Tuesday, July 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

മാതൃകാ രാജാവ്

by Punnyabhumi Desk
Aug 10, 2013, 01:00 am IST
in സനാതനം

പയഴന്നൂര്‍ മഹാദേവന്‍
ദയാലുവും ന്യായശീലനുമായ രാജാവായിരുന്നു ലോമപാദന്‍. അദ്ദേഹത്തിന്റെ സദ്ഗുണങ്ങളില്‍ സന്തുഷ്ടരായിരുന്ന ദേവന്മാര്‍ പറഞ്ഞു – ‘രാജേവേ! അങ്ങയുടെ ന്യായശീലത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ പാരിതോഷികമായി ഈ വാള്‍ സ്വീകരിക്കൂ. ഈ വാള്‍ അങ്ങയെ വിശ്വവിജയിയാക്കും’. രാജാവു പറഞ്ഞു- ‘ ദേവന്മാരേ! വളരെ നന്ദി. പക്ഷെ ലോകവിജയിയാകാന്‍ എനിക്ക് ആഗ്രഹമില്ല. ഞാന്‍ യുദ്ധത്തെ വെറുക്കുന്നു. അതുകൊണ്ടു നിങ്ങള്‍ തന്ന ഈ വാള്‍ സ്വീകരിക്കാന്‍ കഴിയാത്തതില്‍ ക്ഷമിക്കണം.’

ഇതുകേട്ട് ദേവന്മാര്‍ – ‘എന്നാല്‍ ഈ നീലരത്‌നം അണിയൂ. ഇതിന്റെ പ്രഭാവത്താല്‍ അപാരമായ ധനം അങ്ങേയ്ക്കു ലഭിക്കും’.

‘നന്ദി.
അപാരമായ ധനം കൊണ്ടു ഞാന്‍ എന്തുചെയ്യും. പ്രജകളില്‍ നിന്ന് കരമായി ആവശ്യത്തിലധികം പണം കിട്ടുന്നുണ്ട്.’ രാജാവു പറഞ്ഞു. രാജാവിന്റെ മറുപടി കേട്ടു ദേവന്മാര്‍ ആശ്ചര്യപ്പെട്ടു.

അവര്‍ തുടര്‍ന്നു. ‘ലൗകീക സുഖങ്ങളിലൊന്നും അങ്ങേയ്ക്കു താല്പര്യമില്ലെന്നുതോന്നുന്നു. എങ്കില്‍ ഞങ്ങളുടെ കൂടെ സ്വര്‍ഗ്ഗത്തിലേക്കു വരൂ.’

രാജാവ് വിനീതനായി പറഞ്ഞു – ‘സ്വര്‍ഗ്ഗസുഖത്തില്‍ എനിക്കു താല്പര്യമില്ല. എന്തെന്നാല്‍ ഈ ഭൂമിമാതാവിനെ ഞാന്‍ സ്വര്‍ഗ്ഗത്തേക്കാള്‍ സ്‌നേഹിക്കുന്നു.’ ഇത്തരത്തിലൊരു മനുഷ്യനെ ദേവന്മാര്‍ ആദ്യമായി കാണുകയായിരുന്നു.

flowers-3-sliderഒടുവില്‍ അവര്‍ അല്പം വിത്ത് നീട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു- ‘ഈ വിത്തുവിതയ്ക്കൂ. സുഗന്ധവാഹികളായ പൂക്കള്‍ ഉണ്ടാകും. ശത്രുക്കളും മിത്രങ്ങളും ഒരുപോലെ സന്തോഷിക്കും’.

സംതൃപ്തനായ രാജാവിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. വിത്തുകള്‍ സന്തോഷപൂര്‍വം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. – ‘ ഇത് എന്റെ ഇഷ്ടവസ്തു തന്നെ. എന്തെന്നാല്‍ പ്രജകളുടെ സന്തോഷം എന്റെയും സന്തോഷമാണ്.’

‘ലോകാ സമസ്താ സുഖനോഭവന്തു’ എന്ന ആപ്തവാക്യം ജീവിതലക്ഷ്യമാക്കിയ ആ മാതൃകാരാജാവിനെ ദേവന്മാര്‍ അനുഗ്രഹിച്ചു.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies