Tuesday, August 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാനഭംഗത്തിനുശേഷം അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

by Punnyabhumi Desk
Jun 20, 2012, 04:18 pm IST
in കേരളം

തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും ക്രൂരമായി മാനഭംഗം ചെയ്ത ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ വീട്ടില്‍ രാജേന്ദ്ര(48)നെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി (II) ജഡ്ജി ടി.യു. മാത്തുക്കുട്ടി ശിക്ഷിച്ചത്. മാനഭംഗം, വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്നിവയ്ക്ക് 20 വര്‍ഷം കഠിനതടവും, 50,000 രൂപ പിഴയും കോടതി വിധിച്ചു. എല്ലാ ശിക്ഷയും പ്രത്യേകം അനുഭവിക്കണം.

കേസിലെ മറ്റൊരു പ്രതി വണ്ടിപ്പെരിയാര്‍ 57ാം മൈല്‍ പെരുവേലിപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍(26)ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയതിനാല്‍ വിചാരണ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.   അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിയെ മരണം വരെ തൂക്കിലേറ്റണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡറും, പ്രോസിക്യൂട്ടറുമായ ഇ.എ. റഹീം കോടതിയില്‍ ഹാജരായി.

2007 ഡിസംബര്‍ രണ്ടിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പീരുമേട് 57ാം മൈല്‍വള്ളോപ്പറമ്പില്‍ വീട്ടില്‍ മോളി(55), മകള്‍ നീനു മോള്‍ (22)എന്നിവരാണു കൊല്ലപ്പെട്ടത്.   നീനുവിന്റെ സഹോദരന്റെ പേരു വിളിച്ച ശേഷം അമ്മിക്കുഴവി ഉപയോഗിച്ച് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന രാജേന്ദ്രനും, ജോമോനും മോളിയെയും മകള്‍ മീനുവിനെയും മാനഭംഗപ്പെടുത്തിയ ശേഷം കമ്പി വടി കൊണ്ട് തലയ്ക്കടിച്ചും വാക്കത്തി കൊണ്ടു വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യഷന്‍ കേസ്.   27 സാക്ഷികളെ വിസ്തരിച്ച കേസില്‍ 36 രേഖകള്‍ തെളിവായി കോടതി സ്വീകരിച്ചു. സാഹചര്യത്തെളിവാണ് നിര്‍ണായകമായത്.

തൂക്കിക്കൊല്ലാന്‍ വിധിച്ചതറിഞ്ഞ് പ്രതി രാജേന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നെ കൂസലില്ലാത്ത ഭാവമായിരുന്നു. രാജേന്ദ്രനെ വൈകിട്ടോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടു പോകും. വിധി കേള്‍ക്കാന്‍ നീനുവിന്റെ സഹോദരന്‍ ബാബു മാത്രമാണ് കോടതിയിലെത്തിയത്.

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies