Friday, November 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരേയുണ്ടായ ആക്രമണത്തില്‍ മരണം 78 ആയി

by Punnyabhumi Desk
Sep 23, 2013, 11:56 am IST
in മറ്റുവാര്‍ത്തകള്‍

പെഷവാര്‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരേയുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 78 പേര്‍ മരണമടഞ്ഞു. പെഷവാര്‍ നഗരത്തിലെ കൊഹാതി ഗേറ്റ് മേഖലയിലെ ഓള്‍ സെയിന്റ്‌സ് പള്ളിക്കുനേരേ ഇന്നലെ രാവിലെയായിരുന്നു ആക്രമണം നടന്നത്. 130 ലധികംപേര്‍ക്കു പരിക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക ഭീകരസംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ശക്തിയില്‍ പള്ളിയുടെ സമീപത്തെ കെട്ടിടങ്ങളും തകര്‍ന്നു. 60 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നും 120 ലധികം പേര്‍ക്കു പരിക്കേറ്റെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലേഡി റീഡിംഗ് ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അര്‍ഷാദ് ജാവേദ് അറിയിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ച കുട്ടികളില്‍ നാലു പേര്‍ മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. ഒരു മുസ്‌ലിം പോലീസ് ഓഫീസറും കൊല്ലപ്പെട്ടു.

രണ്ടു ചാവേറുകളാണ് ആക്രമണത്തിനെത്തിയതെന്ന് ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തിന്റെ തലവന്‍ ഷഫാത് മുഹമ്മദ് പറ ഞ്ഞു. രണ്ടു ചാവേറുകളുടെയും ശരീരത്തില്‍ ആറു കിലോഗ്രാമിലധികം വീതം സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നു. ആദ്യസ്‌ഫോടനത്തെക്കാള്‍ ശക്തിയുള്ളതായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. പള്ളിക്കു സമീപം ശരീരാവശിഷ്ടങ്ങളും വസ്ത്രങ്ങളും ചെരുപ്പുകളും ചിതറിക്കിടക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ക്രൈസ്തവ സമൂഹത്തിനു നേരേ നടക്കുന്ന ഏറ്റവും കടുത്ത ആക്രമണമായിരുന്നു ഇന്നലെ നടന്നത്. ഷിയാ, അഹമ്മദി വിഭാഗങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണം നടക്കാറുണ്ടായിരുന്നുവെങ്കിലും ക്രൈസ്തവ സമൂഹത്തിനുനേരെ ഇത്ര രൂക്ഷമായ ആക്രമണം മുമ്പ് ഉണ്ടായിട്ടില്ല.

ഇസ്‌ലാമിക ഭീകരസംഘടനകളില്‍ നിന്ന് ക്രൈസ്തവരടക്കമുളള ന്യൂനപക്ഷങ്ങള്‍ക്കു കുറച്ചുനാളായി പാക്കിസ്ഥാനില്‍ ഭീഷണി നിലനില്‍ക്കയായിരുന്നു. വിവാദമായ മതനിന്ദാനിയമത്തിന്റെ പേരില്‍ ക്രൈസ്തവരെ പലപ്പോഴും അധികൃതര്‍ പീഡിപ്പിക്കാറുമുണ്ടായിരുന്നു.

ഇന്നലത്തെ ആക്രമണത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. നിരപരാധികള്‍ക്കെതിരായ ആക്രമണം ഇസ്‌ലാം മൂല്യങ്ങള്‍ക്കെതിരാണെന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ഭരണകൂടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies