Wednesday, May 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശംഖോദ്ധാരതീര്‍ത്ഥം (ഭാഗം-II) – ഗര്‍ഗ്ഗഭാഗവതസുധ

by Punnyabhumi Desk
Dec 10, 2014, 09:31 am IST
in സനാതനം

ശംഖോദ്ധാരതീര്‍ത്ഥം

ചെങ്കല്‍ സുധാകരന്‍

ഭക്തിസാന്ദ്രതയോടൊപ്പം അന്തര്‍ല്ലീനമായ സൂക്ഷ്മതത്ത്വവും ശംഖോദ്ധാര കഥയിലുണ്ട്. ത്രിതന്‍, കക്ഷീവാന്‍ എന്നീ പേരുകളുടെ പൊരുളന്വേഷിച്ചാലറിയാം കഥയിലെ അന്തഃത്സരിയായ ആശയ പ്രവാഹം! ത്രിതന്‍ എന്ന സംജ്ഞ പരിശോധിക്കാം. ത്രിത്വത്തെ തരണം ചെയ്തവന്‍ എന്നാണര്‍ത്ഥം! ത്രിത്വം ഏറെ ചിന്തനീയമായ പദമാണ്. ത്രിഗുണങ്ങളെ കടന്ന് നിര്‍ഗ്ഗുണത്വം പ്രാപിച്ചയാള്‍ എന്നാണ് ഒരര്‍ത്ഥം. ത്രികാലം, ത്രിദോഷം, ത്രിപുടി മുതലായവ തരണം ചെയ്തയാള്‍ എന്ന അര്‍ത്ഥവും ഇവിടെ യോജിക്കുന്നതാണ്. ഭൂതവര്‍ത്തമാന ഭാവികാലങ്ങളെ കടന്നു കാണുന്ന കാന്തദര്‍ശികളാണീ ത്രിതനെപ്പോലുള്ള മുനിമാര്‍. അതുകൊണ്ട് ത്രികാലാതീതന്‍ എന്നും ത്രിതന് അര്‍ത്ഥം കണ്ടെത്താം. വാതപിത്തകഫാദി ത്രിദോഷരഹിത ശരീരം ആരോഗ്യകരം! ആരോഗ്യമാര്‍ന്ന മനസ്സ് അത്തരം ശരീരത്തിലാണല്ലോ! അങ്ങനെയുള്ള ശുദ്ധമാനസം സച്ചിന്താനിരതമായിരിക്കും. ആദ്ധ്യാത്മികം മാത്രമല്ലിത്. ഭൗതികവുമാണ്. ത്രിതന്‍ ആവിധം ശുദ്ധമാനസനായ മഹര്‍ഷിയായിരുന്നു. ഗുരു പദവിക്കുള്ള യോഗ്യതനേടിയ വിശിഷ്ടാചാര്യന്‍! അദ്ദേഹം ത്രിപുടീരഹിതനുമായിരുന്നു. ജ്ഞേയവും ജ്ഞാതാവും ജ്ഞാനവും ഒന്നായിമാറുന്നു. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യം സാര്‍ത്ഥകമാക്കുന്ന സംജ്ഞയാണ് ‘ത്രിതന്‍’ എന്നത്.

ഗുരുവിന്റെ ശിഷ്യനാകട്ടെ, കക്ഷീവാനാകുന്നു. വേദങ്ങളില്‍ പോലും പ്രകീര്‍ത്തിതനായ പുരോഹിതനാണദ്ദേഹം, എന്നാല്‍ ആ മുനിയുടെ പൂര്‍വ്വചരിതത്തില്‍ ഒരുശാപകഥയുള്ളത് ഗര്‍ഗ്ഗാചാര്യരാണ് വിശദമാക്കിയിട്ടുള്ളത്. ‘കക്ഷി’ എന്നാല്‍ ‘ഭാഗം’ എന്നാണര്‍ത്ഥം! ത്രിതന്‍ എന്ന ഗുരുവിന്റെ ‘ഏകമേവാദ്വയം’ എന്ന ഭാവത്തില്‍ നിന്ന് വ്യത്യസ്തമാണ് ‘കക്ഷീവാന്റെ’ നിലപാട്. ഒരിടത്ത് അഭേദത്വം! മറ്റിടത്തു ഭേദത്വം! ഏതെങ്കിലും ഒരു ഭാഗത്ത് നിലയുറപ്പിക്കാനേ ശിഷ്യന് കഴിയുന്നുള്ളൂ! അതുകൊണ്ടുതന്നെ ഭാഗികത – സ്വാര്‍ത്ഥത – വളര്‍ന്നുയര്‍ന്നു! അതിനാലാണയാള്‍ക്ക് കാമ്യവസ്തുക്കളില്‍, അവ ഗുരുവിന്റെതാണെങ്കിലും കാംക്ഷയുണ്ടായത്. അയാളെ ചോരണത്തിനു പ്രേരിപ്പിച്ചതും ആ ദുര്‍ഗ്ഗുണം തന്നെ. ‘ധ്യായതോവിഷയാന്‍ പുംസഃ സംഗസ്‌തേഷൂപ ജായതേ’ എന്ന തത്ത്വമനുസരിച്ച് കക്ഷീവാന്‍ സംഗതിയും മോഹിയും സ്മൃതിഭ്രഷ്ടനും നഷ്ടബുദ്ധിയുമായിമാറി. അതേത്തുടര്‍ന്ന് പ്രാണനാശം ഭവിച്ചവനും.

ആചാര്യന്റെ ദേവപൂജയ്ക്കായുള്ള ശംഖം അപഹരിക്കത്തക്കവിധത്തില്‍ കക്ഷീവാന്‍ അധഃപതിച്ചു. ഗുരുധനമായ ദിവ്യവസ്തു – പൂജോപാധിയായ ശംഖം – അപഹരിക്കുക വഴി അയാള്‍ ‘ബുദ്ധിനാശാല്‍ പ്രണശ്യതി എന്ന സര്‍വ്വനാശം പ്രാപിച്ചു. അപഹരിച്ചതോ മഹാശംഖം! അതും പൂജാദ്രവ്യം! ഒരുവന്‍ ഒന്നിലാശവച്ചാല്‍ മുന്‍പിന്‍ നോക്കാതെ അതു സ്വന്തമാക്കാന്‍ ശ്രമിക്കും. അതിന്റെ ഫലമായി എല്ലാം നശിച്ച് – നേടിയ പുണ്യമെല്ലാം അധഃപതിക്കും. കക്ഷീവാന്റെ ശാപഗ്രസ്താവസ്ഥ ഈ പതനമാണ് വ്യക്തമാക്കുന്നത്.

കഥയില്‍ രണ്ടു ശംഖങ്ങള്‍ പരാമൃഷ്ടമാകുന്നു. അവ രണ്ടും ഒരേ ആശയമല്ല പ്രതിനിധീകരിക്കുന്നത്. ത്രിതന്റെ പൂജാദ്രവ്യമായ ശംഖം പുണ്യത്തേയും പരിശുദ്ധിയേയും പ്രതീകമാക്കുന്നു. കക്ഷീവാനെന്ന ശംഖ് ശാപത്താല്‍ ഉണ്ടായ ശംഖ രൂപം – ക്ഷീണ പുണ്യവാനായ വ്യക്തിത്വത്തെയാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ അവസ്ഥ അവസാനത്തേതല്ല. നിരന്തരശ്രമം ഏതു വ്യക്തിക്കും ഉയര്‍ച്ചയുണ്ടാക്കും. സരസ്സില്‍ ദീര്‍ഘകാലം കഴിഞ്ഞ കക്ഷീവാന്‍ വെറുതേ കാലം കളഞ്ഞില്ല. ശംഖാകൃതിയിലും പൂര്‍വ്വവാസനയാല്‍, ഭക്തിഭാവം വളര്‍ത്തി. സദാശ്രീകൃഷ്ണ ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. ഒരു ജലതപസ്സെന്നുതന്നെ ഇതിനെ കാണണം. ‘മലനിര്‍മ്മാചനം പുംസാം ജലസ്‌നാനം ദിനേ ദിനേ’ എന്നത് സര്‍വ്വസാധാരണം. എന്നാല്‍ മാനസ മല മോചനമോ? അതിന് ‘ജ്ഞാന സ്‌നാനം’ തന്നെ വേണം! കക്ഷീവാന്‍ ശംഖാകൃതിയില്‍ കിടന്ന സരസ്സും വെറും പൊയ്കയല്ല! അത് സാരസ്വത സരസ്സാണ്. ജ്ഞാന സരസ്സില്‍ കിടക്കുന്ന വ്യക്തിക്ക് അഭിവൃദ്ധി സ്വാഭാവികമല്ലേ? സ്വാര്‍ത്ഥം മുതലായ വികാരങ്ങള്‍ സൂര്യോദയത്തില്‍ ചേതസ്സായി ഈശ്വരചിന്ത ചെയ്യുന്നയാളെ ഭഗവാനുപേക്ഷിക്കുമോ? നിരന്തരഹരിസ്മരണയെന്ന തപസ്സിന്റെ ഫലമാണ്. ‘ശംഖോദ്ധാരം!’ അത്തരം ഭക്തിക്കു കാരണം ‘ജ്ഞാനസ്‌നാനം!’ ശംഖനില്‍ (കക്ഷീവാനില്‍) വന്ന മാറ്റം ഭഗവത്കൃപയ്ക്കും പാത്രമാക്കി. തപസ്സിനാല്‍ പരിവര്‍ത്തിതമായ മനസ്സ് ഭേദഭാവനയകന്ന് ലോകനിയാമക ശക്തിയിലഭിരമിച്ചു. ശ്രീകൃഷ്ണന്റെ കരസ്പര്‍ശം എന്ന പരാമര്‍ശം അതാണ് വ്യക്തമാക്കുന്നത്.

ഒരു മാത്ര മനസ്സിനെ നിയന്ത്രിക്കാനാകാത്തതിനാല്‍ കക്ഷീവാന് ശാപമേല്‍ക്കേണ്ടിവന്നു. ഗുരുവിന്റെ ധനം അപഹരിക്കത്തക്കവിധം അയാള്‍ അധഃപതിച്ചുപോയി. ശാപം ക്രമേണ അനുഗ്രഹമായിമാറി. അപ്പോഴേയ്ക്കും ‘കക്ഷീവാന്‍’ അഭേദഭാവനയ്ക്കുടമയായി. പൂജാദ്രവ്യമായ ശംഖില്‍പോലും ആശപൂണ്ടിരുന്ന മനസ്സ് ‘ത്വമേവസര്‍വ്വം മമ ദേവ ദേവ!’ എന്നു സമര്‍പ്പിക്കത്തക്കവിധം വളര്‍ന്നു കഴിഞ്ഞിരുന്നു. നിഷ്‌ക്കാമനായ യതിയായി മാറി എന്നു സാരം! പിന്നെ ശംഖാകൃതിയില്‍ കഴിയേണ്ട കാര്യമെന്താണ്? ഉള്ളുപൊള്ളയായ, കേവലം നിശ്ചിന്തമായ, ജീവിതം ഉപേക്ഷിച്ചു. ഭഗവാന്റെ കൃപാര്‍ദ്രവമായ തലോടലേല്‍ക്കത്തക്കവിധം ധന്യതനേടാന്‍ ആ ജീവന് അര്‍ഹതയുണ്ടായി.

ഭക്തനോട് വാത്സല്യാതിരേകമുണ്ടായാല്‍ ‘പങ്കജാക്ഷന്‍ കനിഞ്ഞെന്തു നല്‍കില്ല?’ നല്‍കിയതോ സായൂജ്യമുക്തി! ശ്രീകൃഷ്ണധാമത്തിലേക്കു നാരായണപാര്‍ഷദന്മാരോടൊപ്പം അയാള്‍ യാത്രയായി. സച്ചിന്താരതരായി കര്‍മ്മ രംഗത്തിറങ്ങുന്നവര്‍പോലും ചില സന്ദര്‍ഭങ്ങളില്‍ നിശ്ചിത ലക്ഷ്യത്തില്‍നിന്നും തെന്നിമാറിപ്പോകാം. അതൊരു വീഴ്ചയിലേക്കും നയിച്ചേക്കാം. പരധനത്തിലും ഇതര വസ്തുക്കളിലും കാമമുണ്ടായെന്നും വരാം. ആ സ്വഭാവം തുടര്‍ന്നാല്‍ ഇന്ദ്രിയാധീനതയും നീണ്ടു നീണ്ട ഭോഗലാലസജീവിതവും ഉണ്ടാകും. ഭാഗ്യവശാല്‍ ഗുരു സാന്നിദ്ധ്യം ചിലരുടെ തുണയ്‌ക്കെത്തും. കക്ഷീവാന് ആ ഭാഗ്യമാണുണ്ടായത്. ശാപരൂപമായ അനുഗ്രഹം! ശപ്ത ജീവിത കാലത്തില്‍ സ്വയം ചിന്തിക്കാനും പശ്ചാത്താപത്താല്‍ പാപം കഴുകിക്കളയാനും അയാള്‍ക്കു കഴിഞ്ഞു. അത് അവ്യഭിചരിതമാര്‍ഗ്ഗമവലംബിക്കാനും ഗരീയസീഭക്തി ഊട്ടി വളര്‍ത്താനും അവസരം നല്‍കി! സര്‍വ്വവിധകാമനകളില്‍ നിന്നും മോചിപ്പിച്ച് ഈശ്വരധാമത്തില്‍ ഉറപ്പിക്കുവാന്‍ ആ ഭക്തനു കഴിഞ്ഞു. സജ്ജനങ്ങള്‍ പുകഴുമാറ് ഉദാത്തമായി അയാളുടെ മോക്ഷയാത്ര! ശംഖോദ്ധാരചരിതം നടന്ന സരസ്സ് ഒരുത്തമ തീര്‍ത്ഥമായിമാറി. മഹത്തായ കര്‍മ്മങ്ങള്‍ നടക്കുന്നിടം പുണ്യസ്ഥലമാകും. ശംഖാകൃതിയില്‍ നിന്ന് വിഷ്ണുലോകത്തിലേക്ക് മോചിതനായെത്തിയ കക്ഷീവാന്‍, ഭക്തിയിലൂടെ വ്യക്തിനേടിയ ആത്മസാക്ഷാല്‍ക്കാരത്തിന്റെ ഉല്‍ക്കൃഷ്ടോദാഹരണമാണ്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies