Friday, September 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം 9-ാം ദിവസം: ജനജീവിതം താറുമാറായെന്ന് പ്രദേശവാസികള്‍

by Punnyabhumi Desk
Aug 24, 2022, 05:29 pm IST
in കേരളം

വിഴിഞ്ഞം: അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞം മുല്ലൂരില്‍ നടക്കുന്ന സമരം ഒമ്പതാം ദിവസവും പിന്നിടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ഇന്നും സമരക്കാര്‍ തുറമുഖ ഗേറ്റ് തുറന്ന് പദ്ധതി പ്രദേശത്ത് പ്രവേശിച്ചു. ഇതിനിടെ സമരക്കാരുമായി മന്ത്രിതല ചര്‍ച്ച നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ചര്‍ച്ചയുടെ സമയം സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്ന് ലത്തീന്‍ അതിരൂപത പറയുന്നത്.

സമരക്കാര്‍ ഉന്നയിച്ച ആദ്യത്തെ ആവശ്യത്തെ തന്നെ ഇന്നലെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തിരുവനന്തപുരത്തെ തീരദേശത്ത് തീരശേഷണത്തിന് കാരണമാകുന്നില്ലെന്നും അത് സംബന്ധിച്ച പഠനങ്ങളുണ്ടെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.

മുഖ്യമന്ത്രി തങ്ങളെ നേരിട്ട് കേള്‍ക്കണം എന്നതായിരുന്നു സമരക്കാരുടെ രണ്ടാമത്തെ ആവശ്യം. ഈ ആവശ്യവും മുഖ്യമന്ത്രി തള്ളി. ഇതോടെ സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത തീരുമാനിക്കുകയായിരുന്നു. ഓണത്തിന് സര്‍ക്കാര്‍ പ്ലോട്ടുകള്‍ നീങ്ങുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ വള്ളം കയറ്റിയ ലോറികള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യാത്രതിരിക്കുമെന്ന് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. മുല്ലൂരിലെ പൊലീസിന്റെ ബാരിക്കേഡും തുറമുഖ ഗേറ്റും തുറന്ന് അകത്ത് കടന്ന മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രദേശം മുഴുവനും ചുറ്റി സഞ്ചരിച്ച ശേഷമാണ് വീണ്ടും കവാടത്തിലെത്തിയത്.

കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് ഇടവകകളില്‍ നിന്നുള്ളവരാണ് ഇന്ന് വിഴിഞ്ഞം സമരത്തിനെത്തിയത്. അതേസമയം, സമര സമിതിയുമായി ഇന്ന് മന്ത്രിതല സമിതി ചര്‍ച്ച നടത്തിയേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ചര്‍ച്ചയുടെ സമയം സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്നാണ് സമരക്കാര്‍ അറിയിച്ചത്.

പുനരധിവാസം ഉള്‍പ്പടെ 5 കാര്യങ്ങളില്‍ നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. ഏഴ് ആവശ്യങ്ങളായിരുന്നു സമരസമിതി ഉന്നയിച്ചിരുന്നത്. ഇതില്‍ ആദ്യത്തേത് തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ആഘാത പഠനം നടത്തണമെന്നായിരുന്നു. രണ്ടാമത്തെത് മുഖ്യമന്ത്രി നേരിട്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്നായിരുന്നു. ഈ രണ്ട് ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

ഇതിനിടെ തുറമുഖ കവാടത്തില്‍ പോലീസ്, സമരക്കാര്‍ എത്തിയ വാഹനങ്ങളുടെ നമ്പര്‍ എഴുതിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. പോലീസ് ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.

തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനം അടക്കം തങ്ങളുടെ ഏഴ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് ലത്തീന്‍ അതിരൂപത. അടുത്ത തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗവും കരമാര്‍ഗ്ഗവും തുറമുഖം ഉപരോധിക്കുമെന്ന് സമരസമിതി വ്യക്തമാക്കി.

അതേസമയം പദ്ധതി പ്രദേശത്തെ ക്രമസമാധാന വിഷയങ്ങളില്‍ ഇന്നലെ ജില്ലാതല സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും സമവായത്തില്‍ എത്താനായിരുന്നില്ല. അതിനിടെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് വിഴിഞ്ഞം തുറമുഖ സമരക്കാരെ ഔദ്യോഗികമായി അറിയിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമരസമിതിയുമായി ഇന്ന് മന്ത്രിതല സമിതി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. സമരക്കാര്‍ കാണിക്കുന്നത് തികഞ്ഞ ആഭാസമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മുല്ലൂര്‍ പ്രദേശത്തുള്ള ജനജീവിതം താറുമാറാക്കിയാണ് സമരക്കാര്‍ അക്രമം കാണിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനു പിന്നില്‍ തുറമുഖം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ചര്‍ച്ചയ്ക്കുള്ള സമയം അറിയിച്ചിട്ടില്ലെന്നാണ് സമരസമിതിയുടെ പ്രതികരണം. റവന്യൂ മന്ത്രി കെ.രാജനും ഫിഷ്‌റീസ് മന്ത്രി വി.അബ്ദുറഹ്മാനും ഗതാഗത മന്ത്രി ആന്റണി രാജുവുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies