തിരുവനന്തപുരം: 811 കോടി രൂപ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകുമെങ്കിലും സമൂഹ നന്മ ലാക്കാക്കിയാണ് മദ്യ നയത്തില്‍ സര്‍ക്കാര്‍ ഏകകണ്ഠമായ തീരുമാനം എടുത്തതെന്ന് ധനമന്ത്രി കെ.എം.മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരുമാനം നഷ്ടപ്പെട്ടാലും മദ്യമെന്ന വിപത്ത് ഒഴിവാക്കുകയാണ് ലക്ഷ്യം.
ഇതിനെ ശാശ്വതമായി ഇല്ലായ്മ ചെയ്യണം. മുഴുവന്‍ ബാറുകളും അടയ്ക്കുകയും 10 ശതമാനം വച്ച് ഓരോ വര്‍ഷവും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ കുറവു ചെയ്യുമ്പോഴുമാണ് സര്‍ക്കാരിന് 1811 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നത്. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും സെയില്‍സ് ടാക്‌സും എക്‌സൈസ് ഡ്യൂട്ടിയുമായി യഥാക്രമം 828 കോടിയും 375 കോടിയും ആയി ആകെ 1203 കോടിയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. 39 കോടി രൂപയുടെ ലൈസന്‍സ് ഫീസ് തിരികെ നല്‍കേണ്ടതുണ്ട്. ഇത് ഇച്ഛാശക്തിയുളള സര്‍ക്കാരാണ്. മദ്യത്തിന് അഞ്ച് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തിക്കൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്റെ 10% ഔട്ടലെറ്റുകള്‍ പൂട്ടുന്നതുമൂലം തൊഴില്‍രഹിരാകുന്നവരേയും പുനരധിവസിപ്പിക്കാനുള്ള തുക കണ്ടെത്തും. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനും ഇത് ഉപയോഗിക്കും.
അഞ്ച് ശതമാനം സെസ് വഴി 250 കോടി രൂപയാണ് ലഭിക്കുന്നത്. മദ്യ വിമുക്ത കേരളം എന്ന ആശയം നടപ്പിലാക്കുമ്പോള്‍ വരുമാനം നഷ്ടം ഉണ്ടാകുമെങ്കിലും പദ്ധതികളെ ബാധിക്കാതിരിക്കാന്‍ വേറെ വരുമാന സ്‌ത്രോതസ് കണ്ടെത്തും. വികസനത്തിന് തടസമില്ലാതെ ഭരണചിലവ് കര്‍ശനമായി കുറയ്ക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Discussion about this post