Tuesday, December 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തിരുനട അടച്ചു; തിരുവാഭരണങ്ങള്‍ പന്തളത്തേക്ക് തിരികെ കൊണ്ടുപോയി

by Punnyabhumi Desk
Jan 21, 2015, 02:17 pm IST
in കേരളം

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനും മകരമാസ പൂജകള്‍ക്കും ശേഷം ഇന്നലെ രാവിലെ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ തിരുനട അടച്ചു. രാവിലെ രാജപ്രതിനിധി മകയിരം തിരുനാള്‍ കേരളവര്‍മ്മ രാജ അയ്യപ്പദര്‍ശനം നടത്തി. ആറുമണിക്ക് നട തുറന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും മഹാഗണപതിഹോമവും നടന്നു. തുടര്‍ന്ന് സന്നിധാനത്ത് സൂക്ഷിച്ച തിരുവാഭരണ പേടകവുമായി പേടകവാഹക സംഘം പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് തിരിച്ചുപോയി. അവസാനമായി കാനനവാസനെ ദര്‍ശിക്കുവാനുള്ള അവസരം രാജപ്രതിനിധിക്കായിരുന്നു. ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീകോവില്‍ നടയടച്ച് താക്കോലുമായി പതിനെട്ടാംപടിയിറങ്ങിയ രാജപ്രതിനിധിയെ ശബരിമല മേല്‍ശാന്തി ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരിയും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ അജിത്ത് പ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പതിനെട്ടാം പടിക്ക് താഴെ വച്ച് ഉദിച്ച് നില്‍ക്കുന്ന മകരനക്ഷത്രത്തെ സാക്ഷിയാക്കി സാഷ്ടാംഗം നമസ്‌ക്കരിച്ച ശേഷംശ്രീകോവിലിന്റെ താക്കോല്‍ രാജപ്രതിനിധി മേല്‍ശാന്തി. ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരിക്കും വരും തീര്‍ത്ഥാടനക്കാലത്തെ പൂജാദികര്‍മ്മങ്ങള്‍ക്കുള്ള പണക്കിഴി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും കൈമാറി. ആചാരപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാനവിഹിതം രാജപ്രതിനിധിക്ക് ദേവസ്വം അധികൃതര്‍ കൈമാറി.

മകര സംക്രമ ദിനത്തില്‍ ശബരിഗിരീശനെ അണിയിച്ച തിരുവാഭരണങ്ങളടങ്ങിയ പേടകം ശബരിമല ശ്രീ ധര്‍മ്മ ശാസ്താസന്നിധിയില്‍ നിന്നും കൊണ്ടുപോയ തിരുവാഭരണപേടകം സംഘം രാത്രി ളാഹ സത്രത്തില്‍ വിശ്രമിക്കും. ഇന്ന് ഉച്ചയോടെ റാന്നി പെരിനാട് ക്ഷേത്രത്തിലെത്തിക്കും. അവിടെ അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പനെ ദര്‍ശിക്കാവുന്നതാണ്. 22ന് പുലര്‍ച്ചെ 2.30ന് അയിരൂര്‍ പുതിയകാവില്‍ യാത്രയാരംഭിച്ച് ആറന്മുളയെത്തും.23 ന് രാവിലെ 7 മണിയോടെ തിരുവാഭരണം പന്തളത്ത് എത്തും.

ShareTweetSend

Related News

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

Discussion about this post

പുതിയ വാർത്തകൾ

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies