Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൂട്ടവിരമിക്കല്‍:ഡോക്ടര്‍മാരുടെ ഒഴിവ് നികത്തിയില്ല

by Punnyabhumi Desk
Apr 17, 2011, 03:42 pm IST
in കേരളം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ ആസ്​പത്രികളിലായി നൂറിലധികം ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. സ്‌പെഷ്യാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് കേഡറുകളിലാണ് ഒഴിവുകള്‍ ഏറെയും. ഇതുകാരണം പല സ്‌പെഷ്യാലിറ്റികളിലും ഡോക്ടര്‍മാര്‍ ഇല്ലാത്ത സ്ഥിതിയാണ്. ആരോഗ്യ വകുപ്പില്‍ മാര്‍ച്ച് 31-ലെ കൂട്ടവിരമിക്കലിനുശേഷം നിയമനവും സ്ഥാനക്കയറ്റവും നടത്താന്‍ വൈകുന്നതാണ് കാരണം.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പല ആസ്​പത്രികളിലും ശസ്ത്രക്രിയകളും മറ്റും മാറ്റിവയ്ക്കുകയാണ്. ചില ആസ്​പത്രികളില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കുന്നുമുണ്ട്. എന്‍.ആര്‍.എച്ച്.എം.ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇങ്ങനെ ചെയ്യുന്നത്. ഫണ്ട് ഇല്ലാത്ത ആസ്​പത്രികളില്‍ പുറത്തുനിന്ന് ഡോക്ടറെ വിളിക്കാനുള്ള ചെലവ് രോഗികള്‍തന്നെ വഹിക്കേണ്ടി വരുന്നു. ചെലവുവഹിക്കാന്‍ വിസമ്മതം പറയുന്ന രോഗികളെ മറ്റ് ആസ്​പത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായും പരാതിയുണ്ട്.
സ്‌പെഷ്യാലിറ്റി കേഡറില്‍ അന്‍പതോളം ഒഴിവുകളും അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ 32 ഒഴിവുകളുമാണ് ഉള്ളത്. ജനറല്‍ കേഡറിലും മുഴുവന്‍ ഒഴിവുകളും നികത്തിയിട്ടില്ല. ഒഴിവുകള്‍ക്ക് ആനുപാതികമായ സ്ഥാനക്കയറ്റവും നടക്കാനുണ്ട്.
അതേസമയം മെഡിക്കല്‍ കോളേജുകളില്‍ ഇത്തരത്തില്‍ വന്ന ഒഴിവുകള്‍ കാലതാമസമില്ലാതെ നികത്തിയിരുന്നു. കൂട്ടവിരമിക്കലില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താനുള്ള പട്ടിക ഈ മാസം എട്ടിന് പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പ്അധികൃതര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കാരണം പിന്നീട് ഇത് പതിനാറിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശനിയാഴ്ചയും നിയമനം നടന്നിട്ടില്ല. ഈ മാസം അവസാനവാരത്തോടെ മാത്രമേ നിയമനപ്പട്ടിക പുറത്തിറങ്ങാനിടയുള്ളൂവെന്നാണ് അനൗദ്യോഗിക വിവരം. നേരത്തേ തയ്യാറാക്കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളതിനാലാണിത്.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies