തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സര്‍ക്കാര്‍ റദ്ദാക്കി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റുപ് കണ്‍സള്‍ട്ടന്‍സിക്കായിരുന്നു കരാര്‍ ലഭിച്ചിരുന്നത്. കമ്പനി കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കാര്യം മറച്ചുവച്ചതിനെ തുടര്‍ന്നാണു നടപടി. മന്ത്രി കെ.ബാബുവിന്റെ ഓഫീസാണ് കരാര്‍ റദ്ദാക്കിയ നടപടി അറിയിച്ചത്.












