Thursday, August 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

തീവണ്ടി അപകടം: മരണം 68 ആയി

by Punnyabhumi Desk
Jul 11, 2011, 12:04 pm IST
in ദേശീയം
ട്രെയിനപകടം നടന്നിടത്ത് രക്ഷാപ്രവര്‍ത്തനം പരോഗമിക്കുന്നു

ട്രെയിനപകടം നടന്നിടത്ത് രക്ഷാപ്രവര്‍ത്തനം പരോഗമിക്കുന്നു

ട്രെയിനപകടം നടന്നിടത്ത് രക്ഷാപ്രവര്‍ത്തനം പരോഗമിക്കുന്നു

ഫത്തേപ്പുര്‍ (ഉത്തര്‍പ്രദേശ്): ‘കല്‍ക്ക മെയില്‍’ പാളം തെറ്റി മരിച്ചവരുടെ എണ്ണം 68 ആയി. ഗുരുതരമായി പരിക്കേറ്റവരെ കാണ്‍പൂരിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്നു. പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രമദ്ധ്യേ മാള്‍വ സ്റ്റേഷനടുത്തായിരുന്നു അപകടം. ഇവിടെ ഞായറാഴ്ച ഉച്ചയ്ക്ക് 12.20ന് തീവണ്ടിയുടെ 15 ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ പത്തെണ്ണത്തിന് കാര്യമായ കേടുപാട് സംഭവിച്ചു. ഈ ബോഗികളിലുണ്ടായിരുന്നവരാണ് മരിച്ചവര്‍. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യു.പി. തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഫത്തേപ്പുര്‍ ജില്ലയിലെ മാള്‍വ സ്‌റ്റേഷന്‍. സംഭവത്തെക്കുറിച്ച് റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ആയിരത്തിഇരുന്നൂറോളം യാത്രക്കാരാണ് വണ്ടിയിലുണ്ടായിരുന്നത്. ഒരു സ്വീഡീഷ് പൗരന്റേതടക്കം 25 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി ഫത്തേപ്പൂര്‍ എസ്.പി റാം ഭറോസ് പറഞ്ഞു. ഒരു സ്വീഡീഷ് പൗരനെക്കൂടി കാണാതായിട്ടുണ്ടെന്നും മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാണന്നും അദ്ദേഹം അറിയിച്ചു.
250 ലേറെപ്പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. അപകടസമയത്ത് ട്രെയിന്‍ അതിന്റെ പരമാവധി വേഗത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ അറിയുന്നു. വേഗം കുറയ്ക്കാന്‍ എന്‍ജിന്‍ െ്രെഡവര്‍ വണ്ടിയുടെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതാവാം പാളം തെറ്റാന്‍ കാരണമെന്ന് സംശയിക്കുന്നതായി യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ഹൗറഡല്‍ഹി റൂട്ടില്‍ മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ദീര്‍ഘദൂര വണ്ടികള്‍ ലഖ്‌നൗ വഴി തിരിച്ചുവിട്ടു. പതിമ്മൂന്ന് വണ്ടികള്‍ റദ്ദാക്കി
അപകടമുണ്ടായ ഉടനെ റെയില്‍വേയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍

ബോഗികള്‍ ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ച് പരിക്കേറ്റവരെ പുറത്തെടുക്കുന്നു

രക്ഷാപ്രവര്‍ത്തനം തുടങ്ങി. കാണ്‍പുരില്‍ നിന്നും അലഹാബാദില്‍ നിന്നും രണ്ട് രക്ഷാവണ്ടികള്‍ സ്ഥലത്തെത്തി. കരസേനയുടെ 120 പേരടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. ഗുരുതരമായി പരിക്കേറ്റവരെ കാണ്‍പുരില്‍ ആസ്പത്രിയിലേക്ക് മാറ്റാന്‍ സൈന്യത്തിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ എത്തി.
പാളം തെറ്റിയവയില്‍ രണ്ട് എ.സി. കോച്ചുകളും ഉള്‍പ്പെടുന്നു. ബോഗി വെട്ടിപ്പൊളിച്ചാണ് ഇതില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. എന്‍ജിനു തൊട്ടുപിന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് പാടേ തകര്‍ന്നു. ചില ബോഗികള്‍ മറ്റു ചിലതിന്റെ മുകളിലായി. ഈ ബോഗികളിലുള്ളവരെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. റെയില്‍വേ സഹമന്ത്രി കെ. എച്ച്.മുനിയപ്പ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ദുരന്തത്തില്‍ റെയില്‍വേ മന്ത്രാലയത്തിന്റ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടുക്കവും ദുഃഖവും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ സഹമന്ത്രി മുകുള്‍റോയ് അഞ്ച് ലക്ഷം രൂപ വീതം സഹായധനം ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാറും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തിര സഹായധനം അനുവദിച്ചിട്ടുണ്ട്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies