Friday, September 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബഹുനില റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും

by Punnyabhumi Desk
Jun 26, 2017, 05:08 pm IST
in കേരളം

പത്തനംതിട്ട: സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന സംസ്ഥാനത്ത് ദേശീയപാത ഉള്‍പ്പടെയുള്ളവയുടെ വികസനത്തിന് ബഹുനില റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മല്ലപ്പള്ളിചെറുകോല്‍പ്പുഴകോഴഞ്ചേരി റോഡ് തീയാടിക്കല്‍ ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡുകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. ഈ സാഹചര്യം നേരിടുന്നതിന് നിലവിലുള്ള ഏകമാര്‍ഗം ഒന്നിലധികം നിലകളിലായി റോഡുകള്‍ പണിയുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായും പരീക്ഷണം എന്ന നിലയില്‍ ദേശീയപാതയില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ ഇത്തരത്തില്‍ റോഡ് നിര്‍മിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണ രീതികളില്‍ പുതിയൊരു സംസ്‌കാരം കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റോഡിന്റെ വീതി പൂര്‍ണമായും എടുത്ത് നിര്‍മാണം നടത്തുകയാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ റോഡുകളില്‍ ഇലക്ട്രിക് പോസ്റ്റുകളും മറ്റും ഗതാഗത തടസം ഉണ്ടാകത്തക്കവിധം ഇട്ടിരിക്കുന്ന സാഹചര്യമുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള അശാസ്ത്രീയ ബന്ധമാണ് ഇതിന് കാരണം. ഇത്തരം നടപടികളില്‍ തിരുത്തലുകള്‍ വരുത്താന്‍ എല്ലാ വകുപ്പുകളും തയാറാകണം. മരാമത്ത് റോഡുകള്‍ ജനങ്ങളുടെ വകയാണ് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. റോഡുകളില്‍ സ്വകാര്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുമായ ശീലം ഉപേക്ഷിക്കണം. കേരളത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ ഹൈവേ നിയമത്തിന്റെ പരിധിയില്‍ വരും. ഇത്തരം റോഡുകളില്‍ സ്വകാര്യ വ്യക്തികള്‍ ഇറക്കിയിട്ടുള്ള നിര്‍മാണ സാമഗ്രികളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടുകെട്ടുന്നതിന് സര്‍ക്കാരിന് അധികാരമുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ പുതിയൊരു റോഡ് സംസ്‌കാരത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് തയാറാകണം. പലപ്പോഴും അപകടങ്ങളുടെ കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയും ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതുമാണ്. ഇത്തരത്തില്‍ വീഴ്ചവരുത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ആയിരത്തോളം പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. റോഡ് നിര്‍മാണത്തിന് താല്‍ക്കാലികമായി ടാര്‍ മിക്‌സിംഗ് പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടിവരും. കുറഞ്ഞ കാലത്തേക്ക് സ്ഥാപിക്കുന്ന ഇത്തരം പ്ലാന്റുകള്‍ക്കെതിരെ നടത്തുന്ന സമരങ്ങള്‍ റോഡ് നിര്‍മാണത്തെ തടസപ്പെടുത്തും. കരിയും പുകയുമില്ലാത്ത ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനികമായ റോഡ് നിര്‍മാണ യന്ത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന് 16 കിലോമീറ്ററോളം റോഡ് നിര്‍മിച്ചു കഴിഞ്ഞു. ഇത്തരം ആധുനിക റോഡ് നിര്‍മാണ യന്ത്രങ്ങള്‍ ഇന്ത്യയില്‍ ആകെ മൂന്ന് എണ്ണമാണ് ലഭ്യമായിട്ടുള്ളതെന്നും ഇതില്‍ ഒരെണ്ണം എത്തിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ 16 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies