Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിവേദ്യമൊരുക്കി ജനലക്ഷങ്ങള്‍ പുണ്യം നേടി

by Punnyabhumi Desk
Mar 8, 2012, 11:35 am IST
in കേരളം

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് നിവേദ്യമൊരുക്കി 35 ലക്ഷത്തോളം ഭക്തജനങ്ങളാണ് പുണ്യം നേടാനായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും  ഇക്കുറി തലസ്ഥാനത്തു തടിച്ചുകൂടിയത്. സ്ത്രീകളുടെ ശബരിമല എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുംവിധമാണ്  അടുപ്പുകൂട്ടി പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ദ്രവ്യങ്ങള്‍കൊണ്ടു പൊങ്കലുണ്ടാക്കി ദേവിക്ക് സമര്‍പ്പിച്ചു പുണ്യം നേടാന്‍ അവസരമൊരുങ്ങിയത്.

ഇന്നലെ രാവിലെ 10.15ന് ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിക്കു സമീപം സജ്ജീകരിച്ചിരുന്ന അടുപ്പിലേക്കു തീ പകര്‍ന്നു. തുടര്‍ന്ന് അവിടെനിന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ചെറിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിനു മുന്നില്‍ തയാറാക്കിയിരുന്ന പണ്ടാര അടുപ്പിലേക്കും അഗ്നി പകര്‍ന്നതോടെ നഗരം യാഗശാലയായി. വ്രതം നോറ്റു ദേവിയുടെ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയ ഭക്തര്‍ വായ്ക്കുരവകളും ദേവീമന്ത്രങ്ങളും ഉരുവിട്ടതോടെ തലസ്ഥാനം ഭക്തിസാന്ദ്രമായി.

ദേവിയുടെ ഇഷ്ടപ്രസാദങ്ങളായ ശര്‍ക്കര പായസവും തെരളിയും മണ്ടപ്പുറ്റും 12 മണിയോടെ ഭക്തര്‍ ഒരുക്കി നിവേദ്യത്തിനായി കാത്തിരുന്നു.  കുംഭച്ചൂടിനെയും അതിജീവിച്ചാണ് ലക്ഷങ്ങള്‍ അനന്തപുരിയെ ഭക്തിസാന്ദ്രമാക്കിയത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു ക്ഷേത്ര അടുപ്പില്‍ നിവേദ്യം കഴിഞ്ഞതോടെ പൊങ്കാലയുമായി ഭക്തര്‍ വീടുകളിലേക്കു മടങ്ങി. 250 ശാന്തിക്കാരെയാണു പുണ്യാഹം തളിക്കാന്‍ ക്ഷേത്രം ഒരുക്കിനിര്‍ത്തിയിരുന്നത്.

ക്ഷേത്രത്തില്‍ നിന്നു പതിമൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നതു വീണ്ടും ചരിത്രമായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തവണയും നന്നായി പ്രവര്‍ത്തിച്ചത് ഭക്തര്‍ക്കു വലിയ ആശ്വാസമേകി.  കെഎസ്ആര്‍ടിസി 150-ഓളം സര്‍വീസുകളാണു പൊങ്കാല ദിവസം മാത്രം നടത്തിയത്. അന്നദാനവും ആഹാര പദാര്‍ഥങ്ങളുടെ വിതരണവും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലായിരുന്നു. ഗതാഗത തടസമുണ്ടാക്കാതെ കാര്യങ്ങള്‍ നിയന്ത്രിക്കാനായതും ഇത്തവണത്തെ പ്രത്യേകതയായി.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies