Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ബംഗാരു ലക്ഷ്മണിന് 4 വര്‍ഷം തടവും ലക്ഷം രൂപ പിഴയും

by Punnyabhumi Desk
Apr 28, 2012, 04:23 pm IST
in ദേശീയം

ന്യൂഡല്‍ഹി: ആയുധ ഇടപാടിന്റെ പേരില്‍ തെഹല്‍ക്ക സംഘത്തില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന് നാലുവര്‍ഷം തടവും ഒരു ലക്ഷം രൂപയും പിഴയും ശിക്ഷ. ഡല്‍ഹിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കന്‍വല്‍ ജീത് അറോറയാണ് ശിക്ഷ വിധിച്ചത്. ബംഗാരു ലക്ഷ്മണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

ഇരുവിഭാഗത്തിന്റയും വാദം കേട്ട ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിക്കു പരമാവധി ശിക്ഷയായ അഞ്ചുവര്‍ഷം തടവ് നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. അതേസമയം, പ്രായവും ആരോഗ്യനിലയും പരിഗണിച്ചു ശിക്ഷയില്‍ ഇളവു നല്‍കണമെന്നായിരുന്നു ബംഗാരുവിന്റെ ആവശ്യം. രണ്ടുതവണ ബൈപാസ് സര്‍ജറിക്കു വിധേയനായിട്ടുണ്ടെന്നും ആദ്യമായിട്ടാണ് കുറ്റക്കാരനായി ചിത്രീകരിക്കപ്പെടുന്നതെന്നും പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയ കോടതി, രാജ്യത്ത് എന്തും നടക്കുമെന്ന മനോഭാവം അനുവദിക്കാനാ വില്ലെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ബംഗാരുവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ബംഗാരുവിന് ഒരുലക്ഷം രൂപയും സഹായികളായ ഉമാ മഹേശ്വരി, സത്യമൂര്‍ത്തി എന്നിവര്‍ക്ക് യഥാക്രമം പതിനായിരം രൂപയും ഒരു സ്വര്‍ണ മാലയും നല്‍കി എന്നായിരുന്നു സിബിഐ കേസ്.   2001 മാര്‍ച്ചിലായിരുന്നു സംഭവം.  അഴിമതി വിരുദ്ധ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗാരുവിനെ കാണാന്‍ അവസരമൊരുക്കുന്നതിനു വേണ്ടിയാണ് സഹായികള്‍ കൈക്കൂലി വാങ്ങിയത്.

സത്യമൂര്‍ത്തി പിന്നീട് കേസില്‍ മാപ്പുസാക്ഷിയായി. സത്യമൂര്‍ത്തിയുടെ വെളിപ്പെടുത്തലുകളാണ് ബംഗാരുവിനെതിരെ നിര്‍ണായകമായത്. അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബംഗാരുവിനുമേല്‍ ചുമത്തിയിട്ടുള്ളത്. 2000 ഓഗസ്റ്റിലാണ് ബംഗാരു ലക്ഷ്മണ്‍ ബിജെപി പ്രസിഡന്റായത്. അഴിമതി ആരോപണത്തിന്റെ പേരില്‍ എട്ടുമാസത്തിനകം രാജിവയ്‌ക്കേണ്ടിവന്നു.

ShareTweetSend

Related News

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ദേശീയം

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies