Saturday, November 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

രമേശ് ചെന്നിത്തലേ ഹാ കഷ്ടം !

by Punnyabhumi Desk
Aug 10, 2015, 02:40 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

Ramesh-chennithala-pbകേരളത്തിലെ ആഭ്യന്തരമന്ത്രിയാണ് രമേശ് ചെന്നിത്തല. കേരളീയരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണഘടനാപരമായി ബാദ്ധ്യതപ്പെട്ട വ്യക്തി. ആരോടും വിവേചനമില്ലാതെ ആ കര്‍മ്മം നിര്‍വ്വഹിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഈ സ്ഥാനം ഏല്‍ക്കുന്നത്. പറയുന്നത് ധര്‍മ്മത്തിനു നിരക്കുന്നതായിരിക്കുകയും വേണം. എന്നാല്‍ കഴിഞ്ഞദിവസം മന്ത്രി ചെന്നിത്തലയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍വന്ന പരാമര്‍ശങ്ങള്‍ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ ചിന്തിപ്പിക്കാന്‍പോന്നതാണ്. സംസ്ഥാനത്ത് സാമുദായിക -വര്‍ഗ്ഗീയ ശക്തികള്‍ പിടിമുറുക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും വിദ്യാസമ്പന്നരായ മലയാളികള്‍ തിരഞ്ഞെടുപ്പുകളില്‍ സാമുദായിക ശക്തികള്‍ക്ക് കീഴ്‌പ്പെടുന്നതായുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

മത്തങ്ങയെ ചോറ്റില്‍ പുതയ്ക്കരുതെന്ന് ഒരു ചൊല്ലുണ്ട്. ഇതിന് സമാനമോ അതിലും ഭീകരവുമാണ് ചെന്നിത്തലയുടെ ഈ ഫെയ്സ്ബുക്ക് പോസ്റ്റ്. രമേശിന്റെ ഇടവും വലവും ഇരിക്കുന്ന മുസ്ലീംലീഗും കേരളാകോണ്‍ഗ്രസ്സും സാമുദായിക -വര്‍ഗ്ഗീയ ശക്തിയല്ലെന്നാണോ അദ്ദേഹം പറയുന്നത്. കേരളത്തിന്റെ ഭൂമിയില്‍ ഏതാണ്ട് ഭൂരിഭാഗവും ക്രൈസ്തവ മുസ്ലീം വിഭാഗങ്ങള്‍ കൈയടക്കിക്കഴിഞ്ഞു. വിദ്യാഭ്യാസ- സാമ്പത്തിക- വാണിജ്യ മേഖലകളൊക്കെ ഇന്ന് ഈ വിഭാഗത്തിന്റെ കൈകളിലാണ്. കേരളപ്പിറവിക്കുശേഷം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടാത്ത ഏക വിദ്യാഭ്യാസ മന്ത്രി കെ.ചന്ദ്രശേഖരനായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ന്യൂനപക്ഷ പ്രീണനത്തിന്റെ ഭയാനകമായ മുഖം തിരിച്ചറിയാന്‍ കഴിയുന്നത്. ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട്ബാങ്ക് രാഷ്ട്രീയം ഇക്കാലമത്രയും പയറ്റുകയും അസംഘടിത ഭൂരിപക്ഷത്തെ അവഗണിക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ കപടമുഖം ഇന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 34,245 വോട്ട് നേടിയത് സിപിഎമ്മിനെ മാത്രമല്ല കോണ്‍ഗ്രസ്സിനെയും ഞെട്ടിച്ചിരുന്നു. ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങളിലും ഇതു ചര്‍ച്ചാവിഷയമായി. അസംഘടിത ഭൂരിപക്ഷം തങ്ങള്‍ ഇതുവരെ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ സി.പി.എമ്മിനും ഹാലിളകിയിരിക്കുകയാണ്. സംസ്ഥാനത്ത് ബി.ജെ.പിയുടെ വന്‍ മുന്നേറ്റവും ഇരുപാര്‍ട്ടികളെയും പേടിപ്പെടുത്തുന്നു. ഈ നിരാശയില്‍നിന്നുടലെടുത്തതാണ് ചെന്നിത്തലയുടെ വാക്കുകള്‍.

നമ്മുടെ സംസ്‌കാരവുമായി വേര്‍തിരിക്കാന്‍ കഴിയാത്തതാണ് ഇവിടത്തെ വിവിധവിശ്വാസങ്ങളും ആചാരങ്ങളും എന്നും ഇന്ത്യയ്‌ക്കെന്നല്ല ലോകത്തിനു തന്നെയും മാതൃകയായി നമ്മള്‍ കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ സാഹോദര്യവും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്ത്വമെന്നും ചെന്നിത്തല പറയുന്നുണ്ട്. ചെന്നിത്തലയോടൊപ്പം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ ലീഗുമന്ത്രിമാര്‍ ‘ഹറാ’മെന്നുപറഞ്ഞ് വിളക്കുകൊളുത്താത്തതാണോ മഹത്തായ മാതൃക? സര്‍ക്കാര്‍ ചടങ്ങുകളെപ്പോലും മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണുന്ന ലീഗിന്റെ ഒപ്പം ഭരിക്കുന്ന ചെന്നിത്തല ഇങ്ങനെയൊക്കെ ഫെയ്‌സ് ബുക്കില്‍കുറിച്ചാല്‍ അതു മനസ്സിലാക്കാനുള്ള വിവേകം കേരളീയര്‍ക്കുണ്ട്. മാത്രമല്ല വിശാലഹൃദയരായ ഹിന്ദുക്കളുടെ ഉദാത്തസമീപനംകൊണ്ടാണ് കേരളത്തില്‍ സാഹോദര്യവും സമാധാനപൂര്‍ണ്ണായ സഹവര്‍ത്തിത്ത്വവും കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത്.

ഭിന്നിപ്പിച്ച് കീഴടക്കുക എന്ന ബ്രിട്ടീഷ് മാതൃക ഇവിടെ വേരുറുപ്പിക്കാന്‍ അനുവദിച്ചുകൂടായെന്നും ഇന്നത്തെ പല സാമുദായിക സംഘടനകളും ബ്രിട്ടീഷ് സാമ്രാജ്യത്തിനൊപ്പം നിന്ന് പങ്കുപറ്റിയവരാണെന്നും പുതിയരൂപത്തിലും ഭാവത്തിലും വരുന്ന ഭിന്നിപ്പിന്റെ കുഴലൂത്തുകാരെ ഒറ്റപ്പെടുത്തണമെന്നുമാണ് ചെന്നിത്തലയുടെ ആഹ്വാനം.

ഇത്രയുംകാലം വിറകുവെട്ടികളും വെള്ളംകോരികളുമായി ഹിന്ദുസമൂഹം കഴിഞ്ഞപ്പോള്‍ ‘മതേതരവാദി’യായ ചെന്നിത്തലയ്ക്ക് യാതൊരു വേദനയും ഉളവായില്ല. ഇപ്പോള്‍ ഹിന്ദുസമൂഹം തങ്ങളുടെ അധഃപതനത്തിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും സംഘടിതശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അതില്‍ വര്‍ഗ്ഗീയതകാണുന്ന രമേശ് ചെന്നിത്തലേ ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍?

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

എഡിറ്റോറിയല്‍

ജഗദ്ഗുരുവിന് നവതി പ്രണാമം

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies