Thursday, May 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളെ ഇല്ലാതാക്കണം: ഹൈക്കോടതി

by Punnyabhumi Desk
Jul 16, 2011, 12:44 pm IST
in കേരളം

കൊച്ചി: സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി. മാതൃഭൂമി  ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടി വരുന്നതിനെ നിശിതമായി വിമര്‍ശിക്കുന്നത്.

ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ സമൂഹത്തിന് സമാധാനത്തോടെ ജീവിക്കാനാവില്ല. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പോലീസുദ്യോഗസ്ഥന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചെന്നാണ് ആരോപണം. പോലീസ്തന്നെ സ്വന്തം ആവശ്യത്തിന് ഗുണ്ടകളെ ആശ്രയിക്കുമ്പോള്‍ അതിന് ഇരയാവുന്ന സാധാരണക്കാര്‍ക്ക് നീതി പ്രതീക്ഷിക്കാനാവുമോ എന്ന് കോടതി ചോദിച്ചു. ഒരു പത്രക്കാരനെ ഇല്ലാതാക്കാന്‍ പോലീസുദ്യോഗസ്ഥന്‍ ക്രിമിനല്‍ സംഘത്തെ നിയോഗിക്കുന്നതായി ആരോപണമുയരുമ്പോള്‍ സമൂഹത്തില്‍ ഈ സംവിധാനം എത്ര വ്യാപകമാണെന്ന് വ്യക്തമാവും.

അനിഷ്ടകരമായ വാര്‍ത്ത എഴുതിയ പത്രങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് കൊടുത്തതുകൊണ്ടു മാത്രമായില്ലെന്ന് തോന്നിയാകണം ക്വട്ടേഷന്‍ സംഘത്തെ അയച്ചത്. മറ്റെല്ലാവരും ഇതേ വഴി പിന്തുടര്‍ന്നാല്‍ രാജ്യത്തെ നിയമവാഴ്ച എവിടെച്ചെന്ന് നില്‍ക്കുമെന്ന് കോടതി ചോദിച്ചു.

ഉണ്ണിത്താന്‍ വധശ്രമക്കേസിലെ രണ്ടാം പ്രതി പുഞ്ചിരി മഹേഷ് എന്ന മഹേഷ്, നാലാം പ്രതി ഷഫീക്ക്, അഞ്ചാം പ്രതി കണ്ടെയ്‌നര്‍ സന്തോഷ്, ആറാം പ്രതിയായ കൊല്ലം ഡിവൈ.എസ്.പി. സന്തോഷ് നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയിട്ടുള്ളത്. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ഏപ്രില്‍ 16ന് രാത്രി 9.45നാണ് ഉണ്ണിത്താനു നേരെ വധശ്രമം നടന്നത്. പരിക്കേറ്റ ഉണ്ണിത്താന്‍ ഇപ്പോഴും ചികിത്സയിലാണ്. അതിനാല്‍ തിരിച്ചറിയല്‍ പരേഡ് നടന്നിട്ടില്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ShareTweetSend

Related News

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

കേരളം

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Discussion about this post

പുതിയ വാർത്തകൾ

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies