Sunday, November 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഭൂമി കൈമാറ്റത്തിനു വിലക്ക്

by Punnyabhumi Desk
Dec 10, 2013, 03:35 pm IST
in കേരളം

കട്ടപ്പന: പരിസ്ഥിതി ദുര്‍ബല മേഖലയില്‍ (ഇഎഫ്എല്‍) ഭൂമി കൈമാറ്റത്തിനു വിലക്ക്. 2006 മുതലാണ് ഇക്കോളജിക്കലി ഫ്രജയില്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. 2005-ലെ കേരള ഫോറസ്റ് (വെസ്റിംഗ് ആന്‍ഡ് മാനേജ്മെന്റ് ഓഫ് ഇക്കോളജിക്കലി ഫ്രജയില്‍ ലാന്‍ഡ്സ്) ആക്ട് അനുസരിച്ചാണ് ഭൂമിയുടെ ക്രയവിക്രയം തടഞ്ഞത്.

ഇതനുസരിച്ച് ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ ഭൂമിയുടെ ആധാരം രജിസ്റര്‍ ചെയ്യണമെങ്കില്‍ പരിസ്ഥിതി ദുര്‍ബല മേഖലയില്‍പ്പെട്ടതല്ലെന്നു സ്ഥലമുടമ സത്യവാങ്മൂലം നല്‍കണം. പരിസ്ഥിതി ദുര്‍ബല പ്രദേശത്തു ഭൂമിയുടെ രജിസ്ട്രേഷന്‍ തടഞ്ഞിരുന്നതിന്റെ പശ്ചാത്തലത്തിലാണു കഴിഞ്ഞദിവസം ഇടുക്കി ജില്ലയില്‍ ആധാരം രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിയ സംഭവമുണ്ടായത്. 13-11- 13-ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി ലോലവും ദുര്‍ബലവും ഒരേ അര്‍ഥം വരുന്ന വാക്കുകളായതാണു രജിസ്ട്രേഷന്‍ തടയാന്‍ ഇടയാക്കിയത്. ഇഎഫ്എല്‍ ആക്ടില്‍ പെട്ടിട്ടുള്ള സ്ഥലത്തിന്റെ ക്രയവിക്രയമാണു തടഞ്ഞതെന്ന് വിശദീകരണം വന്നതോടെയാണ് രജിസ്ട്രേഷന്‍ പുനരാരംഭിച്ചത്.

സംസ്ഥാന വനംവകുപ്പിന്റെ ഫ്രജയില്‍, ആക്ടനുസരിച്ച് ഇടുക്കി ജില്ലയില്‍ 80 പേരുടെ കൈവശഭൂമി വനഭൂമിയോടു ചേര്‍ക്കപ്പെട്ടിട്ടുണ്ട്. വനഭൂമിയോടു ചേര്‍ന്നുകിടക്കുന്ന 80 പേരുടെ കൈവശമുള്ള 120-ഓളം ഹെക്ടര്‍ സ്ഥലമാണ് വനംവകുപ്പ് ഏറ്റെടുത്തത്. ഈ നിയമമനുസരിച്ച് വനംവകുപ്പ് റേഞ്ച് ഓഫീസര്‍ നോട്ടീസ് നല്‍കി ഏറ്റെടുക്കുന്ന സ്ഥലം ജണ്ടയിട്ടു തിരിച്ചു വനത്തോടു ചേര്‍ക്കണം എന്നാണു വ്യവസ്ഥ. സ്ഥലം സംബന്ധിച്ചു തര്‍ക്കമുള്ളവര്‍ നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളില്‍ സ്ഥലത്തിന്റെ ‘ഉടമയായ’ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്കു പരാതി നല്‍കണം. പരാതി പരിശോധിച്ചു തീര്‍പ്പാക്കേണ്ടത് വനംവകുപ്പാണ്.

ഇടുക്കി ജില്ലയില്‍ വനംവകുപ്പ് ഏറ്റെടുത്ത സ്ഥലത്തിന്റെ തെക്ക്, പടിഞ്ഞാറ് അതിര്‍ത്തികള്‍ വനമാണെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. വനത്തോടു ചേര്‍ന്നുകിടക്കുന്നതും വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നതും വന്യജീവികളുടെ വിഹാര, വാസകേന്ദ്രങ്ങളും ജൈവ വൈവിധ്യമുള്ള പ്രദേശങ്ങളും ഈ നിയമമനുസരിച്ച് വനംവകുപ്പിന് നഷ്ടപരിഹാരംപോലും കൂടാതെ ഏറ്റെടുക്കാം.  ഫ്രജയില്‍ ലാന്‍ഡിനു ദുര്‍ബല പ്രദേശമെന്നും സെന്‍സിറ്റീവ് ഏരിയയ്ക്കു ലോലപ്രദേശമെന്നും മലയാളത്തില്‍ വിവേചിച്ചിരിക്കുന്നതാണു നിലവിലുള്ള വ്യത്യാസം.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies