Wednesday, November 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കെ.ടി.ജയകൃഷ്ണന്‍വധം: സി.ബി.ഐ അന്വേഷണത്തിനു മടിക്കുന്നതെന്തിന്?

by Punnyabhumi Desk
Dec 6, 2012, 03:20 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

യുവമോര്‍ച്ചാനേതാവ് കെ.ടി.ജയകൃഷ്ണനെ വധിച്ച കേസില്‍ രണ്ടാമതും ക്രൈബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പതിമൂന്ന് വര്‍ഷംമുമ്പാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 1999 ഫെബ്രുവരി ഒന്നിന് ക്ലാസ്മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ കുട്ടികളുടെ മുന്നില്‍വച്ച് സി.പി.എംകാരാല്‍ അദ്ദേഹം നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ.രജീഷിന്റെ മൊഴിയാണ് ഈ കേസിന്റെ പുനരന്വേഷണത്തിന് നിമിത്തമായത്. ചോദ്യചെയ്യലില്‍ രജീഷ് നല്‍കിയ മൊഴിയില്‍ അയാള്‍ ഉള്‍പ്പെട്ട സംഘമാണ് ജയകൃഷ്ണനെ വധിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. യഥാര്‍ത്ഥപ്രതികളെ ഒഴിവാക്കിയാണ് പ്രതിപട്ടികതയ്യാറാക്കിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. വധസംഘത്തിലുണ്ടായിരുന്ന പതിനാറുപേരുടെ പേരുവിവരവും രജീഷ് പോലീസുദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

രജീഷിന്റെ മൊഴിയുടെവെളിച്ചത്തില്‍ ജയകൃഷ്ണന്‍ വധത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാണ് ബി.ജെ.പിയും യുവമോര്‍ച്ചയും മറ്റു പരിവാര്‍സംഘടനകളും ആവശ്യപ്പെട്ടത്. വധസംഘത്തില്‍ തന്നോടൊപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍മാത്രമേ പിടിക്കപ്പെട്ടിട്ടുള്ളൂ എന്നാണ് രജീഷ് വെളിപ്പെടുത്തിയത്. അതീവ ഗൗരവമായികാണേണ്ടതാണ് ഈ വിഷയം.

ക്രൈംബ്രാഞ്ച്തന്നെയാണ് ഈ കേസ് ആദ്യം അന്വേഷിച്ചതും കോടതിയില്‍ കേസ് ഷീറ്റ് സമര്‍പ്പിച്ചതും. യഥാര്‍ത്ഥപ്രതികളെ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിയാഞ്ഞിട്ടല്ല ഇത്തരത്തില്‍ ഒരു കപടനാടകം കളിച്ചതെന്നുവേണം കരുതാന്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാവും അങ്ങനെ സംഭവിച്ചത്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ടുതന്നെ വീണ്ടും ഈ കേസ് അന്വേഷിക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്.? അതുകൊണ്ടാണ് രജീഷിന്റെ വിവാദമൊഴി വെളിപ്പെട്ട ഉടനെതന്നെ ജയകൃഷ്ണന്‍വധം ക്രൈബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നത്. പക്ഷെ അതിനോടു പുറംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് വീണ്ടും കേസന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചതിലൂടെ വ്യക്തമാകുന്നത്. ഇതിലൂടെ യു.ഡി.എഫ്.സര്‍ക്കാരും പ്രതിക്കൂട്ടിലാവുകയാണ്. സി.ബി.ഐ കേസന്വേഷിച്ച് യഥാര്‍ത്ഥപ്രതികളെ കണ്ടെത്തിയാല്‍ ഒരുപക്ഷേ അത് യു.ഡി.എഫിനും പ്രധാനകക്ഷിയായ കോണ്‍ഗ്രസിനുമൊക്കെ എന്തെങ്കിലും രാഷ്ട്രീയകോട്ടം ഉണ്ടാകുമെന്ന് ധരിച്ചുകൊണ്ടാണോ ഇത്തരത്തിലൊരു നിലപാടു സ്വീകരിച്ചതെന്ന് അറിയില്ല. അല്ലെങ്കില്‍ മറ്റേതെങ്കിലും കോണുകളില്‍നിന്നുള്ള രാഷ്ട്രീയസമ്മര്‍ദ്ദമാകാം ഇതിനുകാരണം.

കേരളത്തിന്റെ ചരിത്രത്തില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് ഒരദ്ധ്യാപകനെ തുണ്ടംതുണ്ടമാക്കിയ സംഭവം അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സി.ബി.ഐ ഈ കേസന്വേഷിച്ച് യഥാര്‍ത്ഥപ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. അതിലൂടെ മാത്രമേ കാലം എത്രകഴിഞ്ഞാലും സത്യം വെളിപ്പെടുമെന്നും നീതിന്യായവ്യവസ്ഥ ശക്തമായി നിലനില്‍ക്കുകയാണെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിയൂ.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

എഡിറ്റോറിയല്‍

ജഗദ്ഗുരുവിന് നവതി പ്രണാമം

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies