Saturday, November 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തോക്ക് ചൂണ്ടി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി

by Punnyabhumi Desk
Aug 24, 2022, 01:59 pm IST
in കേരളം

തിരുവനന്തപുരം: നഗരത്തില്‍ പൊലീസിനും നാട്ടുകാര്‍ക്കും നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. രണ്ട് പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് മോനിഷും(25) കൂട്ടാളിയുമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രതികള്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ പി എം ജി- വികാസ് ഭവന്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണ് പ്രതിയെ തിരിച്ചറിയാനായത്. കോവളം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ദസ്തജീറില്‍ നിന്ന് പ്രതികള്‍ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറാണിത്. ഇതില്‍ നിന്നുലഭിച്ച ആര്‍ സി രേഖകളില്‍ നിന്നാണ് ഉടമ ദസ്തജീറാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ വിളിപ്പിച്ച് മൊഴിയെടുത്തപ്പോഴാണ് ആധാറിന്റെ പകര്‍പ്പും അയ്യായിരം രൂപ അഡ്വാന്‍സും വാങ്ങി മോനിഷിന് സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കിയ വിവരം അറിഞ്ഞത്. ആധാര്‍ പകര്‍പ്പില്‍ നിന്ന് മോനിഷിന്റെ ചിത്രവും വിവരവും ലഭിച്ചു. ആക്ടീവ സ്‌കൂട്ടറിന്റെ യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ നമ്പറിനുപകരം മറ്റൊരു നമ്പര്‍ എഴുതിച്ചേര്‍ത്താണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇത് കഴക്കൂട്ടം ചന്തവിള ഭാഗത്തെ ലോഡിംഗ് തൊഴിലാളിയുടെ സ്‌കൂട്ടറിന്റെ നമ്പറാണ്.

മോനിഷും ഒരു യുവതിയും ഉള്‍പ്പെടെയുള്ള ആറംഗ മോഷണസംഘം ഒരുമാസത്തോളമായി തിരുവനന്തപുരത്ത് തമ്പടിച്ചിരുന്നതായാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 24നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തിയത്. തുണിവില്‍പ്പനക്കാരെന്ന വ്യാജേനയാണ് ഇവര്‍ നഗരത്തില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്. മോനിഷും യുവതിയും വഞ്ചിയൂരിലെ വാടക വീട്ടിലായിരുന്നു താമസം. പകല്‍ സമയത്ത് തുണിവില്‍പ്പനയ്ക്കിറങ്ങുന്ന സംഘം ആളില്ലാത്ത വീടുകള്‍ കണ്ടുവച്ച് പിന്നീട് കവര്‍ച്ച നടത്തുന്നതായിരുന്നു രീതി. നഗരത്തില്‍ അടുത്തിടെ നടന്ന പല മോഷണങ്ങള്‍ക്കും പിന്നിലും ഇവരാണെന്നാണ് പോലീസിന്റെ സംശയം. മോനിഷും യുവതിയും താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് കമ്പിപ്പാര, സ്‌ക്രൂ ഡ്രൈവറുകള്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പൊലീസ് കണ്ടെത്തി.

തിങ്കളാഴ്ചയാണ് സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ ആറ്റുകാലിലെ വീട്ടില്‍ നിന്ന് ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്ന ശേഷം ഇടപ്പഴഞ്ഞിയില്‍ എത്തിയത്. ഇവിടെ ആളില്ലാത്ത വീട് കുത്തിത്തുറക്കുന്നതിനിടെ സമീപവാസികളുടെ കണ്ണില്‍പ്പെട്ടു. ഇതോടെയാണ് തോക്ക് ചൂണ്ടി രണ്ടുപേരും രക്ഷപ്പെട്ടത്. പിന്നീട് പൊലീസ് ഇവരെ പിന്തുടര്‍ന്നെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിന് നേരേയും തോക്ക് ചൂണ്ടി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ തിരുവനന്തപുരം നഗരത്തിലോ അയല്‍ ജില്ലകളിലോ ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.

ShareTweetSend

Related News

കേരളം

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

കേരളം

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

Discussion about this post

പുതിയ വാർത്തകൾ

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

സര്‍ക്കാറിന്റെ ക്ഷേമപ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി.ഡി. സതീശന്‍

തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി സ്വര്‍ണവില വീണ്ടും താഴേക്ക്

പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies