Thursday, October 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി

by Punnyabhumi Desk
Jul 13, 2019, 05:39 pm IST
in ദേശീയം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയിലും അവര്‍ക്കെതിരായ അയോഗ്യതാ നടപടികളിലും തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സ്പീക്കറുടെ നടപടികളില്‍ കോടതിക്ക് ഇടപെടാനാകുമോയെന്ന കാര്യത്തില്‍ ഭരണഘടനാ ചോദ്യം ഉന്നയിക്കപ്പെട്ടതോടെ കോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കുന്നത് നീട്ടുകയായിരുന്നു. രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരേ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിക്കൊപ്പം, എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവിനെതിരേ സ്പീക്കറും സുപ്രീംകോടതിയിലെത്തിയതോടെയാണ് കര്‍ണാടക രാഷ്ട്രീയനാടകം കടുത്ത നിയമപ്രശ്‌നത്തിലെത്തിയത്. സ്പീക്കര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്ന് എംഎല്‍എമാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചപ്പോള്‍, എംഎല്‍എമാര്‍ അയോഗ്യത നേരിടുന്നവരാണെന്നും സ്പീക്കറുടെ നടപടികളിലും തീരുമാനങ്ങളിലും കോടതിക്ക് ഇടപെടാനാകില്ലെന്ന് അഭിഷേക് മനു സിംഗ്വിയും മറുവാദം ഉയര്‍ത്തി. സ്പീക്കറുടെ നടപടികളില്‍ ഇടപെടാന്‍ കോടതിക്കാവില്ല എന്ന വാദമുന്നയിക്കുന്നതിലൂടെ സ്പീക്കര്‍ തങ്ങളുടെ അധികാരത്തെ ചോദ്യംചെയ്യുകയാണോ എന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ കോടതികൈയും കെട്ടി നോക്കി നില്‍ക്കണമെന്നാണോ പറയുന്നതെന്നും ചോദിച്ചു. ഇതിന് ഹരിയാനയിലെ രാജി വിഷയത്തില്‍ നാലുമാസം വരെ സമയം നല്‍കിയിരുന്നതാണെന്നു ചൂണ്ടിക്കാട്ടിയ രാജീവ് ധവാന്‍, എംഎല്‍എമാരുടെ വാദം മാത്രം കണക്കിലെടുത്ത് ഇത്തരത്തില്‍ ഉത്തരവു പുറപ്പെടുവിക്കാനാവുമോയെന്നും ചോദ്യം ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് സ്പീക്കറുടെ നടപടികളില്‍ കോടതിക്ക് എത്രമാത്രം ഇടപെടാനാകുമെന്ന വിഷയത്തില്‍ വാദം തുടരാന്‍ മൂന്നംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

ShareTweetSend

Related News

ദേശീയം

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

ദേശീയം

ശബരിമല ആചാര സംരക്ഷണ സംഗമം ഭക്തജനസാഗരമായി

ദേശീയം

ഡല്‍ഹി അയ്യപ്പ ഭക്തസംഗമം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും

Discussion about this post

പുതിയ വാർത്തകൾ

എം ശ്രീ പദ്ധതി: കേരളാ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയില്‍ പ്രതികരണവുമായി എബിവിപി.പി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാന സ്‌കൂള്‍ കായികമേള: തുടര്‍ച്ചയായ രണ്ടാംതവണയും അത്ലറ്റിക്‌സ് ചാമ്പ്യനായി മലപ്പുറം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ട് കോടതി

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കായിക മേള കണ്ണൂര്‍ ജില്ലയില്‍ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies