തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് അവശേഷിക്കുന്നó പദ്ധതികളായ ഖബര്‍ സംരക്ഷണം, ശേഷിക്കുന്ന ചുറ്റുമതില്‍ð നിര്‍മ്മാണം, ഡ്രഡ്ജിംഗ് എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി 7.37 കോടി രൂപ അനുവദിച്ചതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക വിനിയോഗിക്കുക. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം മൂന്നു ഘട്ടങ്ങളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടമായി 305 മീറ്റര്‍ നീളത്തില്‍ð പ്രധാന പുലിമുട്ടും (സീവേര്‍ഡ് ബ്രേക്ക്‌വാട്ടര്‍) 60 മീറ്റര്‍ നീളമുളള ജെട്ടിയും പണി പൂര്‍ത്തീകരിച്ചു. രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു വേണ്ടി 704 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന പദ്ധതിയ്ക്ക് 50% കേന്ദ്രധനസഹായപദ്ധതിയിലുള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിരുന്നു. ഉത്തരവു പ്രകാരം ഡ്രെഡ്ജിംഗ്, ചുറ്റുമതില്‍ എന്നിവ ഒഴികെ ബാക്കി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ചുറ്റുമതിലിന്റെ നിര്‍മ്മാണം ഡ്രഡ്ജിംഗ് എന്നീ ഘടകങ്ങള്‍കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബര്‍ പൂര്‍ണ്ണ തോതില്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കൂ. രണ്ട് വാര്‍ഫുകളുടെയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഖബര്‍ സംരക്ഷിക്കും. ചുറ്റുമതിലിനും ഖബര്‍ സംരക്ഷണത്തിനും ആവശ്യമായ പ്രായോഗിക നിര്‍ദ്ദേശം തയ്യാറാക്കുന്നതിന് ജൂണ്‍ 10ന് ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെട്ട ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. തുറമുഖ ഡയറക്ടര്‍, ജില്ലാകളക്ടര്‍, ചീഫ് എഞ്ചിനിയര്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് എന്നിവര്‍ അംഗങ്ങളായ ഉന്നതതല സാങ്കേതിക സമിതി ഖബര്‍ സംരക്ഷണ പദ്ധതിയുടെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി സമര്‍പ്പിച്ചത് തത്വത്തില്‍ അംഗീകരിച്ചിരുന്നു.













Discussion about this post