Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോടതിയലക്ഷ്യക്കേസില്‍ ജയരാജന് കുറ്റപത്രം നല്‍കി

by Punnyabhumi Desk
Jun 10, 2011, 11:30 am IST
in കേരളം

കൊച്ചി: പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച വിധിക്കെതിരെ ‘ശുംഭന്‍’ പ്രയോഗം നടത്തിയതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ഹൈക്കോടതി കുറ്റപത്രം നല്‍കി. വെള്ളിയാഴ്ച രാവിലെ ഒന്നാമത്തെ കേസായി പരിഗണിച്ച കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയായിരുന്നു.
ജയരാജന്‍ കോടതി നടപടികളെ ബഹുമാനിക്കണമെന്ന് ജഡ്ജിമാര്‍ ഓര്‍മ്മിപ്പിച്ചു. വിധിന്യായങ്ങളെ വിമര്‍ശിക്കാനുള്ള അധികാരം ഓരോ പൗരനുമുണ്ട്. എന്നാല്‍ കോടതിയെ സമൂഹമധ്യത്തില്‍ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് ജയരാജന്‍ ശ്രമിച്ചത്. ‘ശുംഭന്‍’, ‘പുല്ലുവില’ തുടങ്ങിയ പ്രയോഗങ്ങള്‍ കോടതിയെ ആക്ഷേപിക്കലാണ്. തന്റെ വാദം അവതരിപ്പിക്കാനുള്ള അവസരം കിട്ടിയില്ലെന്ന് ജയരാജന്‍ പരാതി പറയേണ്ടത് പത്രമാധ്യമങ്ങളുടെ മുമ്പിലല്ലെന്നും കോടതി വ്യക്തമാക്കി.
ജൂണ്‍ 24 വരെ കുറ്റപത്രം നല്‍കുന്നത് നീട്ടിവെക്കണമെന്ന ജയരാജന്റെ വാദം കോടതി അംഗീകരിച്ചില്ല. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച കോടതി ജയരാജന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. കുറ്റം നിഷേധിക്കുന്നുവെന്ന് പറഞ്ഞ ജയരാജന്‍ മൗലിക അവകാശം ലംഘിക്കുന്നതിനെതിരെ പൊരുതി മരിക്കാന്‍ തയാറാണെന്നും പറഞ്ഞു.
തന്റെ ഭാഗം കേള്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെന്ന് ഹൈക്കോടതി നടപടിക്ക് ശേഷം പുറത്തുവന്ന ജയരാജന്‍ പറഞ്ഞു. ജുഡീഷ്യറില്‍ തനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെയാണ് പാതയോരത്ത് പൊതുയോഗം നിരോധിച്ച വിധിക്കെതിരെ താന്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
ജസ്റ്റിസ്മാരായ എ.കെ ബഷീര്‍, എ.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കുറ്റപത്രം നല്‍കിയത്. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച കോടതി വിചാരണ നടപടികള്‍ തുടങ്ങാനായി കേസ് ജൂലായ് 20ലേക്ക് മാറ്റി

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies