Wednesday, November 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചന്ദ്രശേഖരന്‍ വധം: വിധി പ്രഖ്യാപനം വൈകും

by Punnyabhumi Desk
Jul 16, 2013, 10:48 am IST
in കേരളം

കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ തുടര്‍നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നു കൂടുതല്‍ സമയം വിചാരണക്കോടതിക്കു ചോദിച്ചുവാങ്ങേണ്ടി വരും. ഈ മാസം 31-നകം വിചാരണയും പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും ചെയ്ത ശേഷം വിധി പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈക്കോടതിയില്‍ നിന്നുള്ള നിര്‍ദേശം.

എന്നാല്‍ സാക്ഷി വിസ്താരം നീളുകയാണ്. ഫെബ്രുവരി 11-നാണു ടി.പി. വധക്കേസിന്റെ സാക്ഷിവിസ്താരം എരഞ്ഞിപ്പാലം പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. 48 പ്രവൃത്തിദിനങ്ങളിലായി സാക്ഷിവിസ്താരവും തുടര്‍വിചാരണയുമെല്ലാം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേസിന്റെ പ്രത്യേക സാഹചര്യത്തെ തുടര്‍ന്നു നീണ്ടു പോകുകയായിരുന്നു.

പോലീസിന്റെ സാക്ഷിപ്പട്ടികയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 284 പേരാണുണ്ടായിരുന്നത്. ഇവരില്‍ 166 പേരെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കോഴിക്കോട് ജില്ലയിലേയും കണ്ണൂര്‍ ജില്ലയിലേയും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലേയും സിപിഎം, ആര്‍എസ്എസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ സാക്ഷികളായിരുന്നു. സാക്ഷി വിസ്താരത്തില്‍ 52 പേര്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയപ്പോള്‍ 114 പേര്‍ പ്രോസിക്യൂഷന് അനുകൂലമായിട്ടാണു മൊഴി നല്‍കിയത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ബിഎസ്എന്‍എല്‍, എയര്‍ടെല്‍, വോഡാഫോണ്‍, ടാറ്റാ ഡോകോമോ എന്നീ ഫോണ്‍ കമ്പനികളുടെ നോഡല്‍ ഉദ്യോഗസ്ഥന്മാര്‍ എന്നിവരുള്‍പ്പെടെ സാക്ഷിപ്പട്ടികയില്‍ ഇടംനേടിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്മാരായ തലശേരി ഡിവൈഎസ്പി എ.പി.ഷൌക്കത്തലി, കുറ്റ്യാടി സിഐ വി.വി. ബെന്നി എന്നിവരുടെ വിസ്താരം പൂര്‍ത്തിയായി. മറ്റു രണ്ടുദ്യോഗസ്ഥരായ വടകര ഡിവൈഎസ്പി ജോസി ചെറിയാന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.സന്തോഷ് എന്നിവരുടെ വിസ്താരമാണു പൂര്‍ത്തിയാകാനുള്ളത്. ഇതില്‍ ജോസി ചെറിയാന്റെ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഈ മാസം 23 ഓടുകൂടി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രതിഭാഗത്തിന്റെ ക്രോസ് തുടങ്ങുമെന്നാണ് കോടതിയുടെ നേരത്തെയുള്ള ഷെഡ്യൂള്‍ പ്രകാരം അറിയിച്ചിട്ടുള്ളത്.

ഇതിനിടയില്‍ നേരത്തെ വിസ്തരിച്ച രണ്ടു സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രതിഭാഗത്തിന്റെ ഹര്‍ജിയില്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസിലെ 18-ാം സാക്ഷി ആര്‍എസ്എസ് പൊയിലൂര്‍ കാര്യവാഹക് സന്തോഷ്, 20-ാം സാക്ഷി വത്സന്‍ എന്നിവരെയാണ് വീണ്ടും വിസ്തരിക്കുക. അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരം കഴിയുന്ന മുറയ്ക്കായിരിക്കും ഇവരുടെ വിസ്താരം തുടങ്ങുക. പ്രത്യേക നിബന്ധനകളോടെയാണ് ഇവരെ വിസ്തരിക്കാന്‍ കോടതി പ്രതിഭാഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

സാക്ഷി വിസ്താരം കഴിഞ്ഞാല്‍ എല്ലാ പ്രതികള്‍ക്കും എതിരായ സാക്ഷിമൊഴി വായിച്ചു കേള്‍പ്പിക്കും. പിന്നീട് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റെയും വാദം കൂടി കേട്ടശേഷമേ വിധി പ്രഖ്യാപിക്കാന്‍ കഴിയൂ. മൊത്തം 76 പ്രതികളാണുള്ളത്.ഇവരില്‍ 26 പേര്‍ ഒളിവിലാണ്. ശേഷിക്കുന്ന 50 പേര്‍ക്കെതിരേയാണു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിചാരണ നടത്തുന്നതിനിടെ ഒന്‍പതാം പ്രതിയും എന്‍ജിഒ യൂണിയന്‍ മുന്‍സംസ്ഥാന നേതാവും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച്.അശോകന്‍ മരിച്ചു. ശേഷിക്കുന്ന 49 പേരാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies