ഹവാന: നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ക്യൂബ നേതാവ്‌ഫിഡല്‍കാസ്‌ട്രോ ക്യൂബന്‍ടെലിവിഷനില്‍പ്രത്യക്ഷപ്പെട്ടു. ആനുകാലിക സംഭവങ്ങള്‍വിശകലനം ചെയ്യുന്ന മെസാ റെഡോണ്ട(റൗണ്ട്‌ടേബിള്‍) എന്ന ടോക്‌ഷോയിലാണ്‌കാസ്‌ട്രോ എത്തിയത്.നരച്ച താടിയും ഷര്‍ട്ടിനു പുറത്ത്‌നീല സ്‌പോര്‍ട്‌സ്‌ജാക്കറ്റുമായാണ്83കാരനായ മുന്‍പ്രസിഡന്റ്‌ടെലിവിഷനില്‍പ്രത്യക്ഷപ്പെട്ടത്. രോഗ ബാധയെത്തുടര്‍ന്ന്‌അധികാരം ഇളയസഹോദരന്‍റൗള്‍കാസ്‌ട്രോയ്‌ക്കു കൈമാറിയെങ്കിലും പഴയ വിപ്ലവ വീര്യത്തിനും ആവേശത്തിനും നേരിയ കുറവു പോലുമില്ലെന്നാണ്‌തെളിയിക്കും വിധമായിരുന്നു അദ്ദേഹം ടെലിവിഷന്‍പ്രതിനിധിയോടു സംസാരിച്ചത്. എണ്‍പത്തിമൂന്നുകാരനായ കാസ്‌ട്രോ ആരോഗ്യവാനായി കാണപ്പെട്ടു. ഒരാഴ്‌ചയ്‌ക്കിടെ ഇതു രണ്ടാം തവണയാണ്‌ഫിഡല്‍കാസ്‌ട്രോ പൊതുവേദിയില്‍പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്‌ച ഹവാനയിലെ ഒരു ശാസ്‌ത്ര ഗവേഷണകേന്ദ്രത്തില്‍കാസ്‌ട്രോ എത്തിയിരുന്നു. 2006ല്‍കുടലിനു ശസ്‌ത്രക്രിയ നടത്തിയതിനെത്തുടര്‍ന്നു പ്രസിഡന്റു സ്‌ഥാനമൊഴിഞ്ഞ കാസ്‌ട്രോ പിന്നീടു പൊതുവേദികളില്‍വന്നിരുന്നില്ല.
2008 ഫെബ്രുവരിയിലാണു കാസ്‌ട്രോ പ്രസിഡന്റ്‌സ്‌ഥാനമോഴിഞ്ഞത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി ഒരു വിവരവും പുറത്തു വിടാറില്ല. സഹോദരന്‍പ്രസിഡന്റ്‌റൗള്‍കാസ്‌ട്രോയുടെ നേതൃത്വത്തി ലുള്ള കമ്യൂണിസ്‌റ്റ്‌ഗവണ്‍മെന്റ്‌ഇടയ്‌ക്കിടെ ഫിഡലിന്റെ ഫോട്ടോകള്‍ടിവിയില്‍ലഭ്യമാക്കുക മാത്രം ചെയ്യും. ശാസ്‌ത്രഗവേഷണകേന്ദ്രത്തില്‍എത്തിയപ്പോഴുള്ള ഫോട്ടോകളും ഇങ്ങനെ പുറത്തുവിട്ടിരുന്നു.
പശ്‌ചിമേഷ്യയിലെ സ്‌ഥിതിഗതികളെക്കുറിച്ചാണ്‌ടോക്‌ഷോയില്‍കാസ്‌ട്രോ സംസാരിച്ചത്. ആണവവിഷയത്തില്‍ഇറാനെതിരെ കൂടുതല്‍ഉപരോധത്തിനു ശ്രമിക്കുന്ന യുഎസ്‌തീകൊണ്ടാണു കളിക്കുന്നതെന്നും യുദ്ധത്തിലേക്കു വഴിയൊരുക്കുകയാണെന്നും കാസ്‌ട്രോ വിമര്‍ശിച്ചു. പ്രതിരോധ കാര്യത്തില്‍മറ്റെല്ലാ രാജ്യങ്ങളേക്കാളും തുക ചെലവഴിക്കുന്നത്‌യുഎസ്‌ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എണ്ണ സമ്പന്ന രാജ്യങ്ങളെ വരുതിയില്‍വരുത്താനാണ്‌യുഎസിന്റെ ശ്രമമെന്ന്‌അദ്ദേഹം ഒരു മണിക്കൂര്‍നീണ്‌ട അഭിമുഖത്തിനിടെ പറഞ്ഞു. ടെലിവിഷനിലോ പൊതുവേദികളിലോ വരാറില്ലെങ്കിലും പത്ര പംക്തികളിലൂടെ അദ്ദേഹം ലോകരാഷ്ട്രീയത്തോടു കൃത്യമായി പ്രതികരിക്കാറുണ്‌ട്. ക്യൂബന്‍വിപ്ലവത്തിനു നേതൃത്വം നല്‍കി അധികാരത്തില്‍വന്ന കാസ്‌ട്രോ അനാരോഗ്യത്തെത്തുടര്‍ന്ന്2008 ഫെബ്രുവരിയിലാണ്‌സ്ഥാനമൊഴിഞ്ഞത്.
Discussion about this post