Wednesday, November 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മിത്ത് വിവാദം: ഹിന്ദുവിന് നേരെ ഉയര്‍ത്തിയ വാളിനെ ചെറുക്കണമെന്ന് സ്വാമി ചിദാനന്ദപുരി

by Punnyabhumi Desk
Aug 17, 2023, 11:07 pm IST
in കേരളം

തിരുവനന്തപുരം: ഷംസീര്‍ എന്ന അറബി നാമത്തിന് അര്‍ത്ഥം വാള്‍ എന്നാണ്. ഇന്ന് അത് ഹിന്ദുസമൂഹത്തിനു നേരെ ഉയര്‍ത്തിയിരിക്കുകയാണ്. മിത്ത് വിവാദം ഹിന്ദുവിന് നേരെ ഉയര്‍ത്തിയ വാളാണ്. ഇത് ചെറുക്കുക തന്നെ വേണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. പാളയം സിദ്ധി വിനായക ക്ഷേത്ര സന്നിധിയില്‍ നാമജപഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷംസീറിന്റെ മതഗ്രന്ഥത്തെ പരിശുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. എന്ത് കൊണ്ട് ഹിന്ദു മതത്തെ മാത്രം അധിക്ഷേപിക്കുന്നു എന്ന ചോദ്യത്തിന് ഒരു മാര്‍ക്സിസ്റ്റ് നേതാവ് പറഞ്ഞത് മുസ്ലീം മതത്തെ അധിക്ഷേപിച്ചു കൊണ്ട് ഒന്നും പറയാന്‍ പാടില്ലെന്ന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ്. ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പ് പറയാത്തതില്‍ പ്രതിഷേധിച്ച് ഹൈന്ദവ ജനതയുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ വിശ്വാസ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു നാമജപ ഘോഷയാത്ര.

ഗണപതിമിത്തല്ല സ്വത്വമാണെന്ന് മഹാമന്ത്രം ഉരുവിട്ട് തലസ്ഥാന നഗരിയില്‍ നാമജപ ഘോഷയാത്ര. പാളയം സിദ്ധി വിനായക ക്ഷേത്ര സന്നിധിയില്‍ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്ത നാമജപഘോഷയാത്ര പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നാളികേരം ഉടച്ച് സമാപിച്ചു. സന്യാസി ശ്രേഷഠരും വിവിധ സാമുദായിക സംഘടനാ നേതാക്കളും സാംസ്‌ക്കാരിക നേതാക്കളും നാമജപഘോഷ യാത്രയെ നയിച്ചു.

ഗണപതി സ്തുതികളുമായി നീങ്ങിയ ഘോഷയാത്രയില്‍ നൂറ്കണക്കിന് വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. ഗണപതി വിഗ്രഹം വഹിച്ചുകൊണ്ട് നിരവധി ഫ്ളോട്ടുകളും ഘോഷയാത്രയില്‍ അണിനിരന്നപ്പോള്‍ വിശ്വാസ സമൂഹത്തിനെ മുറിവേല്‍പ്പിച്ച ഭരണാധിപന്‍മാര്‍ക്കുള്ള താക്കീതായി നാമജപ ഘോഷയാത്ര മാറി.

Share10TweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies