Wednesday, May 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വാഗമണ്‍ സിമി ക്യാമ്പ്‌: കുറ്റപത്രം സമര്‍പ്പിച്ചു

by Punnyabhumi Desk
Jan 13, 2011, 12:46 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പിന്റെ കുറ്റപത്രം എന്‍ഐഎ, എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, സാമുദായിക മൈത്രി തകര്‍ക്കുക, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്നിവ ക്യാംപിന്റെ ലക്ഷ്യമായിരുന്നെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഈരാറ്റുപേട്ട സ്വദേശി ശാദുലി ആണ്‌ ഒന്നാം പ്രതി. കേസില്‍ മൊത്തം 30 പ്രതികളാണുള്ളത്‌
കുറ്റപത്രത്തില്‍ പ്രതികളാക്കപ്പെട്ട 30 പേരും സിമി പ്രവര്‍ത്തകരായിരുന്നെന്നും പ്രവര്‍ത്തകര്‍ക്ക്‌ ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തി. ഇന്ത്യയുടെ പലഭാഗത്തും സമാനമായ ക്യാമ്പ്‌ സംഘടിപ്പിച്ചതായും ക്യാംപില്‍ ആയുധ പരിശീലനവും ബോംബ്‌ നിര്‍മാണത്തിനു പരിശീലനം നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.
വാഗമണ്‍ ക്യാമ്പിനു മുന്‍പേ ഇവര്‍ മൂന്നിടത്തു കൂടി രഹസ്യക്യാംപുകള്‍ നടത്തിയതായി തെളിവു ലഭിച്ചതായി എന്‍ഐഎ പറയുന്നു. ഗുജറാത്തിലും മധ്യപ്രദേശിലും, കര്‍ണാടകയിലുമാണത്രേ ക്യാംപുകള്‍ നടത്തിയത്‌. പ്രതികളില്‍ 10 പേര്‍ രാജ്യത്തെ പ്രശസ്‌തമായ പല ഐടി സ്‌ഥാപനങ്ങളിലും ജോലി ചെയ്‌തിരുന്ന എന്‍ജിനീയറിങ്‌ ബിരുദധദാരികളാണ്‌. എംബിബിഎസ്‌ ഉള്‍പ്പെടെ പ്രഫഷനല്‍ ബിരുദ യോഗ്യതയുള്ളവരും ഉണ്ട്‌. ഒളിവില്‍ കഴിയുന്ന പ്രതികളിലൊരാളായ മഹാരാഷ്‌ട്രസ്വദേശിയായ സോഫ്‌ട്‌വെയര്‍ എന്‍ജിനീയര്‍ റാങ്ക്‌ജേതാവാണെന്നും എന്‍ഐഎ പറയുന്നു.
ഒന്നാം പ്രതിയായ ഇലക്‌ട്രോണിക്‌സ്‌ എന്‍ജിനീയര്‍ പി.എ. ശാദുലി എന്ന ഹാരിസിന്റെ സഹോദരനാണ്‌ ഷിബിലി പി. അബ്‌ദുല്‍ കരിം. ഷിബിലിക്ക്‌ എന്‍ജിനീയറിങ്‌ ഡിപ്ലോമയുണ്ട്‌ ആലുവാ കുഞ്ഞുണ്ണിക്കര സ്വദേശികളായ മുഹമ്മദ്‌ അന്‍സാര്‍ എന്ന നദ്‌വി സിദ്ദീഖും അബ്‌ദുല്‍ സത്താര്‍ എന്ന മന്‍സൂറും സഹോദരന്മാരാണ്‌. അബ്‌ദുല്‍ സത്താര്‍ ഗള്‍ഫിലാണ്‌. നദ്‌വിയായിരുന്നുവത്രേ ക്യാംപിലെ പരിഭാഷകന്‍. പ്രതികളില്‍ ഒരാള്‍ ഗള്‍ഫിലും ബാക്കി 29 പേര്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലുമാണ്‌. ഗുജറാത്ത്‌ സര്‍ക്കാര്‍ ഇവര്‍ക്കെതിരെ എടുത്ത കേസില്‍ തീരുമാനമായശേഷമേ വാഗമണ്‍ കേസ്‌ വിചാരണയ്‌ക്ക്‌ ഇവരെ വിട്ടുകിട്ടാന്‍ ഇടയുള്ളൂ. 30 പേരും സിമിയുടെ ഉറച്ച പ്രവര്‍ത്തകരായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies