Wednesday, July 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

വ്യാസന്റെ നീതിപീഠത്തിനുമുന്നില്‍

പഴയന്നൂര്‍ മഹാദേവന്‍

by Punnyabhumi Desk
Jun 19, 2023, 06:10 am IST
in സനാതനം

നരോത്തമ രാജാവ് അഹങ്കാരിയും കഠിനഹൃദയനുമായിരുന്നു. ആരുടേയും ഉപദേശം ആരായാതെയായിരുന്നു രാജ്യഭരണം. മനസ്സില്‍ തോന്നുന്നതു നിയമം. നിയമം പാലിക്കാത്തവര്‍ക്കു കഠിനശിക്ഷയും. തന്നിഷ്ടപ്രകാരമുള്ള രാജാവിന്റെ ഭരണത്തില്‍ പ്രജകള്‍ വലഞ്ഞു. പക്ഷെ രാജാവിനോട് എതിരുപറയാന്‍ ആര്‍ക്കും ധൈര്യമില്ല. എന്നാല്‍ മകന്‍ ചന്ദ്രസേനന്റെ സ്വഭാവം രാജാവിനെപ്പോലെ അല്ലായിരുന്നു. മകന്‍ ഗുണദോഷിക്കും; പക്ഷെ രാജാവ് ശ്രദ്ധിക്കാറില്ല. മകന്‍ ദുഃഖിതനായി.

ഒരു ദിവസം ചന്ദ്രസേനന്‍ ഉലത്താന്‍ ഇറങ്ങി. ഒരു സ്ഥലത്ത് ഒരു മഹാത്മാവിന്റെ ഭക്തിപ്രഭാഷണം നടക്കുകയാണ്. പ്രഭാഷണം രാജകുമാരനു വളരെ ഇഷ്ടപ്പെട്ടു. എന്നും പ്രഭാഷണം കേള്‍ക്കാന്‍ എത്തും. എന്നും നിശ്ചിതസമയത്തു പുറത്തിറങ്ങുന്ന മകനെ രാജാവ് സൂക്ഷ്മമായി നിരീക്ഷിച്ചുതുടങ്ങി. തനിക്കെതിരെ എന്തെങ്കിലും ഗൂഢാലോചന നടക്കുകയാണോ എന്ന സംശയം തീര്‍ക്കാന്‍ ഒരു ദിവസം രാജാവ് മകനെ പിന്തുടര്‍ന്നു. അങ്ങനെ അന്നത്തെ പ്രഭാഷണത്തില്‍ രാജാവും ഒരു ശ്രോതാവായി. പ്രഭാഷകന്‍ കഥ ആരംഭിച്ചു.

‘ഒരു ദിവസം വായുവും ജലവും മേഘവും തമ്മില്‍ വഴക്കായി. താന്‍ കാരണമാണ് ലോകം നിലനില്ക്കുന്നത് എന്നും താന്‍ ഇല്ലെങ്കില്‍ ജീവജാലങ്ങള്‍ ഒന്നടങ്കം നശിക്കുമെന്നും വായു പറഞ്ഞു.

ജീവജാലങ്ങള്‍ക്കെല്ലാം ജീവന്‍ നിലനിര്‍ത്തുന്നത് താനാണെന്ന് ജലവും പറഞ്ഞു.

താനാണ് ഏറ്റവും വലുതെന്നും താനില്ലെങ്കില്‍ ജലം ഭൂമിയില്‍ എത്തുകയില്ലെന്നും മേഘവും പറഞ്ഞു.

തര്‍ക്കം മൂത്തു. ഒരു തീരുമാനത്തിനായി അവര്‍ ഇന്ദ്രനെ സമീപിച്ചു. ഇന്ദ്രന്‍ പറഞ്ഞു ‘നിങ്ങള്‍ക്കു മൂന്നുപേര്‍ക്കും പ്രായോഗികബുദ്ധി കുറവാണ്. വായു മാത്രം വിചാരിച്ചാല്‍ മഴപെയ്യില്ല. മേഘം ആകാശത്തിലെത്തിയാലേ മഴയുണ്ടാകൂ. ആ മേഘത്തിന് വായുവിന്റെ സഹായം വേണം. മഴ പെയ്താലേ വെള്ളം ഉണ്ടാകൂ. ആ വെള്ളം തന്നെയാണ് മേഘമാകുന്നതും. ചുരുക്കത്തില്‍ വായു, മേഘം, ജലം ഈ മൂന്നുപേരും യോജിച്ചാലെ ധര്‍മ്മം നിറവേറുകയുള്ളൂ. അതിനാല്‍ മൂന്നുപേരും തുല്യരാണ്. ലോക നന്മക്കായി നിങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കൂ…..’

ഈ കഥാശ്രവണം രാജാവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. രാജാവിന്റെ അഹങ്കാരം മഞ്ഞുപോലെ ഉരുകി. പുതിയ ഉന്മേഷത്തോടെ മകനുമൊത്ത് രാജാവ് കൊട്ടാരത്തിലേക്കു മടങ്ങി.

ShareTweetSend

Related News

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies