Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭക്തിയുടെ നിറവില്‍ ദൃശ്യവിസ്മയമായി ചെട്ടികുളങ്ങര കെട്ടുകാഴ്ച

by Punnyabhumi Desk
Feb 29, 2012, 01:18 pm IST
in കേരളം

മാവേലിക്കര: ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പൊന്‍പ്രഭ വിതറി, വിശ്വാസികളുടെ ഹൃദയങ്ങളില്‍ ഭക്തിയുടെ വേലിയേറ്റമൊരുക്കിയ ചെട്ടികുളങ്ങര കുംഭഭരണി ദൃശ്യവിരുന്നായി. കേരളത്തിലെ ശ്രദ്ധേയമായ പ്രാദേശിക ഉത്സവങ്ങളുടെ മുന്‍നിരയിലെന്നു മാത്രമല്ല, ആഗോളതലത്തില്‍ത്തന്നെ പ്രമുഖ അനുഷ്ഠാന ആഘോഷങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെട്ട ഒന്നായി ചെട്ടികുളങ്ങര കെട്ടുകാഴ്ച ഇതിനോടകം മാറിക്കഴിഞ്ഞു.  വൈവിധ്യവും കലാമേന്മയും സമന്വയിക്കുന്ന ദൃശ്യഭംഗിയും നാട്ടുകൂട്ടത്തിന്റെ കൂട്ടായ്മയും മെയ്ക്കരുത്തും ഒരുമിച്ച കലാവിരുന്ന് ശിവരാത്രിമുതല്‍ കുംഭഭരണിവരെയുള്ള ഏഴു ദിനരാത്രങ്ങളിലാണ് അരങ്ങേറുന്നത്. ഈരേഴ തെക്ക്, വടക്ക്, കൈത തെക്ക്, വടക്ക്, പേള, നടയ്ക്കാവ് എന്നീ കരക്കാര്‍ കുതിരകളെയും, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍ ആഞ്ഞിലാപ്ര, മേനാമ്പള്ളില്‍ എന്നീ കരക്കാരുടെ തേരുകളെയും മറ്റം തെക്ക് കരയുടെ ഹനുമാനെയും പാഞ്ചാലിയെയും മറ്റം വടക്ക് കരക്കാരുടെ ഭീമനെയും അണിയിച്ചൊരുക്കിയാണ് ക്ഷേത്ര സന്നിധിയിലെത്തിച്ചത്. ഇന്നലെ സന്ധ്യയോടെ വിവിധ കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ ക്രമപ്രകാരം ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങിയശേഷം കാഴ്ചക്കണ്ടത്തില്‍ അണിനിരന്നു. ഇത് ആസ്വദിക്കാനും വന്ദിക്കുന്നതിനുമായി ആയിരങ്ങളാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. ഇന്നു പുലര്‍ച്ചെ നാലോടെ ചെട്ടികുളങ്ങര കുംഭഭരണിയുടെ ഏറ്റവും പ്രധാന ചടങ്ങു നടന്നു. തീവെട്ടികള്‍ മിഴിവട്ട വിളക്കുകള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ഭഗവതി ജീവതയേറി ക്ഷേത്രത്തിനു പുറത്തു വന്ന് കെട്ടുകാഴ്ചകള്‍ കണ്ടു. തുടര്‍ന്ന് പ്രത്യേക അനുഷ്ഠാനരീതിയിലുള്ള ജീവതകളോടെ ഓരോ കെട്ടുകാഴ്ചകളെയും നാട്ടുകാരെയും അനുഗ്രഹിച്ചു. അതിനുശേഷം ക്ഷേത്രം ചുറ്റിയുള്ള എഴുന്നള്ളത്തിനെത്തുടര്‍ന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചു കയറി. പിന്നീട് ഓരോ കരക്കാരും തങ്ങളുടെ കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍നിന്നും കെട്ടുപുരയിലെത്തിച്ചതോടെ ചടങ്ങുകള്‍ക്കു സമാപനായി.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies