Sunday, March 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശശീന്ദ്രന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു

by Punnyabhumi Desk
Feb 18, 2011, 11:12 am IST
in കേരളം, മറ്റുവാര്‍ത്തകള്‍

കൊച്ചി: പാലക്കാട്ടെ മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
മരണത്തിനു മുമ്പായി ശശീന്ദ്രന്റെ ദേഹത്ത് കാണപ്പെട്ട ചതവുകള്‍, ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവിലുള്ള വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്‍ എഴുതിയതായി പറയുന്ന കത്ത് എന്നിവയെപ്പറ്റി സംശയമുന്നയിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണം കൂടുതല്‍ വൈദഗ്ദ്ധ്യമുള്ള പ്രത്യേക ഏജന്‍സിതന്നെ അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ ഭാര്യ ടീന, അച്ഛന്‍ വേലായുധന്‍ മാസ്റ്റര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ഉത്തരവ്.
ഒട്ടേറെ അപൂര്‍വതകളുള്ള ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാനും ഹര്‍ജിക്കാരിയുടെ മൗലികാവകാശം ഉറപ്പാക്കാനും സിബിഐ അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനെയാണ് അന്വേഷണച്ചുമതല ഏല്പിച്ചിട്ടുള്ളത്. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ പ്രായോഗിക വിഷമമുണ്ടെന്ന്‌സിബിഐ കോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും അത് കോടതി അംഗീകരിച്ചില്ല. സിബിഐക്ക് സ്വന്തം പ്രശ്‌നങ്ങളുണ്ടാവും. എന്നാല്‍ ഗൗരവമേറിയ ഒരു കേസിന്റെ അന്വേഷണം ഏറ്റെടുക്കാതിരിക്കാന്‍ അത് കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തിനാവശ്യമായ സൗകര്യങ്ങള്‍ സിബിഐ ഏര്‍പ്പെടുത്തണം. കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ച് കേസിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസന്വേഷണം സിബിഐക്ക് വിടരുതെന്ന പാലക്കാട്ടെ മനുഷ്യാവകാശ സംഘടനാധ്യക്ഷന്റെ ആവശ്യം സംശയാസ്​പദമെന്ന് കോടതി വിലയിരുത്തി. ശശീന്ദ്രന്റെ ദേഹത്ത് കണ്ട ചതവുകള്‍, കരാറുകാരില്‍ നിന്നും കൂട്ടാളികളില്‍ നിന്നും ഉണ്ടായതായി പറയുന്ന ഭീഷണി, അഴിമതി ആരോപണങ്ങളെല്ലാം പിന്‍വലിച്ച് ശശീന്ദ്രന്‍ എഴുതിയതായി പറയുന്ന കത്ത്, മുറിയില്‍ കണ്ട നാലാമത്തെ കുരുക്ക് എന്നിവയെപ്പറ്റിയൊക്കെ സിബിഐ വിശദമായി അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിജിലന്‍സ് കേസിന്റെ നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് കരാറുകാരനില്‍ നിന്നും കൂട്ടാളികളില്‍ നിന്നും നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന ഹര്‍ജിക്കാരിയുടെ പരാതി സിബിഐ അന്വേഷിക്കണം. ശശീന്ദ്രനെയും രണ്ട് കുട്ടികളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ട മുറിയില്‍ നാലാമതൊരു കുരുക്ക് കൂടി കണ്ടെത്തിയിരുന്നു. ഇത് എപ്പോള്‍, എങ്ങനെ വന്നു എന്നും ആര്‍ക്കുവേണ്ടിയായിരുന്നു എന്നും സിബിഐ പരിശോധിക്കണം.
ശശീന്ദ്രന്റെ ശരീരത്തില്‍ മരണത്തിന് മുമ്പായി ഒമ്പത് ചതവ് പറ്റിയിട്ടുണ്ട് എന്നാണ് പോലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്. ഇതിലൊന്ന് 72 മണിക്കൂര്‍ മുമ്പ് പറ്റിയതാണ്. കക്ഷത്തിലുള്ള ചതവ് ബലപ്രയോഗം തടയാന്‍ ശ്രമിച്ചതിന്റെ ഭാഗമാവാമെന്ന് സൂചനയുണ്ട്. ഇരു കൈകളിലും ഒരേപോലെ കൈപ്പത്തിക്കു താഴെയുള്ള ചതവ് എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. ചിലത് ആത്മഹത്യയുടെ ഭാഗമായുണ്ടാകാവുന്നതല്ല എന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ഇതേപ്പറ്റി വിദഗ്ദ്ധമായ അന്വേഷണം വേണമെന്നത് അതി പ്രധാനമാണെന്ന് കോടതി വിലയിരുത്തി.

കേസന്വേഷണം സിബിഐക്ക് വിടരുതെന്ന പാലക്കാട്ടുള്ള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസിന്റെ വാദം കോടതി തള്ളി. ശശീന്ദ്രന്റെ ഭാര്യയും അച്ഛനുമാണ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാരും തയ്യാറാണ്. ഇതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിന്ന് മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന നിഗമനത്തിലെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ അന്വേഷണം സിബിഐക്ക് വിടരുതെന്ന സംഘടനയുടെ ആവശ്യം സംശയാസ്​പദമാണെന്ന് കോടതി നിരീക്ഷിച്ചു.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies