Friday, October 24, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സൂര്യനെല്ലിക്കേസില്‍ പി.ജെ. കുര്യന് പങ്കുണ്ടെന്ന് മൂന്നാം പ്രതി ധര്‍മരാജന്‍

by Punnyabhumi Desk
Feb 11, 2013, 03:06 pm IST
in കേരളം
  • ശിക്ഷിക്കപ്പെട്ട പ്രതിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കേണ്ടന്ന് പി.ജെ കുര്യന്‍

dharmarajanകൊച്ചി: സൂര്യനെല്ലിക്കേസില്‍ പി.ജെ. കുര്യന് പങ്കുണ്ടെന്ന് മൂന്നാം പ്രതി ധര്‍മരാജന്‍. തന്റെ അംബാസഡര്‍ കാറിലാണ് കുര്യനെ താന്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചതെന്ന് ധര്‍മരാജന്‍ പറഞ്ഞു. കുര്യന്റെ പേരു പറയരുതെന്ന് സിബി മാത്യൂസ് തന്നോട് പറഞ്ഞുവെന്നും എന്നാല്‍ പേരു പറയണമെന്ന് മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായ ജോഷ്വ പറഞ്ഞുവെന്നും ധര്‍മരാജന്‍ പറഞ്ഞു. സ്വാധീനം മൂലമാണ് തിരച്ചറിയല്‍ പരേഡില്‍നിന്ന് കുര്യന്‍ രക്ഷപ്പെട്ടത്.

സംഭവ ദിവസം കുര്യന്‍ പെരുന്നയിലെത്തിയെന്ന സുകുമാരന്‍ നായരുടെ മൊഴി വ്യാജമാണെന്നും ധര്‍മരാജന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ബാജിയെന്നയാള്‍ മറ്റൊരാളാണ്. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ധര്‍മരാജന്‍. ഒരു ഖദര്‍ധാരി തന്നെ പീഡിപ്പിച്ചെന്നും അത് പി.ജെ. കുര്യന്‍ ആണെന്നുമാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ വാദം.

കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ഏകപ്രതിയായ ധര്‍മരാജന്‍ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിലാണ്. കോട്ടയത്തെ പ്രത്യേക കോടതി ഇയാള്‍ക്ക് ജീവപര്യന്തം കഠിനതടവാണ് ശിക്ഷ വിധിച്ചതെങ്കിലും 2005 ജനുവരി 20 ന് ഹൈക്കോടതി   ധര്‍മരാജന്റെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമാക്കി   ഇളവുചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഇപ്പോള്‍ മൈസൂരിനടുത്ത് ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.

അതേസമയം ശിക്ഷിക്കപ്പെട്ട ഒരു പ്രതിയുടെ മൊഴിക്ക് നിയമസാധുതയില്ലെന്നും അയാളുടെ വാക്കുകള്‍ മുഖവിലക്കെടുക്കേണ്ടന്നും പി.ജെ കുര്യന്‍ തിരുവല്ലയില്‍ പറഞ്ഞു. സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യനും പീഡിപ്പിച്ചുവെന്ന കേസിലെ പ്രധാനപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശിക്ഷിക്കപ്പെട്ട പ്രതിയുടെ മൊഴിക്ക് നിയമസാധുത ഇല്ലന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് പ്രതിക്കും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാന്‍ അവസാനഘട്ടത്തില്‍ ജഡ്ജി അവസരം നല്‍കും. ആ സമയത്ത് ധര്‍മരാജന്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ പറയുന്നതിന്റെ കാരണം നിങ്ങള്‍ അന്വേഷിക്കണമെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

ShareTweetSend

Related News

കേരളം

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

കേരളം

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

കേരളം

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

Discussion about this post

പുതിയ വാർത്തകൾ

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies