Tuesday, April 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി

by Punnyabhumi Desk
Jul 5, 2013, 12:52 pm IST
in കേരളം

കോഴിക്കോട്: കേരളത്തിലാദ്യമായി സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ചരിത്രത്തിലേക്ക്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ആറു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ഇരട്ടകളിലൊന്നിനെ ജീവനോടെ വേര്‍പെടുത്തിയെടുത്തത്. കഴിഞ്ഞ 21 ന് ആയിരുന്നു മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പാണ്ടിക്കാട് വള്ളുവങ്ങാട് വടക്കാങ്ങര സുകുമരന്റെ ഭാര്യ സുചിത്ര സയാമീസ് ഇരട്ടകളെ പ്രസവിച്ചത്. അരക്കെട്ടും ഇടുപ്പെല്ലുകളും ചേര്‍ന്ന് നാലുകാലുകള്‍ ഉണടെന്ന് തോന്നിപ്പിക്കും വിധം രണ്ട് പെണ്‍കുട്ടികളായിരുന്നു അത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ ഇത്തരത്തിലുള്ള ജനനങ്ങള്‍ ഉണ്ടാകാറുള്ളുവെന്നു ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാരായ ഡോ. പ്രതാപ് സോമനാഥ്, ഡോ. മാത്തന്‍ പി. ജോര്‍ജ് എന്നിവര്‍ അറിയിച്ചു. സാധാരണ സയാമീസ് ഇരട്ടകള്‍ കാണുന്നത് നെഞ്ചും വയറും ചേര്‍ന്നു നില്‍ക്കുന്ന രൂപത്തിലായിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം വേര്‍പെടുത്തിയ ഈ കുട്ടികള്‍ ‘ഇസ്ക്യു ബട്ടെക്സ്’ എന്ന പ്രത്യക വിഭാഗത്തിലാണ് ഉള്‍പ്പടുന്നത്. പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരത്തിലുള്ള ജനനം കാണാറുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സയാമീസ് ഇരട്ടകളില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. രണ്ടു കുട്ടികള്‍ക്കും കൂടി അവയവങ്ങള്‍ ഒന്നു മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയുടെ ഹൃദയത്തിന് ഒരറയും, ശ്വാസ കോശത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയുമായിരുന്നു.രണ്ടുകുട്ടികളുടെയും ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും അത് കൂടുതല്‍ അപകടമാകുമായിരുന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ഒരു കുട്ടിയുടെ ജീവന്‍ മാത്രം മുന്നില്‍ കണ്ട് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു തുടക്കമിട്ടത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വൈകിട്ടോടെ കുഞ്ഞ് കൈകാലിട്ടനക്കുകയും കണ്ണുതുറക്കുകയും കരയുകയും ചെയ്തു. മുമ്പ് 2003 ല്‍ ആയിരുന്നു ഇതിനു മുമ്പ് ഇത്തരത്തിലൊരു ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നത്. എന്നാല്‍ അന്ന് രണ്ടു പേരെയും രക്ഷിക്കാനായില്ല. പീഡിയാട്രിക്, അനസ്തേഷ്യ, ന്യൂറോ സര്‍ജറി എന്നീ വിഭാഗങ്ങളിലെ 15 ഓളം ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു അതി സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. വീടു പണിയുന്നതിനായി നീക്കിവച്ചിരുന്ന പണമാണ് സുകുമാരനും സുചിത്രയും ശസ്ത്രക്രിയക്കായി ചെലവഴിച്ചത്. തുടര്‍ ചികിത്സകള്‍ക്കായി ഇനി സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണീ ദമ്പതികള്‍.

ShareTweetSend

Related News

കേരളം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies