Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തിയാല്‍ തടവും പിഴയും

by Punnyabhumi Desk
Sep 21, 2017, 04:54 pm IST
in കേരളം

തിരുവനന്തപുരം: ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിനും ജലസംഭരണികളില്‍ പരമാവധി ജലം ശേഖരിക്കുന്നതിന് തടസ്സമായ അടിഞ്ഞുകിടക്കുന്ന ചെളിയും എക്കലും മണലും മാറ്റുന്നതിനുമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രോസീഡ്വറിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി ജല വിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.

സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ഹരിതകേരളം പദ്ധതിയില്‍ നിലവിലെ ജലസ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുന്നതിനും സംരക്ഷിച്ച് വര്‍ഷം മുഴുവന്‍ ജല ലഭ്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടിരുന്നു. ഇതിന് നിയമപരമായ പിന്തുണയും സംരക്ഷണവും ഉറപ്പുനല്‍കുന്നതാണ് പുതിയ നിയമനിര്‍മ്മാണം. ജലസ്രോതസ്സുകളേയോ ജലാശയങ്ങളേയോ ജല നിര്‍ഗമനമാര്‍ഗ്ഗങ്ങളേയോ ഏതെങ്കിലും വിധത്തില്‍ മലിനപ്പെടുത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്ന വിധത്തില്‍ 2003ലെ കേരള ജലസേചനവും ജലസംരക്ഷണവും നിയമത്തിലെ പ്രസക്ത ഭാഗങ്ങളില്‍ ഭേദഗതി വരുത്താനാണ് മന്ത്രിസഭ അനുമതി നല്‍കിയത്. ഭേദഗതികള്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനന്‍സായി പ്രസിദ്ധീകരിക്കുന്നതിലൂടെ നിയമ പ്രാബല്യം ഉറപ്പാക്കും. സംസ്ഥാനത്തെ ജല സംഭരണികളില്‍ വര്‍ഷങ്ങളായി ഒഴുകിയെത്തിയ ചെളിയും എക്കലും മണലും ജലസംഭരണികളുടെ ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം പ്രസ്തുത ജലസംഭരണികളില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെള്ളം വേനല്‍കാലത്തെ ആവശ്യങ്ങള്‍ക്ക് തികയാതെ വരുന്നു.

സംഭരണികളില്‍ അടിഞ്ഞുകൂടുന്ന ചെളിയും എക്കലും മണലും മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ചൂളിയാര്‍, മംഗലം ഡാമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും തുടര്‍ന്ന് മറ്റു ജല സംഭരണികളില്‍ നടപ്പാക്കുകയും ചെയ്യും. ഡാമുകളില്‍ നിന്നുള്ള ചെളി, എക്കല്‍, മണല്‍ എന്നിവ കരയ്‌ക്കെത്തിച്ച് മണല്‍ വേര്‍തിരിച്ചെടുക്കുകയും ഈ മണല്‍ നിര്‍മാണമേഖലയിലുപയോഗിക്കുകയും ചെയ്യും.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies