Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

2 ജി സ്‌പെക്ട്രം: ലേലത്തിനുള്ള സമയപരിധി നീട്ടി

by Punnyabhumi Desk
Aug 27, 2012, 04:18 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം ലേലം ചെയ്യുന്നതിനുള്ള സമയ പരിധി സുപ്രീം കോടതി  നീട്ടി. 2013 ജനവരി 11 വരെയാണ് നീട്ടിയിട്ടുള്ളത്. സമയപരിധിക്കുള്ളില്‍ ലേലം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു.  സുപ്രീം കോടതിയല്ലാതെ രാജ്യത്തെ മറ്റൊരു കോടതിയും സ്‌പെക്ട്രം ലേലം സംബന്ധിച്ച ഹര്‍ജികള്‍ സ്വീകരിക്കില്ലെന്നും കോടതി അറിയിച്ചു.

സ്‌പെക്ട്രത്തിന്റെ വില പുതുക്കി ആഗസ്ത് 31-ന് മുമ്പ് ലേലം വിളിച്ചു നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സമയത്തിനുള്ളില്‍  ലേലം പൂര്‍ത്തിയാക്കുന്നതിന് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടി  കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി സമയപരിധി നീട്ടിയത്. ലേലം നിയന്ത്രിക്കുന്ന ഏജന്‍സി നല്‍കിയ പുതിയ സമയക്രമം പ്രകാരം നടപടികള്‍ നവംബര്‍ ആദ്യം മാത്രമേ തുടങ്ങാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ കേന്ദ്രം ഇടക്കാല അപേക്ഷ നല്‍കിയത്.

സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് 2 ജി സ്‌പെക്ട്രത്തിന് 14,000 കോടി രൂപ മന്ത്രിസഭ വില തീരുമാനിച്ചിരുന്നു.1,800 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍, അഞ്ച് മെഗാഹെര്‍ട്‌സിന് നല്‍കേണ്ട വിലയാണ് ഇത്. സി.ഡി.എം.എ. സേവനത്തിന് അടിസ്ഥാനവില 18,200 കോടി രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

2008 ജനവരിക്കുശേഷം ടെലികോം വിതരണം ചെയ്ത 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ ഇക്കഴിഞ്ഞ ഫിബ്രവരി രണ്ടിനാണ് സുപ്രീംകോടതി റദ്ദാക്കിയത്. ടെലികോം മുന്‍മന്ത്രി എ. രാജയുടെ കാലത്ത് 2 ജി സ്‌പെക്ട്രം വില പുതുക്കാതെ വിറ്റത് രാജ്യത്തിന് 1,76,000 കോടി രൂപയുടെ നഷ്ടം വരുത്തി എന്ന സി.എ.ജി. റിപ്പോര്‍ട്ട് വന്‍വിവാദത്തിന് വഴിവെക്കുകയും രാജയുള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies