങ്ങളും അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും മന്ത്രി കേട്ടു.

ചടങ്ങില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും ഡയറക്ടറുമായ ഡോ. രത്തന്‍ യു. ഖേല്‍കര്‍, മുതിര്‍ന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies