Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാനഭംഗത്തിനുശേഷം അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

by Punnyabhumi Desk
Jun 20, 2012, 04:18 pm IST
in കേരളം

തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും ക്രൂരമായി മാനഭംഗം ചെയ്ത ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ വീട്ടില്‍ രാജേന്ദ്ര(48)നെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി (II) ജഡ്ജി ടി.യു. മാത്തുക്കുട്ടി ശിക്ഷിച്ചത്. മാനഭംഗം, വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്നിവയ്ക്ക് 20 വര്‍ഷം കഠിനതടവും, 50,000 രൂപ പിഴയും കോടതി വിധിച്ചു. എല്ലാ ശിക്ഷയും പ്രത്യേകം അനുഭവിക്കണം.

കേസിലെ മറ്റൊരു പ്രതി വണ്ടിപ്പെരിയാര്‍ 57ാം മൈല്‍ പെരുവേലിപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍(26)ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയതിനാല്‍ വിചാരണ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.   അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിയെ മരണം വരെ തൂക്കിലേറ്റണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡറും, പ്രോസിക്യൂട്ടറുമായ ഇ.എ. റഹീം കോടതിയില്‍ ഹാജരായി.

2007 ഡിസംബര്‍ രണ്ടിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പീരുമേട് 57ാം മൈല്‍വള്ളോപ്പറമ്പില്‍ വീട്ടില്‍ മോളി(55), മകള്‍ നീനു മോള്‍ (22)എന്നിവരാണു കൊല്ലപ്പെട്ടത്.   നീനുവിന്റെ സഹോദരന്റെ പേരു വിളിച്ച ശേഷം അമ്മിക്കുഴവി ഉപയോഗിച്ച് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന രാജേന്ദ്രനും, ജോമോനും മോളിയെയും മകള്‍ മീനുവിനെയും മാനഭംഗപ്പെടുത്തിയ ശേഷം കമ്പി വടി കൊണ്ട് തലയ്ക്കടിച്ചും വാക്കത്തി കൊണ്ടു വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യഷന്‍ കേസ്.   27 സാക്ഷികളെ വിസ്തരിച്ച കേസില്‍ 36 രേഖകള്‍ തെളിവായി കോടതി സ്വീകരിച്ചു. സാഹചര്യത്തെളിവാണ് നിര്‍ണായകമായത്.

തൂക്കിക്കൊല്ലാന്‍ വിധിച്ചതറിഞ്ഞ് പ്രതി രാജേന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നെ കൂസലില്ലാത്ത ഭാവമായിരുന്നു. രാജേന്ദ്രനെ വൈകിട്ടോടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടു പോകും. വിധി കേള്‍ക്കാന്‍ നീനുവിന്റെ സഹോദരന്‍ ബാബു മാത്രമാണ് കോടതിയിലെത്തിയത്.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies