Friday, October 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

തീവണ്ടി അപകടം: മരണം 68 ആയി

by Punnyabhumi Desk
Jul 11, 2011, 12:04 pm IST
in ദേശീയം
ട്രെയിനപകടം നടന്നിടത്ത് രക്ഷാപ്രവര്‍ത്തനം പരോഗമിക്കുന്നു

ട്രെയിനപകടം നടന്നിടത്ത് രക്ഷാപ്രവര്‍ത്തനം പരോഗമിക്കുന്നു

ട്രെയിനപകടം നടന്നിടത്ത് രക്ഷാപ്രവര്‍ത്തനം പരോഗമിക്കുന്നു

ഫത്തേപ്പുര്‍ (ഉത്തര്‍പ്രദേശ്): ‘കല്‍ക്ക മെയില്‍’ പാളം തെറ്റി മരിച്ചവരുടെ എണ്ണം 68 ആയി. ഗുരുതരമായി പരിക്കേറ്റവരെ കാണ്‍പൂരിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നു. പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രമദ്ധ്യേ മാള്‍വ സ്റ്റേഷനടുത്തായിരുന്നു അപകടം. ഇവിടെ ഞായറാഴ്ച ഉച്ചയ്ക്ക് 12.20ന് തീവണ്ടിയുടെ 15 ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ പത്തെണ്ണത്തിന് കാര്യമായ കേടുപാട് സംഭവിച്ചു. ഈ ബോഗികളിലുണ്ടായിരുന്നവരാണ് മരിച്ചവര്‍. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യു.പി. തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഫത്തേപ്പുര്‍ ജില്ലയിലെ മാള്‍വ സ്‌റ്റേഷന്‍. സംഭവത്തെക്കുറിച്ച് റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ആയിരത്തിഇരുന്നൂറോളം യാത്രക്കാരാണ് വണ്ടിയിലുണ്ടായിരുന്നത്. ഒരു സ്വീഡീഷ് പൗരന്റേതടക്കം 25 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി ഫത്തേപ്പൂര്‍ എസ്.പി റാം ഭറോസ് പറഞ്ഞു. ഒരു സ്വീഡീഷ് പൗരനെക്കൂടി കാണാതായിട്ടുണ്ടെന്നും മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാണന്നും അദ്ദേഹം അറിയിച്ചു.
250 ലേറെപ്പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. അപകടസമയത്ത് ട്രെയിന്‍ അതിന്റെ പരമാവധി വേഗത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ അറിയുന്നു. വേഗം കുറയ്ക്കാന്‍ എന്‍ജിന്‍ െ്രെഡവര്‍ വണ്ടിയുടെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതാവാം പാളം തെറ്റാന്‍ കാരണമെന്ന് സംശയിക്കുന്നതായി യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ഹൗറഡല്‍ഹി റൂട്ടില്‍ മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ദീര്‍ഘദൂര വണ്ടികള്‍ ലഖ്‌നൗ വഴി തിരിച്ചുവിട്ടു. പതിമ്മൂന്ന് വണ്ടികള്‍ റദ്ദാക്കി
അപകടമുണ്ടായ ഉടനെ റെയില്‍വേയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍

ബോഗികള്‍ ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ച് പരിക്കേറ്റവരെ പുറത്തെടുക്കുന്നു

രക്ഷാപ്രവര്‍ത്തനം തുടങ്ങി. കാണ്‍പുരില്‍ നിന്നും അലഹാബാദില്‍ നിന്നും രണ്ട് രക്ഷാവണ്ടികള്‍ സ്ഥലത്തെത്തി. കരസേനയുടെ 120 പേരടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. ഗുരുതരമായി പരിക്കേറ്റവരെ കാണ്‍പുരില്‍ ആസ്പത്രിയിലേക്ക് മാറ്റാന്‍ സൈന്യത്തിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ എത്തി.
പാളം തെറ്റിയവയില്‍ രണ്ട് എ.സി. കോച്ചുകളും ഉള്‍പ്പെടുന്നു. ബോഗി വെട്ടിപ്പൊളിച്ചാണ് ഇതില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. എന്‍ജിനു തൊട്ടുപിന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് പാടേ തകര്‍ന്നു. ചില ബോഗികള്‍ മറ്റു ചിലതിന്റെ മുകളിലായി. ഈ ബോഗികളിലുള്ളവരെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. റെയില്‍വേ സഹമന്ത്രി കെ. എച്ച്.മുനിയപ്പ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ദുരന്തത്തില്‍ റെയില്‍വേ മന്ത്രാലയത്തിന്റ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടുക്കവും ദുഃഖവും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ സഹമന്ത്രി മുകുള്‍റോയ് അഞ്ച് ലക്ഷം രൂപ വീതം സഹായധനം ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാറും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തിര സഹായധനം അനുവദിച്ചിട്ടുണ്ട്.

ShareTweetSend

Related News

ദേശീയം

ശബരിമല ആചാര സംരക്ഷണ സംഗമം ഭക്തജനസാഗരമായി

ദേശീയം

ഡല്‍ഹി അയ്യപ്പ ഭക്തസംഗമം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും

ദേശീയം

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies