Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home പാദപൂജ

കാമരൂപത്വം

by Punnyabhumi Desk
Jun 6, 2012, 08:00 pm IST
in പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ശബരിമലദര്‍ശനത്തിനുള്ള തീര്‍ത്ഥാടനസങ്കല്പവുമായി ഒരു ദിവസം ചന്തവിള നാരായണന്‍വൈദ്യന്‍ ആശ്രമത്തിലെത്തി. അന്ന് ഇന്നത്തെപ്പോലുള്ള യാത്രാസൗകര്യങ്ങളൊന്നും ശബരിമല യാത്രക്കുണ്ടായിരുന്നില്ല. എരുമേലി വഴി ഘോരവിപിനത്തിലൂടെയുള്ള യാത്രയാണ്. ശരണം വിളികളും സമര്‍പണവുമാണ് തീര്‍ത്ഥാടനസങ്കല്പത്തെ ധന്യധന്യമാക്കിയിരുന്നത്. ഇന്ന് സങ്കല്പങ്ങളില്‍ കുറേയൊക്കെ വ്യതിയാനം സംഭവിച്ചുപോയെന്നത് വിസ്മരിക്കേണ്ട കാര്യമല്ല. വൈദ്യന്‍ നമസ്‌കരിച്ച് എണീറ്റു നിന്നു. നാല്പത്തിയഞ്ചുകൊല്ലമായി ആശ്രമവളപ്പിനു പുറത്തു പോകാത്ത സ്വാമിജി പമ്പയില്‍ വച്ചുകാണാമെന്ന് പറഞ്ഞത് വൈദ്യന് ചിന്താ വിഷയമായി. എങ്കിലും സ്വാമിജിയുടെ സാന്നിദ്ധ്യം സംരക്ഷണത്തിനുണ്ടാകുമെന്ന വിശ്വാസത്തോടെ അദ്ദേഹം ശബരിമലയിലേക്ക് തിരിച്ചു. പമ്പയില്‍ ഇരുമുടികളിറക്കി സന്ധ്യാരാധന കഴിഞ്ഞ് ആഹാരവും കഴിച്ചു. ഉറങ്ങാതെ ശരണം വിളിച്ചുകൊണ്ട് രാത്രി കഴിച്ചുകൂട്ടി. നേരംപുലര്‍ന്ന് കുളികഴിഞ്ഞ് ആരാധന നടത്തി കാലത്തെയുള്ള ഭക്ഷണവും കഴിഞ്ഞ് വീണ്ടും കെട്ടുമുറുക്കി സ്വസ്ഥാനത്ത് വച്ചു. പോകുന്നതിനു കുറച്ചുമുമ്പ് ഒരു വലിയതവള കെട്ടിനുപുറത്തിരിക്കുന്നതുകണ്ടു. ചത്തുപോകാത്ത വണ്ണം അയ്യപ്പന്മാര്‍ അതിനെ അല്പമകലത്തേക്ക് നീക്കിയെറിഞ്ഞു. യാത്രയ്ക്കുവേണ്ട ഒരുക്കങ്ങളില്‍ വ്യാപൃതരായി. വീണ്ടും ആ തവളയെ കെട്ടിനുപുറത്തു കണ്ടു. അവര്‍ വീണ്ടും അതിനെ നീക്കിയെറിഞ്ഞു. മൂന്നാമതായും തവളയെ കണ്ടു. ഒരു ചെറുവള്ളികൊണ്ട് അകലെയൊരു വള്ളിയില്‍ കെട്ടിയിട്ട് ഇരുമുടിക്കെട്ടുകളുമായി യാത്രയായി. സ്വാമിജിയെപ്പറ്റിയുള്ള സംസാരവും അവിടെയുണ്ടായി. ശരണം വിളികളോടെ നീലിമല ചവിട്ടി അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങി. ക്ലേശങ്ങളൊന്നുമില്ലാതെ വീടുകളില്‍ തിരിച്ചെത്തി. വൈദ്യന്‍ മാല ഊരുന്നതിനുമുമ്പ് സ്വാമിദര്‍ശനത്തിന് ആശ്രമത്തിലെത്തി. ”സ്വാമി വരാം എന്നുപറഞ്ഞിട്ട് ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയില്ല” എന്നിങ്ങനെ അദ്ദേഹത്തിന്റെ സങ്കടം അറിയിച്ചു. അപൂര്‍വമായി കാണാറുള്ള അല്പം ഉറച്ച ചിരിയോടെ സ്വാമിജി മറുപടി പറഞ്ഞു: ”ഞങ്ങള്‍ വന്നിരുന്നടോ. നിങ്ങള്‍ എടുത്തെറിഞ്ഞു. പറഞ്ഞുപോയല്ലോന്ന് കരുതി വീണ്ടും വന്നു. അപ്പോഴും ഞങ്ങളെ നീക്കിയെറിഞ്ഞു. മൂന്നാംതവണ വന്നപ്പോള്‍ എളിയല്‍ കെട്ടിയിട്ട് നിങ്ങള്‍ നിങ്ങളുടെ പാട്ടിനുപോയി”. വൈദ്യന് തവളയും സംഭവങ്ങളും പെട്ടെന്ന് ഓര്‍മവന്നു. ”അയ്യോ വൈദ്യന് തവളയും സംഭവങ്ങളും പെട്ടെന്ന് ഓര്‍മവന്നു ”അയ്യോ സ്വാമിജി” എന്നു നിലവിളിച്ച്  നിലംപതിക്കാന്‍തുടങ്ങി. വൈദ്യനെ താങ്ങിക്കിടത്തി. വൈദ്യന്റെ കണ്ണില്‍നിന്ന് ധാരധാരയായി കണ്ണുനീരൊഴുകി. തീര്‍ത്ഥജലം ഒഴിച്ച് സ്വാമിജി വൈദ്യനെ സാന്ത്വനപ്പെടുത്തി. തൃക്കൈകള്‍കൊണ്ട് അനുഗ്രഹംനല്കി എഴുന്നേല്‍പ്പിച്ചു. വൈദ്യന്റെ ശ്രദ്ധ പ്രസ്തുത സംഭവത്തില്‍നിന്ന് മാറത്തക്കരീതിയില്‍ സ്വാമിജി മറ്റു വിശേഷങ്ങളെപ്പറ്റി ചോദിച്ചുകൊണ്ടിരുന്നു. ശാന്തമായെന്നറിഞ്ഞ ശേഷം സാധാരണകൊടുക്കാറുള്ള ”പാലൊഴിച്ച ചായ”യും മറ്റും കൊടുത്താശ്വസിപ്പിച്ചു പറഞ്ഞയച്ചു. മറ്റൊരു യാത്രയിലും ഞങ്ങള്‍ വരുമെന്നുള്ള സ്വാമിജിയുടെ വാക്ക് ശ്രദ്ധേയമായിരുന്നു.

ShareTweetSend

Related News

പാദപൂജ

സമാധ്യവസ്ഥയില്ലാത്ത പൂന്തുറസ്വാമികള്‍

പാദപൂജ

ഗുരുസാന്നിദ്ധ്യം മഹാസമാധിക്കുശേഷം

പാദപൂജ

പ്രകൃതിജയം

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies