Thursday, June 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അഴിച്ചുപണി സാമുദായിക സന്തുലനം ഉറപ്പാക്കാനല്ല: ഉമ്മന്‍ ചാണ്ടി

by Punnyabhumi Desk
Apr 13, 2012, 01:18 pm IST
in കേരളം

തിരുവനന്തപുരം: ജനങ്ങളുമായി ഇടപെടുന്നതിനു കൂടുതല്‍ സമയം ലഭിക്കുന്നതിനുവേണ്ടിയാണു സുപ്രധാനമായ ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുമ്പോള്‍ അതിന്റെ തിരക്കു കാരണം കൂടുതല്‍ ഫ്രീയായി പ്രവര്‍ത്തിക്കാനാകില്ല. സാമുദായിക പരിഗണനനോക്കിയോ സാമുദായിക സന്തുലനം ഉറപ്പാക്കുന്നതിനോ അല്ല വകുപ്പുകളില്‍ അഴിച്ചുപണി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തുന്നതിനു മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്കു ഹൈക്കമാന്‍ഡിന്റെ അനുമതിമാത്രം മതി. ഹൈക്കമാന്‍ഡ് ഇതിനുള്ള അനുവാദം തന്നെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ഘടകകക്ഷിനേതാക്കള്‍ എന്നിവരുമായി കൂടിയാലോചന നടത്തിയാണു വകുപ്പുകളില്‍ മാറ്റംവരുത്തിയത്.

ആര്യാടന്‍ മുഹമ്മദ് സത്യപ്രതിജ്ഞാചടങ്ങിലും മന്ത്രിസഭായോഗത്തിലും പങ്കെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നോ എന്ന മറുചോദ്യമാണ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്. അഞ്ചാംമന്ത്രിസ്ഥാനം ലീഗിനു നല്‍കിയതിനെതിരേ ആര്യാടന്‍ രാവിലെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നുവെന്നു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അതേക്കുറിച്ചു പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല.

അതേ സമയം മന്ത്രിമാരായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത അനൂപ് ജേക്കബും മഞ്ഞളാംകുഴി അലിയും തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാര്‍ജെടുക്കും. മുന്‍ മന്ത്രി ടി.എം.ജേക്കബിന്റെ ഓഫീസ് തന്നെ അനൂപ് ജേക്കബിനു ലഭിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സൌത്ത് സാന്‍വിച്ച് ബ്ളോക്കിലെ രണ്ടാം നിലയിലാണ് മഞ്ഞളാംകുഴി അലിക്ക് ഓഫീസ് അനുവദിച്ചിരിക്കുന്നത്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies