Monday, June 5, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ രോഗി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

by Punnyabhumi Desk
Aug 30, 2022, 04:47 pm IST
in കേരളം

കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ അകത്തു കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി ആര്‍എംഒയോട് ഇതു സംബന്ധിച്ച വിശദീകരണം ഇന്നു തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവും.

ഫറോക്ക് കരുവന്‍തിരുത്തി എസ്പി ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്. സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം അടഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ബീച്ച് ആശുപത്രിയിലെ ആംബുലന്‍സില്‍ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

കോയമോന്റെ രണ്ടു സുഹൃത്തുക്കളും ഒരു ഡോക്ടറും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുടക്കാന്‍ കഴിയാത്തതാണ് പ്രശ്നം സുഷ്ടിച്ചത്. അകത്തുള്ളവര്‍ തുറക്കാന്‍ നോക്കിയെങ്കിലും നടന്നില്ല.

ഡ്രൈവര്‍ പുറത്തിറങ്ങി സ്‌ക്രൂഡ്രൈവര്‍ ഉപേയാഗിച്ചു തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചവിട്ടി തുറക്കാനും കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ ഒരു ചെറിയ മഴുവുമായി എത്തി വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ പുറത്തെത്തിക്കുകയായിരുന്നു. പിന്നാലെ കോയമോന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

വാതില്‍ തുരുമ്പെടുത്തതാണ് തുറക്കാന്‍ കഴിയാതിരിക്കാന്‍ കാരണം. കാലപ്പഴക്കം വന്ന ആംബുലന്‍സാണിത്. 20 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇടക്കിടെ കേടാവുന്ന ആംബുലന്‍സ് മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.

സംഭവത്തിന് പിന്നാലെ ആംബുലന്‍സ് വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റി. ആശുപത്രിയിലെ മറ്റൊരു ആംബുലന്‍സും കേടായ അവസ്ഥയിലാണ്. നിലവില്‍ ആശുപത്രിക്ക് ആംബുലന്‍സ് സംവിധാനം ഇല്ല.

അതേസമയം എം.കെ. രാഘവന്‍ എപിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ആംബുലന്‍സിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിതായി ഡിഎംഒ പറഞ്ഞു. രണ്ടുമാസത്തിനകം പുതിയ ആംബുലന്‍സ് എത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ShareTweetSend

Related News

കേരളം

എഐ കാമറ ഉപയോഗിച്ച് ഇന്നു മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ ചുമത്തല്‍ നിലവില്‍വന്നു

കേരളം

ഇ പോസ് മെഷീന്‍ തകരാര്‍: റേഷന്‍ വിതരണം മുടങ്ങി

കേരളം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും സ്വകാര്യ ട്യൂഷനെതിരെ നടപടിയുമായി വിജിലന്‍സ് രംഗത്ത്

Discussion about this post

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies