Thursday, November 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബാങ്ക് മാനേജര്‍ റിമാന്‍ഡിലായി

by Punnyabhumi Desk
May 10, 2012, 12:29 pm IST
in കേരളം

കോട്ടയം: നഴ്‌സിങ് വിദ്യാര്‍ഥിനി വിദ്യാഭ്യാസവായ്പ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത സംഭവത്തില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. കേസില്‍ പ്രതിസ്ഥാനത്തുള്ള മറ്റൊരു മാനേജര്‍ ഒളിവിലാണ്. കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തന്റെ മകള്‍ ഗോപിക(20)യാണ് കഴിഞ്ഞദിവസം വിഷം കഴിച്ച് മരിച്ചത്.

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ കോട്ടയം ശാസ്ത്രിറോഡ് ബാങ്കിന്റെ മാനേജര്‍ കൊടുങ്ങൂര്‍ തോപ്പില്‍ വീട്ടില്‍ ജോബി(33)നാണ് ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റിലായത്. കോട്ടയം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ മെയ് 23വരെ റിമാന്‍ഡുചെയ്ത് കോട്ടയം സബ്ജയിലിലേക്കയച്ചു.

വിദ്യാഭ്യാസവായ്പാ നിഷേധവും ആത്മഹത്യയും അടക്കമുള്ള സമാനസംഭവങ്ങളില്‍ ബാങ്ക് മാനേജര്‍ ജയിലിലാകുന്നത് കേരളത്തില്‍ ആദ്യസംഭവമാണെന്ന് പോലീസ്‌വൃത്തങ്ങള്‍ പറഞ്ഞു. കേസിലെ കൂട്ടുപ്രതി തൃപ്പൂണിത്തുറ സ്വദേശിയും കുടമാളൂര്‍ പുളിഞ്ചുവട് ബ്രാഞ്ച് മാനേജരുമായ ഹരികൃഷ്ണനാണ് ഒളിവില്‍ കഴിയുന്നത്. ഇരുവര്‍ക്കും എതിരെ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

തൃശ്ശൂര്‍ വെസ്റ്റ് സി.ഐ. എ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം തന്ത്രപരമായാണ് മാനേജരെ അറസ്റ്റുചെയ്തത്. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ജോബിന്‍ പ്രതിസ്ഥാനത്തുണ്ടെന്ന് പോലീസ് പുറത്തുവിട്ടിരുന്നില്ല. അന്വേഷണസംഘം ഹരികൃഷ്ണനു പിന്നാലെ മാത്രമാണെന്ന ധാരണയും പരത്താനായി. എന്നാല്‍ ഹരികൃഷ്ണനും ജോബിനും സംഭവത്തില്‍ തുല്യ ഉത്തരവാദിത്വമാണ് ഉള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശ്രുതിയുടെ അപേക്ഷ നിയമവിരുദ്ധമായാണ് നിരസിച്ചതെന്ന് കണ്ടെത്തിയതോടെയാണ് മാനേജര്‍മാര്‍ പ്രതികളായത്. ശ്രുതിയുടെ അമ്മയ്ക്ക് ഇതേ ബാങ്കില്‍ മറ്റൊരു ലോണിന്റെ കുടിശ്ശിക ഉണ്ടെന്നും അതുകൊണ്ട് വായ്പ തരാന്‍ പറ്റില്ലെന്നുമായിരുന്നു ബാങ്കിന്റെ ആദ്യനിലപാട്. എന്നാല്‍ കുട്ടിക്കുവേണ്ടി വായ്പയ്ക്ക് ജാമ്യം നിന്നത് അച്ഛനായിരുന്നു. അച്ഛന് ബാധ്യതകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വായ്പ നിഷേധിച്ചത് ബാങ്കിങ് നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് കണ്ടെത്തി.

ശ്രുതി പ്ലസ്ടു, സേ പരീക്ഷയെഴുതിയാണ് ജയിച്ചതെന്നും അതുകൊണ്ട് വായ്പ തരാന്‍ പറ്റില്ലെന്നുമായിരുന്നു അടുത്തതായി ബാങ്ക് സ്വീകരിച്ച നിലപാട്. എന്നാല്‍ ബാങ്കിങ് നിയമത്തില്‍ ഇങ്ങനെ വ്യവസ്ഥയില്ല. ബാങ്കിനുവേണ്ടിയും മാനേജര്‍ക്കുവേണ്ടിയും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. പി.ജി.തമ്പി ഹാജരായി. സര്‍ക്കാരിനുവേണ്ടി എ.പി.പി. അഡ്വ. പത്മകുമാറാണ് ഹാജരായത്. സി.ഐ.ക്കൊപ്പം ശ്രീരംഗന്‍, മാത്യു എന്നീ സിവില്‍ പോലീസ് ഓഫീസര്‍മാരും അന്വേഷണത്തിനുണ്ടായിരുന്നു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies