Thursday, January 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിവേദ്യമൊരുക്കി ജനലക്ഷങ്ങള്‍ പുണ്യം നേടി

by Punnyabhumi Desk
Mar 8, 2012, 11:35 am IST
in കേരളം

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് നിവേദ്യമൊരുക്കി 35 ലക്ഷത്തോളം ഭക്തജനങ്ങളാണ് പുണ്യം നേടാനായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും  ഇക്കുറി തലസ്ഥാനത്തു തടിച്ചുകൂടിയത്. സ്ത്രീകളുടെ ശബരിമല എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുംവിധമാണ്  അടുപ്പുകൂട്ടി പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ദ്രവ്യങ്ങള്‍കൊണ്ടു പൊങ്കലുണ്ടാക്കി ദേവിക്ക് സമര്‍പ്പിച്ചു പുണ്യം നേടാന്‍ അവസരമൊരുങ്ങിയത്.

ഇന്നലെ രാവിലെ 10.15ന് ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിക്കു സമീപം സജ്ജീകരിച്ചിരുന്ന അടുപ്പിലേക്കു തീ പകര്‍ന്നു. തുടര്‍ന്ന് അവിടെനിന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ചെറിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിനു മുന്നില്‍ തയാറാക്കിയിരുന്ന പണ്ടാര അടുപ്പിലേക്കും അഗ്നി പകര്‍ന്നതോടെ നഗരം യാഗശാലയായി. വ്രതം നോറ്റു ദേവിയുടെ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയ ഭക്തര്‍ വായ്ക്കുരവകളും ദേവീമന്ത്രങ്ങളും ഉരുവിട്ടതോടെ തലസ്ഥാനം ഭക്തിസാന്ദ്രമായി.

ദേവിയുടെ ഇഷ്ടപ്രസാദങ്ങളായ ശര്‍ക്കര പായസവും തെരളിയും മണ്ടപ്പുറ്റും 12 മണിയോടെ ഭക്തര്‍ ഒരുക്കി നിവേദ്യത്തിനായി കാത്തിരുന്നു.  കുംഭച്ചൂടിനെയും അതിജീവിച്ചാണ് ലക്ഷങ്ങള്‍ അനന്തപുരിയെ ഭക്തിസാന്ദ്രമാക്കിയത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു ക്ഷേത്ര അടുപ്പില്‍ നിവേദ്യം കഴിഞ്ഞതോടെ പൊങ്കാലയുമായി ഭക്തര്‍ വീടുകളിലേക്കു മടങ്ങി. 250 ശാന്തിക്കാരെയാണു പുണ്യാഹം തളിക്കാന്‍ ക്ഷേത്രം ഒരുക്കിനിര്‍ത്തിയിരുന്നത്.

ക്ഷേത്രത്തില്‍ നിന്നു പതിമൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നതു വീണ്ടും ചരിത്രമായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തവണയും നന്നായി പ്രവര്‍ത്തിച്ചത് ഭക്തര്‍ക്കു വലിയ ആശ്വാസമേകി.  കെഎസ്ആര്‍ടിസി 150-ഓളം സര്‍വീസുകളാണു പൊങ്കാല ദിവസം മാത്രം നടത്തിയത്. അന്നദാനവും ആഹാര പദാര്‍ഥങ്ങളുടെ വിതരണവും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലായിരുന്നു. ഗതാഗത തടസമുണ്ടാക്കാതെ കാര്യങ്ങള്‍ നിയന്ത്രിക്കാനായതും ഇത്തവണത്തെ പ്രത്യേകതയായി.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

കേരളം

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies